Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകുടുംബങ്ങളുടെ...

കുടുംബങ്ങളുടെ മടക്കയാത്ര തുടങ്ങി; ടിക്കറ്റിനും ക്ഷാമം

text_fields
bookmark_border
The return journey of the families has begun; There is also a shortage of tickets
cancel

മസ്കത്ത്: നാട്ടിലെ സ്കൂൾ അവധിക്കാലത്ത് ഒമാനിലെത്തിയ പ്രവാസി കുടുംബങ്ങളുടെ മടക്കയാത്ര ആരംഭിച്ചു. അടുത്ത ആഴ്ചയോടെ ഇത്തരം കുടുംബങ്ങൾ പൂർണമായും ഒമാൻ വിടും. ഇതോടെ കേരളത്തിലേക്ക് സർവിസ് നടത്തുന്ന വിമാനക്കമ്പനികളുടെ നിരക്കുകളും കുത്തനെ ഉയർന്നു. ചില ദിവസങ്ങളിൽ പല റൂട്ടുകളിലും ടിക്കറ്റ് കിട്ടാത്തത് അടിയന്തരമായി നാട്ടിൽ പോവുന്നവർക്ക് വിനയാവുന്നുണ്ട്. നാട്ടിൽ സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി ഈ മാസം അവസാനത്തോടെ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. കേരളത്തിലെ എല്ലാ സെക്ടറിലേക്കും ഈ മാസം 25 മുതൽ വൺവേക്ക് 100 റിയാലിൽ കൂടുതലാണ് നിരക്കുകൾ. ബജറ്റ് വിമാനക്കമ്പനികൾപോലും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.

അതിനിടെ അവധിക്കാലത്ത് ഒമാനിലെത്തിയ കുടുംബങ്ങൾ നാട്ടിൽ പോവാനടുത്തതോടെ ഹോട്ടലുകളിലും വ്യാപാര കേന്ദ്രങ്ങളിലും തിരക്ക് വർധിച്ചു. വ്യാപാര കേന്ദ്രങ്ങളിലും മാളുകളിലും ഷോപ്പിങ്ങിനെത്തുന്നവരും വർധിച്ചിട്ടുണ്ട്. ഇവരെ ആകർഷിക്കാൻ മാളുകൾ പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിൽ സ്കൂൾ വേനലവധി അടുത്തിരിക്കെ ഇവരെ കൂടി ആകർഷിക്കാനാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചോക്ലറ്റുകൾ, ഡ്രൈ ഫ്രൂട്ടുകൾ, വസ്ത്രങ്ങൾ തുടങ്ങി എല്ലാ ഇനങ്ങൾക്കും പല ഹൈപർമാർക്കറ്റുകളും ഓഫർ പ്രഖ്യാപിച്ചതോടെ ഇത്തരം മാർക്കറ്റുകളിലും തിരക്ക് വർധിച്ചു. കഴിഞ്ഞ രണ്ടു മാസമായി നഗരങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സ്വർണവില കുത്തനെ ഉയർന്നിട്ടുണ്ടെങ്കിലും ജ്വല്ലറികളിലും തിരക്കിന് കുറവില്ല. ചൂട് കാരണം വൈകുന്നേരത്തോടെയാണ് ജ്വല്ലറികളിൽ തിരക്ക് വർധിക്കുന്നത്. ഇവരെ ആകർഷിക്കാൻ ചില ജ്വല്ലറികൾ പണിക്കൂലിയിൽ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടത്തരം ഹോട്ടലുകളിലും ഇപ്പോൾ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇത്തരം കുടുംബങ്ങൾ പലതും ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാനെത്തുന്നത് കൊണ്ടാണ് തിരക്ക് വർധിക്കുന്നത്. വാരാന്ത്യങ്ങളിൽ പല ഹോട്ടലുകളിലും ഇരിക്കാൻ സീറ്റില്ലാത്ത അവസ്ഥയാണ്. നാട്ടിലേക്ക് തിരിച്ചു പോവുന്നതിന്റെ ഭാഗമായാണ് പലരും കുടുംബസമേതം ഹോട്ടലുകളിലെത്തി ഭക്ഷണം കഴിക്കുന്നത്. ചിലപ്പോൾ ഇത്തരം കുടുംബങ്ങളും മറ്റ് കുടുംബങ്ങളും ഒന്നിച്ച് ഗെറ്റുഗദർ എന്ന നിലയിൽ ഹോട്ടലുകളിൽ എത്തുന്നുമുണ്ട്.

