Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസഞ്ചാരികേള...

സഞ്ചാരികേള ഇതിലേ...

text_fields
bookmark_border
സഞ്ചാരികേള ഇതിലേ...
cancel
camera_alt

ഒമാന്റെ പ്രകൃതിമനോഹരമായ കാഴ്ച

മസ്കത്ത്: സുൽത്താനേറ്റിലേക്ക് സഞ്ചാരികളെ ആകർഷിക്കാനായി വിദേശ രാജ്യങ്ങളിൽ പൈതൃക ടൂറിസം മന്ത്രാലയത്തിന്റെ പ്രമോഷനൽ കാമ്പയിൻ പ്രവർത്തനങ്ങൾ തുടരുന്നു. പ്രധാന അന്താരാഷ്ട്ര ടൂറിസം പ്രദർശനങ്ങളിൽ പങ്കാളിയായായും വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ചുമാണ് ആഗോളം ടൂറിസം വിപണികളിൽ ഒമാന്റെ സാന്നിധ്യം നിലനിർത്തുന്നത്.

ഒമാനെ വിശിഷ്ട വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിക്കുക, ടൂറിസം സ്ഥാപനങ്ങൾ നൽകുന്ന പാക്കേജുകളും ഓഫറുകളും വിശദീകരിക്കുന്നതിനൊപ്പം അതിന്റെ ടൂറിസം,സാംസ്കാരിക,പൈതൃക സാധ്യതകൾ ഉയർത്തിക്കാട്ടുക എന്നിവയാണ് മന്ത്രാലയത്തിന്റെ ശ്രമങ്ങൾ.

സുൽത്താനേറ്റിന്റെ സാന്നിധ്യം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന വേദിയായി അന്താരാഷ്ട്ര ടൂറിസം പ്രദർശനങ്ങളിൽ പങ്കെടുക്കുന്നതിൽ മന്ത്രാലയം വലിയ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് പൈതൃക,ടൂറിസം മന്ത്രാലയത്തിലെ ടൂറിസം പ്രമോഷൻ ഡയറക്ടർ ജനറൽ ഹൈതം ബിൻ മുഹമ്മദ് അൽ ഗസ്സാനി ഊന്നി പറഞ്ഞു.

മാഡ്രിഡ് ഇന്റർനാഷണൽ ടൂറിസം ആൻഡ് ട്രേഡ് ഫെയറിൽ നേടിയ ശ്രദ്ധേയമായ പങ്കാളിത്തത്തിന് ശേഷം,യാത്ര,ടൂറിസം മേഖലയിലെ ഏറ്റവും വലിയ ആഗോള പരിപാടികളിലൊന്നായ ഇന്റർനാഷണൽ ടൂറിസം എക്സ്ചേഞ്ച് (ഐ.ടി.ബി ബെർലിൻ) ആയിരിക്കും മന്ത്രാലയത്തിന്റെ അടുത്ത ശ്രദ്ധയെന്ന് അൽ ഗസ്സാനി വിശദീകരിച്ചു.

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങൾ പരിചയപ്പെടുത്തുന്നതിനും സംയുക്ത സഹകരണം ചർച്ച ചെയ്യുന്നതിനും ഇത്തരം പ്രദർശനങ്ങളിൽ പങ്കെടുക്കുന്നത് സഹായകമാകും.

അന്താരാഷ്ട്ര ടൂറിസം കമ്പനികളുമായും സ്ഥാപനങ്ങളുമായും ആശയവിനിമയ മാർഗങ്ങൾ തുറക്കുന്നതിനും മികച്ച അവസരമാണിത്.സുൽത്താനേറ്റ് ആസ്വദിക്കുന്ന വൈവിധ്യമാർന്ന ടൂറിസം ഘടകങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഒമാനി സ്ഥാപനങ്ങൾ നൽകുന്ന ടൂറിസം ഓഫറുകളും പരിപാടികളും എടുത്തുകാണിക്കുന്നതിലൂടെയും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് ഈ പങ്കാളിത്തം സംഭാവന ചെയ്യുമെന്നും അൽ ഗസ്സാനി പറഞ്ഞു.

അന്താരാഷ്ട്ര ടൂറിസം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിശാലമായ ശൃംഖല കെട്ടിപ്പടുക്കാനും ആഗോള ടൂറിസം മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവണതകളുമായി പൊരുത്തപ്പെടുന്നതിനുമായി ഈ പരിപാടികളുടെ ഭാഗമായി നടക്കുന്ന സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുക്കാനും മന്ത്രാലയം ശ്രമിക്കുന്നു.

