Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപുതുമോടിയണിയാൻ...

പുതുമോടിയണിയാൻ റൂവി സി.ബി.ഡി, എം.ബി.ഡി പ്രദേശങ്ങൾ

text_fields
bookmark_border
tower
cancel
camera_alt

റൂവി ക്ലോക്ക് ടവറിൽനിന്നുള്ള കാഴ്ച

മസ്കത്ത്: റൂവി സി.ബി.ഡി, എം.ബി.ഡി പ്രദേശങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ മാസ്റ്റർ പ്ലാനൊരുങ്ങുന്നു. ഗ്രേറ്റർ മസ്‌കത്ത് സ്ട്രക്ചർ പ്ലാൻ (ജി.എം.എസ്.പി) പ്രകാരം റൂവിയിലെ ക്ലോക്ക് ടവറിന്റെ ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങൾ നവീകരിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

അണിയറയിൽ ഒരുങ്ങുന്ന മസ്കത്ത് മെട്രോയുടെ പ്രധാന സ്റ്റോപ്പുകളിലൊന്നായി അടുത്തിടെ റൂവി ക്ലോക്ക് ടവറിനെ അധികൃതർ പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന മാസ്റ്റർ പ്ലാൻ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (സി.ബി.ഡി), മത്ര ബിസിനസ് ഡിസ്ട്രിക്റ്റ് (എം.ബി.ഡി) മേഖലകളെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത ആവശ്യപ്പെടുന്നുണ്ടെന്ന് ജി.എം.എസ്.പിയുടെ അഹമ്മദ് അൽ ദുഗൈസി പറഞ്ഞു.

നഗര ആസൂത്രകർ തയാറാക്കിയ പുതിയ ഡിസൈനുകൾ അനുസരിച്ച്, പ്രോപ്പർട്ടി ഉടമകൾക്കും നിക്ഷേപകർക്കും അവരുടെ നിലവിലുള്ള അപ്പാർട്ട്മെന്റ് കെട്ടിടങ്ങളുടെ നില നിലവിലുള്ളതിൽനിന്ന് മൂന്ന് മുതൽ അഞ്ചുവരെ ഉയർത്താൻ അനുവദിക്കും. എന്നാൽ, കെട്ടിടങ്ങളുടെ കാലപ്പഴക്കങ്ങൾക്കനുസരിച്ചായിരിക്കും ഇതിന് അനുവാദം നൽകുക.

നിലവിലുള്ള കെട്ടിടങ്ങൾക്കനുസരിച്ച് നിലകൾ കൂട്ടിച്ചേർക്കുന്നതിനോ മുന്നോട്ടുപോകുന്നതിനോ അനുസരിച്ച് അവർക്ക് വീണ്ടും പൊളിച്ച് പുനർനിർമിക്കാനുള്ള അനുവാദവും നൽകും. ഈ തീരുമാനങ്ങൾ പ്രോപ്പർട്ടി ഉടമയും നിക്ഷേപകരും തമ്മിലെ കരാറുകളെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് മികച്ച ഗതാഗതസേവനം വാഗ്ദാനം ചെയ്ത് ആളുകളെയും പ്രവർത്തനങ്ങളെയും ഒരുമിച്ച് കൊണ്ടുവരാൻ സംയോജിത ടൗൺഷിപ്പുകൾ ആവശ്യപ്പെടുന്ന ട്രാൻസിറ്റ് അധിഷ്ഠിത വികസനത്തിന് കീഴിലാണ് ഈ പ്ലാനുകൾ. ഗ്രേറ്റർ മസ്‌കത്ത് മാസ്റ്റർപ്ലാൻ നാലു ഘട്ടങ്ങളിലായാണ് വികസിപ്പിക്കുക.

റൂവിയിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് വർഷങ്ങളായി രാജ്യത്തെ സാമ്പത്തിക കേന്ദ്രമാണ്. എന്നാൽ, ഗാലയിലും എയർപോർട്ട് ഹൈറ്റ്‌സിലും പുതിയ ബിസിനസ് ഹബുകൾ ഉയർന്നുവന്നതടെ അതിന്റെ പ്രതാപത്തിന് മങ്ങലേൽക്കുകയായിരുന്നു.

അതേസമയം, ആധുനിക ഒമാന്റെ പഴയ സ്മാരകം എന്നറിയപ്പെടുന്ന റൂവി ക്ലോക്ക് ടവറിന്റെ നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. 55ാം ദേശീയ ദിനാഘോഷത്തിനുമുമ്പ് നവീകരണ ജോലികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

അറേബ്യൻ വാസ്തുശിൽപ മാതൃകയിൽ നിർമിച്ച ഒമാനിലെ ഏറ്റവും വലിയ ടവറാണ് റൂവി എം.ബി.ഡി മേഖലയിൽ ഒമാൻ ചേംബർ ഓഫ് കോമേഴ്സിന് എതിർവശത്തുള്ള ക്ലോക്ക് ടവർ. 1991ലാണ് ഇത് സ്ഥാപിച്ചത്.

നാലു ഭാഗത്തുനിന്നും കാണാൻ കഴിയുന്ന നാല് ഭീമൻ ക്ലോക്കുകൾ ഉള്ള ടവറിന് 50 മീറ്ററാണ് ഉയരം. ഒമാന്റെ സമ്പന്നമായ ചരിത്രം ആലേഖനം ചെയ്ത മൊസൈക്ക് ടൈലുകളും ടവറിന്റെ അടിയിൽ വശങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഇതിനോട് ചേർന്ന ജലധാരകളും ചെറു പൂന്തോട്ടവുമെല്ലാം ക്ലോക്ക് ടവറിനെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കുന്നു.

റൂവി നഗരത്തിൽ എല്ലായിടത്തുനിന്ന് നോക്കിയാലും കാണാൻ കഴിയുന്ന ക്ലോക്ക് ടവർ ഒരു കാലത്ത് പ്രവാസികളുടെയും കുടുംബങ്ങളുടെയും ഒത്തുചേരൽ കേന്ദ്രമായിരുന്നു. ഇന്നും വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കാൻ ഇവിടെ സ്വദേശി, വിദേശി ഭേദമന്യേ ആളുകൾ എത്താറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Ruwi CBD and MBD Areas renovated
Next Story