Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജാഗ്രത കുറയുന്നു;...

ജാഗ്രത കുറയുന്നു; വാരാന്ത്യത്തിൽ കൂട്ടത്തോടെ പുറത്തിറങ്ങി ജനങ്ങൾ

text_fields
bookmark_border
ജാഗ്രത കുറയുന്നു; വാരാന്ത്യത്തിൽ കൂട്ടത്തോടെ പുറത്തിറങ്ങി ജനങ്ങൾ
cancel
camera_alt

മസ്കത്ത് പാലസിന് സമീപം വെള്ളിയാഴ്ചയെത്തിയ സന്ദർശകർ

മസ്കത്ത്: കോവിഡ് രോഗവ്യാപനം തടയുന്നതിനായുള്ള എല്ലാവിധ മുൻകരുതൽ നടപടികളും നിലവിലുണ്ടെങ്കിലും അതൊന്നും കണക്കിലെടുക്കാതെ ജനങ്ങൾ. അനുകൂലമായ കാലാവസ്ഥയായതിനാൽ മത്ര കോർണിഷ്, മസ്കത്ത് പാലസ് പരിസരം എന്നിവിടങ്ങൾക്കൊപ്പം വിവിധ ബീച്ചുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. ഒമാനിൽ േരാഗികളുടെ എണ്ണം കുറഞ്ഞതുമൂലവും രാജ്യത്ത് വാക്സിൽ നൽകൽ ആരംഭിച്ചതുമടക്കമുള്ള കാരണങ്ങളാൽ പൊതുജനങ്ങളിൽ കൊറോണ ജാഗ്രത കുറഞ്ഞിട്ടുമുണ്ട്. കോവിഡ് വ്യാപനം സംബന്ധിച്ച ജാഗ്രത നിർദേശങ്ങളിൽ ഒരു അയവുമില്ലെന്ന് കഴിഞ്ഞ ദിവസവും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. 

കോർണിഷിലും ബീച്ചിലുമെല്ലാം ആളുകൾ കൂട്ടമായി ഫോേട്ടാക്ക് പോസ് ചെയ്യുന്നത് കാണാമായിരുന്നു. മാസ്കുകൾ ധരിക്കുന്നതിലും ജാഗ്രത കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽതന്നെ കോർണിഷിൽ തിരക്ക് വർധിച്ചിരുന്നു. രാത്രി വൈകിയും ഇവിടെ ആളുകളുണ്ടായിരുന്നു. ഫീഷ് റൗണ്ട് എബൗട്ട് മുതൽ കൽബൂ പാർക്ക് വരെയായിരുന്നു നല്ല തിരക്ക്. ഇതിൽ കുടുംബമായി എത്തുന്നവരാണ് അധികവും. സ്വദേശികളും വിദേശികളും വാരാന്ത്യ അവധി ആഘോഷിക്കാനെത്തുന്നുണ്ട്. നടക്കുന്നവരും സൈക്കിൾ സവാരി നടത്തുന്നവരുമടക്കം നിരവധി പേരുണ്ടായിരുന്നതിനാൽ കോർണിഷിലെ നടപ്പാതയിൽ തിരക്ക് അനുഭവപ്പെട്ടു.

ബാച്ചിലറായി കഴിയുന്നവർ സുഹൃത്തുക്കൾക്കൊപ്പമാണ് എത്തുന്നത്. മത്ര േകാർണിഷിലെ ദേശാടന പക്ഷികൾക്ക് ഭക്ഷണം നൽകുന്നവരും നിരവധിയാണ്. ഭക്ഷണം എറിയുേമ്പാൾ ഇവ കൂട്ടമായി പറന്നെത്തുന്നത് കാമറയിൽ പകർത്തുന്നവരും നിരവധിയാണ്. അതോടൊപ്പം മാത്ര കോർണിഷിൽ മീൻ പിടിക്കാനെത്തുന്നവരുമുണ്ട്. കോർണിഷിൽ മീൻ പിടിക്കരുതെന്നും നിയമ ലംഘകർക്ക് പിഴ ലഭിക്കുമെന്നുമുള്ള മുനിസിപ്പാലിറ്റിയുടെ നിർേദശം അവഗണിച്ചാണ് ചിലർ ഇവിടെ മീൻ പിടിക്കുന്നത്.

മസ്കത്ത് പാലസ് പരിസരത്തും ആളുകളുടെ നല്ല തിരക്ക് അനുഭവപ്പെട്ടു. വിനോദസഞ്ചാരികളെ ആകർഷിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതും മുവാസലാത്തിെൻറ ബസ് സർവിസ് പാലസ് ഗ്രൗണ്ടിൽ വരെ എത്തുന്നതും ആളുകൾക്ക് അനുഗ്രഹമായി. റുസൈൽ പാർക്കിൽ സമയം ചെലവഴിക്കാനും നടത്തത്തിനും മറ്റുമായി നിരവധി പേർ എത്താൻ തുടങ്ങിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ ഫുട്ബാൾ അടക്കം കളികളും സജീവമാവാൻ തുടങ്ങിയിട്ടുണ്ട്. ഇതിൽ സ്വദേശികളുടെ കളിക്കളങ്ങളാണ് ഇപ്പോൾ സജീവമാവുന്നത്. വിദേശികൾ ക്രിക്കറ്റ് കളികളിൽ ഏർപ്പെടാൻ തുടങ്ങിയിട്ടില്ല. ഇതോടൊപ്പം ജബൽ അഖ്ദർ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് വർധിച്ചിട്ടുണ്ട്. തണുപ്പ് കാലാവസ്ഥ ആസ്വദിക്കാൻ നിരവധി പേരാണ് ജബൽ അഖ്ദറിൽ എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidvigilance decrease
Next Story