Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightടിരാനയുടെ...

ടിരാനയുടെ ഹൃദയഭാഗത്തൊരു ഖത്തർ സ്ക്വയർ

text_fields
bookmark_border
signing contract
cancel
camera_alt

ഖത്തർ സ്ക്വയർ നിർമാണവുമായി ബന്ധപ്പെട്ട് ക്യു.എഫ്.എഫ്.ഡിയും ടിരാന മുനിസിപ്പാലിറ്റിയും കരാറിൽ ഒപ്പുവെച്ചപ്പോൾ

ദോഹ: അൽബേനിയൻ തലസ്ഥാനമായ ടിരാനയുടെ നഗരത്തിരക്കിനിടയിൽ കുഞ്ഞു ഖത്തർ ഒരുങ്ങുന്നു. ഖത്തറിന്റെ സംസ്കാരവും, പൈതൃകവും അറബ് ജീവിതവും കലയും മുതൽ ആഘോഷങ്ങളെല്ലാം ഒന്നിക്കുന്ന ‘ഖത്തർ സ്ക്വയർ’ നിർമിക്കുന്നത് സംബന്ധിച്ച് ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് ഫണ്ടും (ക്യു.എഫ്.എഫ്.ഡി) ടിരാന മുനിസിപ്പാലിറ്റിയും കരാറിൽ ഒപ്പുവെച്ചു.

തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് 23,700 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ഖത്തർ ചത്വരത്തിന് 11 ദശലക്ഷം യൂറോയാണ് ചെലവ് കണക്കാക്കുന്നത്.

കരാറിൽ ക്യു.എഫ്.എഫ്.ഡി ആക്ടിങ് ഡയറക്ടർ ജനറൽ സുൽത്താൻ ബിൻ അഹ്മദ് അൽ അസീരിയും ടിരാന മേയർ എറിയോൺ വെലിയാജും ഒപ്പുവെച്ചു. അൽബേനിയയിലെ ഖത്തർ അംബാസഡർ ജബർ ബിൻ അലി ഹുസൈൻ അൽ ദോസരി ചടങ്ങിൽ സംബന്ധിച്ചു.

നിരവധി സൗകര്യങ്ങളോടെയാണ് നിർദിഷ്ട ഖത്തർ ചത്വരത്തിന്റെ നിർമാണം. ആഘോഷങ്ങൾ, പ്രദർശനങ്ങൾ, പരിപാടികൾ എന്നിവക്കായുള്ള വ്യത്യസ്ത ഇടങ്ങൾ, കടകളും കിയോസ്‌കുകളും, ആളുകൾക്ക് ഒത്തുചേരുന്നതിനുള്ള സൗകര്യങ്ങളും ഇതിലുൾപ്പെടും. കൂടാതെ ചത്വരത്തിന് ചുറ്റുമുള്ള പാർക്കിന് സ്വാഭാവിക ജലസേചന സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി ലിഡോ നദിയുടെ ജലശുചീകരണ സംവിധാനവും നിർമിക്കും.

ഖത്തരി സംസ്കാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും, അൽബേനിയയുമായുള്ള ഉഭയകക്ഷി സാംസ്‌കാരിക വിനിമയവും സഹകരണവും വർധിപ്പിക്കുന്നതിനും പുതിയ പദ്ധതി വഴിയൊരുക്കും.

പരമ്പരാഗത അറേബ്യൻ ശൈലിയിലുള്ള ചിത്രത്തുന്നലായ ‘സദു’വുമായി ബന്ധപ്പെട്ട ഖത്തരി നെയ്ത്ത് കരകൗശലത്തിൽനിന്നും പാറ്റേണുകളിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്.

ചത്വരത്തിന് ചുറ്റുമായി 25,000 വീടുകൾ നിർമിക്കുന്നതിനും അൽബേനിയക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ദീർഘകാല വികസന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. ഇത് രാജ്യത്തെ വികസനം മെച്ചപ്പെടുത്തുന്നതോടൊപ്പം പ്രാദേശിക തൊഴിൽ വിപണിയെ കൂടുതൽ സജീവമാക്കുകയും ചെയ്യും. മറ്റു രാജ്യങ്ങളെ വിവിധ മേഖലകളിൽ മുന്നേറുന്നതിൽ ഖത്തറിന്റെ പങ്ക് ഒരിക്കൽകൂടി വ്യക്തമാക്കുന്നതാണ് അൽബേനിയയിലെ പുതിയ ഖത്തർ ചത്വരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TiranaQatar NewsQatar Square
News Summary - A Qatar Square in the heart of Tirana
Next Story