Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരാജ്യത്തെ...

രാജ്യത്തെ ബീച്ചുകളിൽ ബാർബിക്യു പാചകം നിരോധിക്കാൻ ആേലാചന

text_fields
bookmark_border

ദോഹ: രാജ്യത്തെ ബീച്ചുകളിൽ ബാർബിക്യു പാകം ചെയ്യുന്നത് നിരോധിക്കാൻ ആേലാചന. അവധി ദിനങ്ങളിലും മറ്റും നിരവധിപേരാണ് ബീച്ചുകളിൽ ബാർബിക്യു ചുടുന്നത്. ബീച്ചുകൾ വൻതോതിൽ മലിനമാകുന്നതിന് ഇതു കാരണമാകുന്നു. ഭക്ഷണം പാകം െചയ്തതിന് ശേഷമുള്ള കരിക്കട്ടകൾ, കല്ലുകൾ, വെള്ളക്കുപ്പികൾ തുടങ്ങിയവ പലരും ബീച്ചുകളിൽ അലക്ഷ്യമായി ഉപേക്ഷിച്ചുപോവുകയാണ് പതിവ്. ഇതു ബീച്ചുകളുടെ മനോഹാരിതക്ക് കോട്ടമുണ്ടാക്കുന്നു. പെരുന്നാൾ അവധി ദിനങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് വിവിധ ബീച്ചുകളിൽ എത്തിയത്. വാരാന്ത്യ അവധി ദിനങ്ങളിലും ഇതു പതിവാണ്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ആളുകൾ പഴയ രൂപത്തിൽ ബീച്ചുകളിൽ എത്തുന്നുണ്ട്. പലരും വൈകീട്ടോടെ എത്തി രാത്രി മുഴുവൻ ചെലവഴിച്ച് പിറ്റേന്ന് പുലർച്ചയാണ് മടങ്ങുന്നത്. മിക്കവരും കോഴിയിറച്ചി, മത്സ്യം, ആട്ടിറച്ചി എന്നിവയുമായി എത്തി അടുപ്പുകൂട്ടി ബാർബിക്യു പാകം ചെയ്യുന്നു. എന്നാൽ, തിരിച്ചുപോകുേമ്പാൾ പലരും അവശിഷ്ടങ്ങളും മാലിന്യവും മാറ്റുന്നില്ല. എല്ലായിടത്തും മാലിന്യക്കുട്ടകൾ ഉെണ്ടങ്കിലും ഇതിൽ മാലിന്യം ഇടുന്നില്ല. ഇതിനാലാണ് ബീച്ചുകളിൽ ബാർബിക്യു പാകം ചെയ്യുന്നത് നിരോധിക്കാൻ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ആേലാചിക്കുന്നതെന്ന് പ്രാദേശിക അറബി പത്രമായ 'അൽറായ' റിപ്പോർട്ട് ചെയ്തു.

പൊതുശുചിത്വ നിയമം ലംഘിക്കുന്ന തരത്തിൽ ചില യാത്രക്കാർ ബീച്ചുകളിൽ ബാർബിക്യു അവശിഷ്ടങ്ങൾ ഉപേക്ഷിച്ചുപോവുന്നതാണ് ഇതിനു കാരണം. ഇത്തരം പ്രവൃത്തികൾ നിയമലംഘനവും പൊതുജനങ്ങളുെട ആരോഗ്യത്തിനും പരിസ്ഥിതിക്കും കോട്ടം വരുത്തുന്നതുമാണെന്ന് മന്ത്രാലയത്തിെൻറ ജനറൽ ക്ലീൻലിനസ് വകുപ്പ് ഡയറക്ടർ മഖ്ബിൽ മുബാറക് അൽ ശമ്മാരി പറയുന്നു. കരിക്കട്ടകളും ഗ്രില്ലും ബീച്ചുകളിൽതന്നെ ഉപേക്ഷിക്കുന്നത് തീപിടിത്തതിന് വരെ കാരണമാകാം. അണയാതെ കിടക്കുന്ന കരിക്കട്ടകളിൽ ബീച്ചിലെ കാറ്റിൽ തീ പടരാൻ സാധ്യത ഏെറയാണ്. തീ പൂർണമായും കെടാത്ത കരിക്കട്ടകളിൽനിന്ന് മറ്റുള്ളവർക്ക് പൊള്ളലേൽക്കാനും സാധ്യതയുണ്ട്. നിരവധി കുട്ടികളാണ് കുടുംബത്തോടൊപ്പം ബീച്ചുകളിൽ ഒഴിവുസമയം ചെലവഴിക്കാൻ എത്തുന്നത്. ഇതും സംഭവത്തിെൻറ ഗൗരവം വർധിപ്പിക്കുന്നുണ്ട്. മന്ത്രാലയം ഇക്കാര്യത്തിൽ വ്യാപകമായ ബോധവത്കരണം നടത്തുന്നുണ്ട്.

