കോവിഡ് കേസുകൾ ഉയർന്നാൽ സ്കൂളുകൾ തുറക്കില്ല - എം.ഒ.എച്ച് അണ്ടർ സെക്രട്ടറി
text_fields
മസ്കത്ത്: കോവിഡ് കേസുകൾ ഉയരുന്നത് തുടരുന്ന പക്ഷം സ്കൂളുകൾ തുറക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്നി. വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നത് സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കും. ഇതോടൊപ്പം ആരോഗ്യ ജീവനക്കാരെ കോവിഡ് ബാധിതരെ പരിചരിക്കാൻ നിയോഗിക്കേണ്ടിയും വരും. രോഗികളുടെ എണ്ണം കുറയാത്ത പക്ഷം ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം മഹാമാരിക്ക് മുമ്പുള്ള സാഹചര്യത്തിലേക്ക് പുനസ്ഥാപിക്കാൻ കഴിയാതെ വരുമെന്നും ഡോ. മുഹമ്മദ് അൽ ഹുസ്നി പറഞ്ഞു.
കോവിഡിെൻറ രണ്ടാം വരവ് ഒഴിവാക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഡോ. മുഹമ്മദ് അൽ ഹുസ്നി പ്രാദേശിക റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രോഗ വ്യാപനം തടയുന്നതിനായി മുൻകരുതൽ നടപടികൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. രണ്ടാം വരവ് കൂടുതൽ ഗുരുതരമായിരിക്കും. വലിയ അളവിൽ ആളുകൾ രോഗബാധിതരാകാനും കൂടുതൽ പേർ മരണപ്പെടാനും സാധ്യതയുണ്ട്. വൈറസിെൻറ സാന്നിധ്യം ഇപ്പോഴും കൂടിയ അളവിൽ തന്നെ തുടരുന്നുണ്ടെന്നാണ് സൂചകങ്ങൾ കാണിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോസിറ്റീവ് കേസുകൾ ഉയർന്നു വരുകയാണ്. ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ടെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.