Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോകകപ്പ്...

ലോകകപ്പ് ഫുട്ബാൾ യോഗ്യത; പരിശീലന ക്യാമ്പിന് ആവേശം പകർന്ന് മന്ത്രി

text_fields
bookmark_border
training camp
cancel
camera_alt

സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടക്കുന്ന ഫുട്ബാൾ പരിശീലന ക്യാമ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം സന്ദർശിച്ചപ്പോൾ

മസ്കത്ത്: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായി പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന ഒമാൻ ടീമിന് ആവേശം പകർന്ന് സാംസ്‌കാരിക, കായിക, യുവജന വകുപ്പ് മന്ത്രിയുമായ സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് എത്തി.

ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ പ്രധാന സ്റ്റേഡിയത്തിൽ നടക്കുന്ന പരിശീലന ക്യാമ്പ് കഴിഞ്ഞ ദിവസമാണ് സന്ദർശിച്ചത്. ടീമിന്റെ പ്രകടനത്തിൽ ആത്മ വിശ്വാസം പ്രകടിപ്പിച്ച കിരീടാവകാശി ടീമിന് എല്ലാവിധ പിന്തുണയും നൽകുമെന്നും അറിയിച്ചു. സെപ്റ്റംബർ അഞ്ചിന് ബസ്റയിൽ ഇറാഖിനെതിരെയും പത്തിന് മസ്കത്തിൽ ദക്ഷിണ കൊറിയക്കെതിരെയും ആണ് ഒമാന്റെ മത്സരങ്ങൾ.

കോച്ച് ജറോസ്ലാവ് സിൽഹവിയക്ക് കീഴിൽ നടക്കുന്ന പരിശീലനം പൂർത്തിയാക്കി ഒമാൻ ടീം അടുത്ത ദിവസംതന്നെ ഇറാഖിലേക്ക് തിരിക്കും.

മത്സരങ്ങൾക്കായുള്ള ഒമാൻ ടീമിനെ കോച്ച് ദിവസങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ചിരുന്നു. കടുത്ത ഗ്രൂപ്പിൽ ഉൾപ്പെട്ട ഒമാന് എല്ലാ മത്സരങ്ങളും നിർണായകമായതിനാൽ ടീമിൽ പരിചയസമ്പന്നതക്കാണ് മുൻ‌തൂക്കം നൽകിയിരിക്കുന്നത്. ഏഷ്യാ കപ്പിനും രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിലെ ടീമിനെ തന്നെയാണ് കോച്ച് നിലനിർത്തിയിട്ടുള്ളത്.

2026 ലെ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയരുമ്പോൾ ഏഷ്യൻ പ്രാതിനിധ്യം നിലവിലുള്ള അഞ്ചിൽ നിന്നും ഒൻപതായി ഉയരുമെന്നതാണ് ഒമാന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്ന ഘടകം. നേരത്തേ 2010, 14, 22 ലോകകപ്പുകളിൽ കപ്പിനും ചുണ്ടിനുമിടയിലാണ് ഒമാന് യോഗ്യത നഷ്ടമായത്.

ഇത്തവണ ലോകകപ്പിൽ കളിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ. എന്നാൽ, ഇറാഖിനും കൊറിയക്കും പുറമെ ജോർഡൻ, കുവൈത്ത്, ഫലസ്തീൻ എന്നീ രാജ്യങ്ങൾ ഗ്രൂപ്പിൽ ഒമാന് വലിയ വെല്ലുവിളി ഉയർത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsWorld Cup Football QualificationTraining Camp
News Summary - World Cup Football Qualification- Minister enthusiastic about the training camp
Next Story