യു.എ.ഇ യാത്രയിൽ ഒമാനികൾ പാസ്പോർട്ട് ഉപയോഗിക്കണം
text_fieldsമസ്കത്ത്: കോവിഡ് വൈറസ് പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തിൽ ഒമാനി പൗരന്മാർ ക്ക് യു.എ.ഇയിലേക്ക് പ്രവേശിക്കുന്നതിന് നിബന്ധന ഏർപ്പെടുത്തിയതായി ഒമാൻ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. യു.എ.ഇയിലേക്ക് വരുന്നവർ പ്രവേശനത്തിന് ജി.സി.സി പൗരന്മാർക്കുള്ള ദേശീയ തിരിച്ചറിയൽ കാർഡിന് പകരം ഇനി പാസ്പോർട്ട് ആണ് നൽകേണ്ടത്. വെള്ളിയാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. അബൂദബി ഫെഡറൽ അതോറിറ്റിയുടെയാണ് തീരുമാനം. യു.എ.ഇയിലേക്ക് എത്തുന്നവർ ഏതൊക്കെ രാജ്യങ്ങൾ സന്ദർശിച്ചുവെന്നുമുള്ള വിവരം മനസ്സിലാക്കുന്നതിനായാണ് പാസ്പോർട്ട് നിർബന്ധമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം മന്ത്രാലയം അറിയിച്ചു.
അതിനിടെ രോഗബാധിത രാജ്യങ്ങളിൽനിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന ഉംറ തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും യാത്ര ചെയ്യാൻ കഴിയില്ലെന്ന് ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ അറിയിച്ചു. സൗദി അധികൃതരുടെ നിർദേശ പ്രകാരമാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയാണ് തീരുമാനം. സൗദിയിലേക്ക് യാത്ര ചെയ്യുന്ന ഒമാനികളടക്കം ജി.സി.സി പൗരന്മാർ തിരിച്ചറിയൽ കാർഡിന് പകരം പാസ്പോർട്ട് ഉപയോഗിക്കുകയും വേണം. കോവിഡ് ബാധ കണക്കിലെടുത്ത് സലാം എയർ ബഹ്റൈനിലേക്കുള്ള സർവിസ് നിർത്തിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.