Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവരൂ, ഉൽക്കകളുടെ...

വരൂ, ഉൽക്കകളുടെ അത്ഭുതലോകം കാണാം !

text_fields
bookmark_border
Meteorites in Oman exhibition begins at Sur City Walk Now
cancel
camera_alt

ഒമാനിലെ ഉൽക്കകൾ’ പ്രദർശനത്തിന് സുർ സിറ്റി വാക്കിൽ തുടക്കമായപ്പോൾ

മസ്കത്ത്: ‘ഒമാനിലെ ഉൽക്കകൾ’ പ്രദർശനത്തിന്‍റെ മൂന്നാം പതിപ്പിന് തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ സിറ്റി വാക്കിൽ തുടക്കമായി. അറബ് ടൂറിസത്തിന്‍റെ തലസ്ഥാനമായി സൂറിനെ തിരഞ്ഞെടുത്തതിനേടാനുബന്ധിച്ച് പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് പ്രദർശനം നടക്കുന്നത്. ഡോ.ശൈഖ് ഹിലാൽ ബിൻ അലി ബിൻ സൗദ് അൽ ഹബ്സിയുടെ കാർമികത്വത്തിലായിരുന്നു ഉദ്ഘാടനം. ഉൽക്കാശിലകളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും സുസ്ഥിര നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മ്യൂസിയം ലാൻഡ്‌സ്‌കേപ്പ് വൈവിധ്യവത്കരിക്കുന്നതിനുള്ള പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്‍റെ സുപ്രാധാന ശ്രമത്തിന്‍റെ ഭാഗമായാണ് പ്രദർശനം. ഒമാനിലെ ഏറ്റവും വലിയ ഉൽക്കാപതനങ്ങളിൽനിന്നുള്ള സാമ്പിളുകളു ൾപ്പെടെ, ആഗോള ശാസ്ത്രീയ പ്രാധാന്യവും അസാധാരണമായ മൂല്യമുള്ള നിരവധി അപൂർവ ഉൽക്കകൾ പ്രദർശനത്തിലുണ്ട്.

രാജ്യത്തിന്‍റെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്ന ഉൽക്കാശിലകളുടെ വീണ്ടെടുക്കൽ സുഗമമാക്കുന്നതിനു ട്രാക്ക് ചെയ്യുകയും ഡോക്യുമെന്‍റ് നടത്തുകയും ചെയ്യുന്ന മെറ്റിയർ മോണിറ്ററിങ് ഉപകരണങ്ങളുടെ പ്രോജക്റ്റിനെക്കുറിച്ചുള്ള അവതരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മഗ്നീഷ്യം, ഇരുമ്പ് സിലിക്കേറ്റ് ധാതുക്കളടങ്ങിയ യൂറിലൈറ്റ് ഉൽക്കാശില, 2010ൽ അൽ വുസ്ത ഗവർണറേറ്റിൽ വീണ യൂക്രൈറ്റ് ഉൽക്കാശില (ഇത് വെസ്റ്റ 4 എന്ന ഛിന്നഗ്രഹത്തിന്‍റെ പുറംതോടിലെ ബസാൾട്ട് പാറകളിൽനിന്നാണ് ഉത്ഭവിച്ചത്), സന്ദർശകർക്ക് തൊടാൻ കഴിയുന്ന ജിദ്ദത്ത് അൽ ഹറാസിസ് ഉൽക്കാശില എന്നിവയും പ്രദർശനത്തിൽ കാണാവുന്നതാണ്. ജിദ്ദത്ത് അൽ ഹറാസിസ് ഉൽക്കാശില ഒമാനിൽ കണ്ടെത്തിയ ഏറ്റവും വലിയ ഉൽക്കാപതനമാണ്.

പ്രദർശനത്തിൽനിന്ന്

അറബ് ടൂറിസത്തിന്‍റെ തലസ്ഥാനമായി സൂറിനെ ആഘോഷിക്കുന്ന വേളയിൽ നടക്കുന്ന ഈ പ്രദർശനത്തിന് കൂടുതലാളുകളെത്തുമെന്ന് ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയത്തിലെ മ്യൂസിയം ഡയറക്ടർ ജനറൽ സഇീദ് ബിൻ ഹരേബ് അൽ ഉബൈദാനി പറഞ്ഞു. സന്ദർശകർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും ഉൽക്കാ ശാസ്ത്രത്തെക്കുറിച്ച് പര്യവേക്ഷണം ചെയ്യാനും പഠിക്കാനും അവസരം നൽകും. പ്രദർശനം അടുത്തവർഷം ജനുവരി 12വരെ നീണ്ടുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsMeteors
News Summary - world of meteors
Next Story