ഒമാനി കമ്പനികൾക്ക് പ്രത്യേകിച്ച് ചെറുകിട,ഇടത്തരം സംരംഭങ്ങൾക്ക്, ഒമാന്റെ പവലിയനിൽ അവരുടെ സേവനങ്ങളും ഉൽപന്നങ്ങളും പ്രദർശിപ്പിക്കാനും അവസരം നൽകുന്നു.ഇത്തരം പങ്കാളിത്തം പ്രോത്സാഹനപരവും സാമ്പത്തികവുമായ വേദി നൽകുന്നതുമാണ്.അങ്ങനെ, ടൂറിസം മേഖലയെ പൊതുവെ പിന്തുണക്കുന്നതിന് ഇത് സഹായകമാകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സുൽത്താനേറ്റിന്റെ മാർക്കറ്റിങ് ശ്രമങ്ങൾ വർധിപ്പിക്കുന്നതിനും ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമായി തന്ത്രപരമായ പങ്കാളികളുമായി സഹകരിച്ച് ഈ പ്രദർശനങ്ങൾക്കിടെ മന്ത്രാലയം പുതിയ പ്രമോഷണൽ പരിപാടികൾ പ്രഖ്യാപിക്കുമെന്ന് പൈതൃക,ടൂറിസം മന്ത്രാലയത്തിലെ ടൂറിസം പ്രമോഷൻ ഡയറക്ടർ ജനറൽ വിശദീകരിച്ചു.

യൂറോപ്പ്,ഏഷ്യ,അമേരിക്ക എന്നിവിടങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം പ്രദർശനങ്ങൾ ഉൾപ്പെടെ 15 അന്താരാഷ്ട്ര ടൂറിസം പ്രദർശനങ്ങളിൽ ഒമാൻ ഈ വർഷം പങ്കെടുക്കും.

സ്പെയിനിലെ എഫ്.ഐ.ടി.യു.ആർ പ്രദർശനം, ഐ.ടി.ബി ബെർലിൻ 2025, മോസ്കോ ഇന്റർനാഷണൽ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം (മിറ്റ് 2025), യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അറേബ്യൻ ട്രാവൽ മാർക്കറ്റ് , സിംഗപ്പൂരിലെ ഐ.ടി.ബി ഏഷ്യ പ്രദർശനം, യുണൈറ്റഡ് കിംഗ്ഡത്തിലെ ഡബ്ല്യു.ടി.എം പ്രദർശനം,ജർമനിയിലെ ഐ.എം.ഇ.എക്സ് പ്രദർശനം, യു.എസ്.എയിലെ സീട്രേഡ് ക്രൂസ് ഗ്ലോബൽ 2025 എന്നിവ ഇതിൽ ഉൾപ്പെടുന്നതാണ്.

കൂടാതെ, ജി.സി.സി, കിഴക്കൻ ഏഷ്യ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ നിരവധി വിപണി ലക്ഷ്യമാക്കി മന്ത്രാലയം പ്രമോഷണൽ മൊബൈൽ വർക്ക്‌ഷോപ്പുകളുടെ പരമ്പരയും മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുണ്ട്.

ടൂറിസം മേഖലയിലെ പ്രാദേശിക,അന്തർദേശീയ പങ്കാളികളുമായുള്ള ബന്ധം വളർത്തിയെടുക്കുന്നതിനും സഹകരണത്തിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും തന്ത്രപരമായ പങ്കാളിത്തങ്ങളിൽ ഒപ്പിടുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ വർക്ക്ഷോപ്പുകൾ നടക്കുക.

വർക്ക്ഷോപ്പുകളിൽ,ഒമാനി ടൂറിസം സ്ഥാപനങ്ങളും ഈ വിപണികളിലെ പ്രധാന ടൂറിസം കമ്പനികളും തമ്മിൽ കൂടിക്കാഴ്ചകൾ നടത്തും.

സഹകരണ ബന്ധങ്ങൾ വർധിപ്പിക്കുന്നതിനും ടൂറിസം മേഖലയിൽ വൈദഗ്ധ്യമുള്ള കമ്പനികളുമായുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും ലക്ഷ്യമിട്ട് ഒമാനി ടൂറിസം സ്ഥാപനങ്ങൾ സുൽത്താനേറ്റിന്റെ വൈവിധ്യമാർന്ന ടൂറിസം സാധ്യതകളെ പരിചയപ്പെടുത്തുന്നതിനുള്ള ദൃശ്യ അവതരണങ്ങളും നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsPromotional CampaignTourism News
News Summary - Tourism ministry promotional campaign
Next Story