Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവന്ദേഭാരത്...

വന്ദേഭാരത് അഞ്ചാംഘട്ടം: അധിക സർവീസിന് കഴുത്തറപ്പൻ നിരക്കുമായി എയർഇന്ത്യ

text_fields
bookmark_border
വന്ദേഭാരത് അഞ്ചാംഘട്ടം: അധിക സർവീസിന് കഴുത്തറപ്പൻ നിരക്കുമായി എയർഇന്ത്യ
cancel
camera_alt?????????????-??????? ??????????????? ???????? ?????????????????

മസ്കത്ത്: വന്ദേഭാരത് നാലാം ഘട്ടത്തിെൻറ അവസാനമായി ഒമാനിൽ നിന്ന് ഏർപ്പെടുത്തിയ അധിക സർവീസുകൾക്ക് എയർഇന്ത്യ ഇൗടാക്കിയത് കഴുത്തറപ്പൻ നിരക്കെന്ന് പരാതി. തിരുവനന്തപുരത്തിനും ചെന്നൈയിലേക്കുമാണ് മസ്കത്തിൽ നിന്ന് അധിക സർവീസ് ഏർപ്പെടുത്തിയത്. ഇൗ സർവീസുകളുടെ ഇക്കോണമി ക്ലാസ് ടിക്കറ്റിന് 155 റിയാൽ വീതമാണ് ഇൗടാക്കിയത്. അമിതമായ നിരക്കിനെ തുടർന്ന് കാര്യം അന്വേഷിച്ചപ്പോൾ എയർഇന്ത്യ എക്സ്പ്രസ് അല്ല എയർഇന്ത്യയാണ് സർവീസ് നടത്തുന്നതെന്നും അതിനാലാണ് നിരക്ക് ഉയർന്നതെന്നുമാണ് ലഭിച്ച മറുപടിയെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. ചെന്നൈക്കുള്ള വിമാനം ഇന്നും തിരുവനന്തപുരത്തിനുള്ളത് നാളെയുമാണ്. 

ചാർേട്ടഡ് വിമാനങ്ങളേക്കാളും ഉയർന്ന നിരക്കിനെ തുടർന്ന് യാത്ര ഒഴിവാക്കിയവരുമുണ്ട്. ടിക്കറ്റ് ഒഴിവുണ്ടെന്നറിഞ്ഞ് എയർഇന്ത്യ എക്സ്പ്രസ് ഒാഫിസിൽ ചെന്നപ്പോഴാണ് 155 റിയാലാണ് നിരക്കെന്ന് അറിയുന്നതെന്ന് റൂവിയിൽ കച്ചവട സ്ഥാപനം നടത്തുന്ന ആലപ്പുഴ സ്വദേശി പറഞ്ഞു. നാട്ടിലെത്തേണ്ടത് അത്യാവശ്യമാണെങ്കിലും ഉയർന്ന നിരക്ക് കൊടുത്ത് പോകാൻ പറ്റിയ സാഹചര്യമല്ല. അതിനാൽ യാത്ര ആഗസ്റ്റ് ആദ്യത്തിൽ 114 റിയാൽ നിരക്കുള്ള ചാർേട്ടഡ് വിമാനത്തിലേക്ക് മാറ്റിയതായി ഇദ്ദേഹം പറഞ്ഞു. ഒമാനിൽ നിന്നുള്ള വന്ദേഭാരത് സർവീസുകൾക്ക് ഇതാദ്യമായാണ് ഇത്ര ഉയർന്ന നിരക്ക് ഇൗടാക്കുന്നത്. ചാർേട്ടഡ് വിമാനങ്ങൾക്ക് ഏറ്റവും ഉയർന്നത് 120 റിയാൽ വരെ ഇൗടാക്കുേമ്പാഴാണ് എയർഇന്ത്യയുടെ കഴുത്തറപ്പൻ നിരക്ക്. ടെലിഫോണിൽ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ടിക്കറ്റ് എടുക്കാനെത്തിയ പലരും ഉയർന്ന നിരക്കിനെ തുടർന്ന് കൈവശം പണമില്ലാത്തതിനാൽ ടിക്കറ്റെടുക്കാതെ മടങ്ങിയിട്ടുണ്ട്. അടുത്തയാഴ്ച ആരംഭിക്കുന്ന അഞ്ചാം ഘട്ട സർവീസുകൾക്ക് നിരക്ക് ഉയരുമോയെന്ന ആശങ്കയും മലയാളി സമൂഹം പങ്കുവെക്കുന്നുണ്ട്. 

വന്ദേഭാരത് നൂറാമത്തെ വിമാനം പറന്നു 
മസ്കത്ത്: ഒമാനിൽ നിന്നുള്ള വന്ദേഭാരത് സർവിസുകളുടെ എണ്ണം നൂറ് കഴിഞ്ഞു. ബുധനാഴ്ചയിലെ മസ്കത്ത്-മുംബൈ വിമാനമായിരുന്നു നൂറാമത്തേത്. വന്ദേഭാരത് വിമാനങ്ങളിലായി 17,130 മുതിർന്നവരും 272 കുട്ടികളുമാണ് നാടണഞ്ഞതെന്ന് മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. മേയ് ആദ്യത്തിലാണ് ഒമാനിൽ നിന്ന് വന്ദേഭാരത് സർവിസുകൾ തുടങ്ങിയത്. മസ്കത്തിൽ നിന്നും സലാലയിൽ നിന്നുമായി 203 ചാർേട്ടഡ് വിമാനങ്ങളും സർവിസ് നടത്തിയിട്ടുണ്ട്. ഏതാണ്ട് 36,000ത്തോളം പേരാണ് ചാർേട്ടഡ് വിമാനങ്ങളിൽ മടങ്ങിയത്. വന്ദേഭാരത്, ചാർേട്ടഡ് വിമാനങ്ങളിലായി ഇതുവരെ ഏതാണ്ട് 53,000ത്തിലധികം ഇന്ത്യക്കാർ ഒമാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇതിൽ നല്ലൊരു പങ്കും കേരളത്തിേലക്കാണ്. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsoman newsvandhe bharath
News Summary - vandhe bharath-oman news-gulf news
Next Story