സുരക്ഷ വിഭാഗങ്ങളുടെ ചിത്രങ്ങളും വിഡിയോകളും പകർത്തരുത്
text_fieldsമസ്കത്ത്: മിലിട്ടറി, സുരക്ഷാ വിഭാഗങ്ങളുടെ വാഹന സഞ്ചാരത്തിെൻറ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും കനത്ത പിഴ ശിക്ഷ ലഭിക്കാവുന്ന നിയമ വിരുദ്ധ പ്രവർത്തി. രാജ്യ വ്യാപക ലോക്ഡൗൺ നിലവിൽ വന്നതോടെ ഒമാനിലെ തെരുവീഥികളിൽ സുരക്ഷാ വാഹനങ്ങൾ പതിവ് കാഴ്ചയാണ്. പലരും ഇൗ വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇൗ സാഹചര്യത്തിലാണ് അധികൃതരുടെ പ്രതികരണം.
സുരക്ഷാ വിഭാഗത്തിെൻറ പ്രവർത്തനങ്ങൾ കാമറയിൽ പകർത്തുന്നത് കർശനമായി വിലക്കപ്പെട്ടതാണെന്നും കുറ്റവാളികൾക്കെതിരെ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും റോയൽ ഒമാൻ പ്രസ്താവനയിൽ അറിയിച്ചു. ഒമാനി പീനൽ കോഡിെൻറ 89ാം വകുപ്പ് പ്രകാരം പ്രതിരോധ, പൊലീസ് വാഹനങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നത് രാജ്യത്തിെൻറ ഭദ്രതയെ ബാധിക്കുന്ന കുറ്റകൃത്യമായാണ് പരിഗണിക്കുന്നത്. മിലിട്ടറി, സുരക്ഷാ വാഹനങ്ങളുടെയും ചെക്ക്പോയിൻറുകളുടെയുമെല്ലാം ചിത്രങ്ങൾ പകർത്തുന്നത് ലോക്ഡൗൺ നടപടിക്രമങ്ങളുടെ ലംഘനമായാണ് പരിഗണിക്കാൻ സാധ്യതയെന്ന് നിയമ വിദഗ്ധരെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.