അധികാര ദുർവിനിയോഗം; പാസ്പോർട്ട് ഓഫിസ് ജീവനക്കാർ അറസ്റ്റിൽ
text_fieldsദോഹ: അധികാര ദുർവിനിയോഗത്തിനും പൊതുപണം നശിപ്പിക്കലും തുടങ്ങി കുറ്റകൃത്യങ്ങളുടെ പേരിൽ ജനറൽ ഡയറക്ട്രേറ്റ് ഓഫ് പാസ്പോർട്ടിലെ ജീവനക്കാർ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇവർക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണത്തിനൊടുവിൽ ആവശ്യമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നും തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2004 ലെ 11 ാം നമ്പർ നിയമം ആർട്ടിക്കിൾ 148 പ്രകാരമാണ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. പൊതുമുതൽ അപഹരിക്കുകയോ മറ്റേതെങ്കിലും തരത്തിൽ അധികാര ദുർവിനിയോഗം നടത്തുകയോ ചെയ്തതായി കണ്ടെത്തിയാൽ കുറഞ്ഞത് അഞ്ച് വർഷവും പരമാവധി പത്ത് വർഷം വരെയും തടവ് ശിക്ഷ ലഭിക്കുമെന്നാണ് നിയമം. മറ്റു ചില അഴിമതിക്കേസുകളിൽ ഏഴ് വർഷം മുതൽ 15 വർഷം വരെ തടവു ശിക്ഷയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.