ഒമാനിൽ ജോലി ചെയ്യുന്ന നിരവധിപേരുടെ കുടുംബങ്ങൾ നാട്ടിൽ കഴിയുന്നുണ്ട്. ദീർഘകാലം ഒമാനിലുണ്ടായിരുന്ന ഇവരിൽ പലരും കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമാണ് നാട്ടിൽ കഴിയുന്നത്. ഒമാനിൽ ഉയർന്ന ജോലിയും മറ്റു സൗകര്യങ്ങളുമുണ്ടെങ്കിലും കുട്ടികളുടെ ഉയർന്ന വിദ്യാഭ്യാസത്തിന് അവസരങ്ങൾ കുറവാണ്. അതിനാൽ എൻജിനീയറിങ്, മെഡിക്കൽ അടക്കമുള്ള പ്രഫഷനൽ കോഴ്സുകൾക്കും മറ്റ് ഉന്നത വിദ്യാഭ്യാസങ്ങൾക്കും കുടുംബങ്ങളെ നാട്ടിലയക്കുകയാണ് പതിവ്. മൂത്ത കുട്ടി നാട്ടിൽ പഠിക്കാൻ തുടങ്ങുന്നതോടെ ഇളയ കുട്ടികളും നാട്ടിലേക്ക് പോവേണ്ടി വരുന്നു. ഇത്തരക്കാർക്കെല്ലാം ഒമാനിൽ കുടുംബവിസയും ഉണ്ടാവും. ഇത്തരക്കാരെല്ലാം നാട്ടിലെ വേനലവധിക്കാലത്താണ് ഒമാനിലെത്തുന്നത്.

ഒമാനിലെ ഭാരിച്ച സ്കൂൾ ഫീസ് താങ്ങാൻ കഴിയാതെ കുടുംബങ്ങളെ നാട്ടിലാക്കിയവരും നിരവധിയാണ്. കോവിഡിന് ശേഷമാണ് ഈ പ്രവണത കൂടുതൽ വർധിച്ചത്. കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസം സൗജന്യമായതും സി.ബി.എസ്.ഇ സ്കൂളുകളിൽപോലും ഒമാനെ അപേക്ഷിച്ച് ഏറെ കുറഞ്ഞ ട്യൂഷൻ ഫീസും ഈടാക്കുന്നതും മറ്റൊരു കാരണമാണ്. വീട്ടുപടിക്കലെത്തി കുട്ടികളെ സ്കൂളിലെത്തിച്ച് ഉത്തരവാദിത്തത്തോടെ തിരിച്ച് വീട്ടിലെത്തിക്കുന്ന സമ്പ്രദായമാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇത്തരം എല്ലാ സേവനങ്ങൾക്കും വേണ്ടി ഒമാനിലെ ഇന്ത്യൻ സ്കൂളിൽ ഒരു മാസം നൽകുന്ന ട്യൂഷൻ ഫീസ് കൊണ്ട് മാത്രം മാസങ്ങളോളം കുട്ടികളെ പഠിപ്പിക്കാനാവും. ഇതൊക്കെ കണക്കിലെടുത്ത് നിരവധി പേരാണ് കുട്ടികളെ സ്കൂളുകളിൽ ചേർത്ത് പഠിപ്പിക്കുന്നത്. ഇത്തരം കുടുംബങ്ങളും ഏപ്രിൽ മേയ് മാസത്തിലാണ് ഒമാനിലെത്തുന്നത്.

എങ്കിലും ഈ വർഷം വേനലവധിക്ക് ഒമാനിലെത്തിയവരുടെ എണ്ണം പൊതുവെ കുറവാണ്. സ്കൂൾ അവധി ആരംഭിച്ചതിന് തൊട്ടുപിറകെ ഏപ്രിൽ പത്തിന് ചെറിയ പെരുന്നാളായതിനാൽ ഒമാനിലുള്ള പലരും പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് പോയതും ഏപ്രിൽ 26ന് നടന്ന പൊതു തെരഞ്ഞെടുപ്പും അവധി ആഘോഷത്തിനെത്തുന്നവരുടെ എണ്ണം കുറച്ചിട്ടുണ്ട്. രാഷ്ട്രീയവുമായി ബന്ധമുള്ളവരെല്ലാം വേട്ട് ചെയ്യാനായി നാട്ടിൽ തങ്ങുകയായിരുന്നു. പെരുന്നാളാഘോഷത്തിനും വോട്ടിങ്ങിനും ശേഷം കഴിഞ്ഞ മാസം അവസാനത്തോടെ ഒമാനിലെത്തിയവരുമുണ്ട്. ഏതായാലും മടക്കയാത്ര തുടങ്ങിയതോടെ വിമാന നിരക്കുകളും വർധിച്ചു. ഈ മാസം 25 മുതൽ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് വൺവേക്ക് 108 റിയാലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. സലാം എയർ കോഴിക്കോട്ടേക്ക് 111 റിയാൽ ഈടാക്കുന്നു. തിരുവന്തപുരത്തേക്ക് 117 റിയാലും കൊച്ചിയിലേക്ക് 98 റിയാലുമാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReturnOman NewsTickets
News Summary - The return journey of the families has begun; There is also a shortage of tickets
Next Story