ലോകമാധ്യമ സ്വാതന്ത്ര്യസൂചിക; സ്ഥാനം മെച്ചപ്പെടുത്തി ഒമാൻ
text_fieldsമസ്കത്ത്: ലോകമാധ്യമ സ്വാതന്ത്ര്യ സൂചികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഒമാൻ. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടികയിൽ 155ാം സ്ഥാനത്താണ് സുൽത്താനേറ്റ്. കഴിഞ്ഞ വർഷം 163 സ്ഥാനത്തായിരുന്നു. 2022മായി താരതമ്യം ചെയ്യുമ്പോൾ എട്ട് സ്ഥാനങ്ങളാണ് മുന്നേറ്റമുണ്ടായത്. നോർവേ, അയർലൻഡ്, ഡെന്മാർക്ക്, സ്വീഡൻ, ഫിൻലൻഡ്, നെതർലൻഡ്സ്, ലിത്വേനിയ, എസ്തോണിയ, പോർചുഗൽ, തിമൂർ എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ വരുന്നത്. പട്ടികയിൽ ഏറ്റവും പിന്നിൽ ഉത്തര കൊറിയ, ചൈന, വിയറ്റ്നാം, ഇറാൻ എന്നീ രാജ്യങ്ങളാണ്.
അനുവദനീയമായ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ റാങ്ക് നിശ്ചയിച്ചിരിക്കുന്നത്. പട്ടികയിൽ ഉൾപ്പെട്ട 180 രാജ്യങ്ങളിൽ 70 ശതമാനവും മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ദയനീയമാണെന്ന് സൂചിപ്പിക്കുന്നു. നൂതന സാങ്കേതിക വിദ്യകളുടെ വികസനം കാരണം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.