കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; ജാഗ്രത അനിവാര്യം -ഒമാൻ ആരോഗ്യ മന്ത്രി
text_fields
മസ്കത്ത്: കഴിഞ്ഞയാഴ്ച മുതൽ രാജ്യത്തെ കോവിഡ് വ്യാപന തോത് വർധിച്ചുവരുന്നതായും ജാഗ്രത പാലിക്കണമെന്നും ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു. ഗുരുതര രോഗബാധിതർ തങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണം. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും മരുന്നുകളുടെ വിതരണം നിർത്തിെവച്ചിട്ടില്ല. ഗുരുതര രോഗബാധിതർക്ക് മരുന്ന് എത്തിച്ചുനൽകാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കോവിഡിന് മരുന്ന് ഇൗ വർഷം അവസാനത്തോടെ ലഭ്യമാകുമെന്നാണ് കരുതുന്നത്. വാക്സിൻ പരീക്ഷണത്തിൽ മുൻനിരയിൽ നിൽക്കുന്ന കമ്പനികളുമായി ബന്ധം പുലർത്തിവരുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട കടകൾക്ക് വാടക നൽകുന്നതുമായി ബന്ധപ്പെട്ട വിഷത്തെ കുറിച്ച ചോദ്യത്തിന് വസ്തുഉടമകളും വാടകക്കാരും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിെൻറ 550ാം വകുപ്പ് മഹാമാരി അല്ലെങ്കിൽ അസാധാരണമായ സാഹചര്യത്തിൽ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച വിശദീകരണം തയാറാക്കി വരുകയാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഇത് തയാറായാൽ പത്രമാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരിക്കും.രാജ്യത്തെ കോവിഡ് സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് അൽ സഇൗദി പറഞ്ഞു. സമൂഹത്തിലെ ഏതാണ്ടെല്ലാ വിഭാഗങ്ങളും മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ട്. മാസ്ക് കൃത്യമായ രീതിയിൽ ധരിക്കുന്നുെവന്ന് ഉറപ്പാക്കണമെന്ന് ഡോ. അൽ സഇൗദി പറഞ്ഞു. ഒരുമിച്ച് താമസിക്കാത്ത ഒരാളുമായി വാഹനത്തിൽ പോകുേമ്പാൾ മുഖാവരണം ധരിക്കുന്നുവെന്ന് ഉറപ്പാക്കണം. കോവിഡ് ഭീഷണി ഒഴിഞ്ഞ രാജ്യങ്ങൾ സർക്കാർ നടപടികൾക്ക് ഒപ്പം നിയമങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ പുലർത്തിയ പ്രതിബദ്ധതിയിലൂടെയുമാണ് വിജയം കണ്ടതെന്നും ഡോ. അൽ സഇൗദി പറഞ്ഞു.നവംബറിൽ സ്കൂളുകൾ തുറക്കുേമ്പാൾ ഒാൺലൈൻ, ഒാഫ്ലൈൻ രീതിയിലായിരിക്കും വിദ്യാഭ്യാസമെന്ന് വാർത്താസമ്മേളനത്തിൽ സംബന്ധിച്ച ആരോഗ്യ മന്ത്രി ഡോ.മദീഹ അഹമ്മദ് അൽ ശൈബാനിയ പറഞ്ഞു. വിദ്യാർഥികൾ ചില ക്ലാസുകൾക്ക് മാത്രം സ്കൂളിലെത്തിയാൽ മതിയാകും. മറ്റ് ക്ലാസുകൾ ഒാൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ടി.വി ചാനലുകളിലൂടെയുമാകും നടത്തുക. സ്കൂളുകളുടെ പ്രവർത്തനം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് ചട്ടകൂടിന് രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഹെൽത്ത് പ്രോേട്ടാക്കോളിന് രൂപം നൽകിയിട്ടുണ്ട്. പീരീഡുകൾക്ക് പകരം മണിക്കൂറുകൾ അടിസ്ഥാനമാക്കിയാകും ക്ലാസുകൾ. വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെയായിരിക്കും ക്ലാസുകളെന്നും ഡോ.മദീഹ പറഞ്ഞു. സ്കൂൾ ബസുകളിലും ശേഷിയുടെ പകുതി കുട്ടികളെ മാത്രമാണ് കയറ്റാൻ പാടുള്ളൂ. ക്ലാസുകളിലടക്കം സാമൂഹിക അകലം ഉറപ്പാക്കും. പ്രൈമറി ക്ലാസുകളിലെ കുട്ടികൾ മുഖാവരണം ധരിക്കേണ്ടി വരില്ല. ഉയർന്ന ക്ലാസുകളിലുള്ളവർ വീടുകളിൽ നിന്ന് മാസ്ക് ധരിച്ച് വരണമെന്നും മന്ത്രി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.