രാജ്യത്തെ ബീച്ചുകൾ വൃത്തിയായി സൂക്ഷിക്കുന്നതിന് സർഗാത്മക ബോധവത്കരണ കാമ്പയിനടക്കം മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നടത്തുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതിന് പ്രത്യേകം തയാറാക്കിയ കൂറ്റൻ മത്സ്യത്തി‍െൻറ മാതൃകയിലുള്ള കണ്ടെയ്നറും സ്ഥാപിച്ചിട്ടുണ്ട്. ആകർഷകമായ മാർഗങ്ങളിലൂടെയുള്ള ബോധവത്കരണം പൊതുജനങ്ങളിൽ മികച്ച പ്രതികരണം സൃഷ്ടിക്കുമെന്നുതന്നെയാണ് അധികാരികൾ പ്രതീക്ഷിച്ചത്. സീഷോർ ഗ്രൂപ്പുമായി സഹകരിച്ച് മന്ത്രാലയത്തിലെ പൊതുശുചിത്വ വകുപ്പും നാച്വറൽ റിസർവ്സ് വകുപ്പുമാണ് ഇത്തരം കാമ്പയിനുമായി രംഗത്തുവന്നത്.

മാലിന്യവും അവശിഷ്ടങ്ങളും കൃത്യമായ സ്ഥലങ്ങളിൽ തള്ളുന്നന്നതിനായി രസകരവും കൗതുകവുമുള്ള ബോർഡുകളാണ് ബീച്ചുകളിൽ സ്ഥാപിച്ചത്.

ബീച്ചുകളിലിറങ്ങുമ്പോൾ സുരക്ഷ ഉറപ്പാക്കുന്നതിന് ലൈഫ് ജാക്കറ്റുകൾ ധരിക്കണമെന്നുള്ള ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും ബാർബിക്യു അവശിഷ്ടങ്ങൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് തുടരുകയാണ്. പെരുന്നാൾ അവധി ദിനങ്ങളിൽ ഇത്തരം സംഭവങ്ങൾ ഏെറ വർധിച്ചു. ഇത്തരം നിയമലംഘകർക്ക് 10,000 റിയാൽവരെ പിഴ ഇൗടാക്കും. എല്ലാത്തരം നിയമലംഘനങ്ങളും മന്ത്രാലയത്തിെൻറ പ്രത്യേക സംഘം രേഖപ്പെടുത്തുന്നുണ്ട്. ഏതു തരത്തിലുള്ള നിയമലംഘനങ്ങളാണ് കൂടുതലെന്നും പരിശോധിച്ചുവരുകയാണ്. ശേഷം ഇതു പൂർണമായും ഇല്ലാതാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും. മന്ത്രാലയത്തിെൻറ ജനറൽ ക്ലീൻലിെനസ് വകുപ്പ് അൽശമാൽ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് രാജ്യത്തിെൻറ വടക്കൻ ഭാഗത്തെ വിവിധ ബീച്ചുകളിൽനിന്നായി ഒറ്റ ദിവസം നീക്കിയത് 124 ടൺ മാലിന്യമാണ്. ബലിപെരുന്നാൾ അവധി ദിവസത്തിലാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newsbarbiq
Next Story