Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസോക്കർ കാർണിവൽ;...

സോക്കർ കാർണിവൽ; രുചിയുടെ മേളപ്പെരുക്കം ഒരുക്കാൻ 20ലധികം ഫുഡ് സ്റ്റാളുകൾ

text_fields
bookmark_border
സോക്കർ കാർണിവൽ; രുചിയുടെ മേളപ്പെരുക്കം ഒരുക്കാൻ 20ലധികം ഫുഡ് സ്റ്റാളുകൾ
cancel

മസ്കത്ത്: ഗൾഫ് മാധ്യമം സോക്കർ കാർണിവൽ നടക്കുന്ന ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത് 20ൽ അധികം ഫുഡ്സ്റ്റാളുകൾ. കേരളത്തിന്‍റെ തനത് രുചിവൈവിധ്യങ്ങൾ ഇവിടെ നിന്ന് ആസ്വദിക്കാൻ കഴിയുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

മലബാർ വിഭവങ്ങൾക്കൊപ്പം കണ്ണൂരിന്‍റെ ഇനങ്ങൾക്കായി പ്രത്യേക ഇടങ്ങളുമുണ്ടാകും. ഒപ്പം രാജ്യത്തെ പ്രമുഖ റസ്റ്റാറന്‍റ് ഗ്രൂപ്പായ ഫുഡ്ലാൻഡ്സിന്‍റെ ലൈവ് കൗണ്ടറിൽനിന്നും കാണികൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ വാങ്ങാനും കഴിയും. ഭക്ഷണ പ്രേമികളുടെ മനം കവരുന്ന തരത്തിലുള്ള ഇനങ്ങളുമായി മസ്കത്തിലെ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളുകൾ, വിവിധ തരം ചോക്ലേറ്റുകൾ, ഫാൻസി ഐറ്റംസുകൾ, മിഠായികൾ എന്നിവയും കാർണിവലിന്‍റെ ആകർഷകമായുണ്ടാകും. 

സോക്കർ കാർണിവൽ ഏപ്രിൽ 25, 26 തീയതികളിൽ ബൗഷർ ക്ലബ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഈ രണ്ട് ദിനങ്ങളിലും കുട്ടികൾക്കും കുടുംബത്തിനും ആസ്വദിക്കാവുന്ന വിവിധങ്ങളായ വിനോദ പരിപാടികളും മത്സരങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ വിജയികളാകുന്നവർക്ക് കൈ നിറയെ സമ്മാനങ്ങളും നേടാനാകും. കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിവിധ ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, ഫേസ് പെയിന്‍റിങ്, കസേരക്കളി, മറ്റു മത്സരങ്ങളും നടക്കും.

‘സോക്കർ കാർണിവൽ’ലിൽ ആവേശം തീർക്കാൻ മുൻ ഇന്ത്യൻ താരം അനസ് എടത്തൊടികയും കുടുംബ പ്രേക്ഷകരുടെ പ്രിയതാരവുമായ രാജ് കലേഷും എത്തും .

മുഖ്യാതിഥിയായാണ് അനസ് സംബന്ധിക്കുക. കുട്ടികൾക്കും കുടുംബത്തിനും വിസ്മയിപ്പിക്കുന്ന മാജിക്കും നുറുങ്ങ് മത്സരങ്ങളുമായി കാർണിവൽ നഗരിയെ ഇളക്കി മറിക്കുന്നതായിരിക്കും കലേഷിന്‍റെ പ്രകടനം. സ്പോട്ട് മത്സരങ്ങളും പ്രേക്ഷകരെ പങ്കാളികളായുള്ള വിവിധങ്ങളായ കലാപ്രകടനങ്ങളും ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നടക്കും.

ഒമാനിലെ പ്രമുഖരായ 16 ടീമുകളാണ് ഫുട്ബാൾ മത്സരത്തിൽ മാറ്റുരക്കുന്നത്. ലുലു എക്സ്ചേഞ്ച് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ അൽഹാജിസ് പെർഫ്യൂംസ്, നദഹാപ്പിനസ്, ബദ്ർ അൽസമ, യുനൈറ്റഡ് കോർഗോ തുടങ്ങിയ കമ്പനികൾ ‘സോക്കർ കാർണിവലുമായി കൈകോർക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscatsoccer carnival
News Summary - Soccer Carnival; More than 20 food stalls to create a feast of taste
Next Story