Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജോലിക്കിടെ...

ജോലിക്കിടെ കാണാതായ രണ്ടു ഇന്ത്യക്കാരെയും ഒരു സ്വദേശി പൗരനെയും സുരക്ഷിമായി കണ്ടെത്തി

text_fields
bookmark_border
ജോലിക്കിടെ കാണാതായ രണ്ടു ഇന്ത്യക്കാരെയും ഒരു സ്വദേശി പൗരനെയും സുരക്ഷിമായി കണ്ടെത്തി
cancel

മസ്കത്ത്: ദഖിലിയ ഗവർണറേറ്റിലെ ഖർൺ അൽ ആലം പ്രദേശത്ത് ജോലിക്കിടെ കാണാതായ രണ്ടു ഇന്ത്യക്കാരെയും ഒരു സ്വദേശി പൗരനെയും സുരക്ഷിമായി കണ്ടെത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ജോലിക്കായി പ്രദേശത്ത് എത്തിയ ഇവരുമായി ആശയ വിനിമയം നടത്താൻ കഴിഞ്ഞ ദിവസം മുതൽ സാധിച്ചിരുന്നില്ല.

പിന്നീട് ഓയിൽ ആൻഡ് ഗ്യാസ് ഇൻസ്റ്റലേഷൻസ് പൊലീസ് കമാൻഡിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട യൂനിറ്റുകളുടെ പിന്തുണയോടെ, റോയൽ എയർഫോഴ്‌സ് ഓഫ് ഒമാൻ, പൊലീസ് ഏവിയേഷൻ, കൺസഷൻ ഏരിയകളിൽ പ്രവർത്തിക്കുന്ന നിരവധി കമ്പനികൾ, പൗരന്മാർ എന്നിവരുടെ ഏകോപനത്തോടെ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇവർക്കുവേണ്ട പരിചരണങ്ങളും മറ്റും നൽകിയ ശേഷം ഇവരെ പിന്നീട് വിദഗ്ധ പരിശോധനക്കായി ആശുപത്രിലേക്ക് മാറ്റുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing caseRoyal oman policeindian expatriates
News Summary - Three missing persons rescued from Qarn Al Alam
Next Story