ഉമ്മർക്ക പിെന്ന ഇതുവഴി വന്നതേയില്ല...
text_fieldsപ്രവാസത്തിെൻറ പ്രയാസത്തിലും മരുഭൂമിയിലെ അത്യുഷ്ണത്തിലും മഹാമാരിക്കിടയിലും അയാൾ മുടക്കമില്ലാതെ വന്നുകൊണ്ടേയിരുന്നു... 'മീൻകാരൻ ഉമ്മർക്ക'. നാട്ടിലെപ്പോലെ ശബ്ദമുണ്ടാക്കിയല്ല വരവ്. പതിഞ്ഞ ശബ്ദത്തിൽ ''പൂയ്, മീൻ വേേണാ...''എന്ന് ചോദിക്കും. വാർധക്യം ബാധിച്ചിട്ടും സ്വന്തം വയറിനും നാട്ടിലെ പ്രിയപ്പെട്ടവരുടെ വിശപ്പടക്കാനുംവേണ്ടി എത്തുന്ന അയാൾ നരകയറിയ താടിരോമങ്ങൾക്കിടയിലൂടെ ചിരിക്കുമായിരുന്നു. പ്രതീക്ഷയുടെ ആ ചിരി മായാതിരിക്കാൻ വലിയ മാളുകളെ ഒഴിവാക്കി ഞങ്ങൾ മീനിനായി അയാളെതന്നെ കാത്തിരുന്നു.
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വരും, തൂക്കിപ്പിടിച്ച സഞ്ചിയിൽ പലതരം മീനുകളുമായി. എസികളുടെ മുരൾച്ചക്കിടയിൽ 'മോളെ.. മീൻ വേണോ...' എന്ന ആ പതിഞ്ഞ ശബ്ദം പലപ്പോഴും കേൾക്കാറില്ല. അതിനാൽ ഉമ്മർക്ക വരുന്ന ദിവസം ഓർത്തുവെക്കും. പ്രവാസത്തിെൻറ ഒറ്റപ്പെടലിൽ കനിഞ്ഞുകിട്ടുന്ന ആ വിളിക്ക് പിതാവിെൻറ സ്നേഹമുണ്ടായിരുന്നു.
മീനുണ്ടെങ്കിലും കുറച്ചെങ്കിലും വാങ്ങിക്കും, പതിവുപോലെ അന്നും ഉമ്മർക്ക വന്നു. ഡോർ തുറന്നു പുറത്ത് വരുമ്പോഴേക്കും ഉമ്മർക്ക നടന്നുനീങ്ങിയിരുന്നു. എന്തുപറ്റി ഞാനൊരു നിമിഷം ചിന്തിച്ചു. ഇങ്ങനെയൊന്നുമല്ലല്ലോ... മീൻ വാങ്ങിയിെല്ലങ്കിലും വിശേഷങ്ങൾ ചോദിച്ചേ മൂപ്പര് പോകൂ. കണ്ടിെല്ലങ്കിൽ നാലഞ്ച് തവണ 'മോളെ മീൻ വേണോ'ന്നു ചോദിക്കുന്നതാണല്ലോ. ഞാൻ ഗേറ്റിനു പുറത്തിറങ്ങി നോക്കി.
ഇല്ല.. ആള് പോയിട്ടില്ല... ഗേറ്റിനരികത്തിരിക്കുന്നുണ്ട്. മീൻ സഞ്ചി താഴെ വെച്ചു ഫോണിൽ സംസാരിക്കുകയാണ്. എന്നെ കണ്ടപ്പോൾ ഫോൺ കട്ട് ചെയ്തു. മീൻചിതമ്പലായ ഫോണും അടർന്നുവീണ കണ്ണീരും അയാൾ തുടച്ചു. 'ഇക്കാ... എന്താ പറ്റ്യത്...? എന്തിനാ കരയണെ?. 'ഒന്നുല്ല മോളെ... മോൾക്ക് മീൻ വേണ്ടേ..? .
'മീനൊക്കെ വേണം, എങ്കിലും കാര്യം പറയിൻ, ഞാൻ നിങ്ങടെ മോളെ പോലെയാണെന്ന് എപ്പോഴും പറയാറുള്ളതല്ലേ?... 'അത് പിന്നെ... മോളെ... അദ്ദേഹത്തിെൻറ ശബ്ദം ഇടറുന്നുണ്ടായിരുന്നു. 'നാട്ടിൽ ഓൾക്ക് സുഖല്ല, തീരെ വയ്യെന്ന്. കോറോണയാ... കഴിഞ്ഞാഴ്ചയാ പോസിറ്റീവാണെന്നറിഞ്ഞത്..
പേടിക്കാനൊന്നൂല്ല, പെെട്ടന്ന് തന്നെ മാറൂന്ന് കരുതി, ഇന്നാണറിയുന്നത് കൂടുതലാണെന്ന്... എനിക്കാണെങ്കിപ്പൊ നാട്ടിപോവാനും കയ്യൂല. പടച്ചോൻ ഞങ്ങൾക്കാകെ തന്നത് ഒരു മോളെയാണ്. അവളാണെങ്കിൽ ഭർത്താവിെൻറ വീട്ടിൽ തന്നെയാണ്. വീട്ടിൽ വരാറെ ഇല്ല, ൻെറ പാത്തു ഒറ്റക്കായി പോയല്ലോ മോളെ... അവൾക്കെന്തെങ്കിലും പറ്റ്യാൽ പിന്നെ ഞാനുണ്ടാവില്ല...' ഇടമുറിയാതെ ആ കൺതടങ്ങൾ നിറഞ്ഞൊഴുകി. ഞാൻ കൊടുത്ത ഒരു കുപ്പി വെള്ളം ഒറ്റവലിക്കയാൾ കുടിച്ചുതീർത്തു. 'മോളു പ്രാർഥിക്കണം..., എനിക്കവളേ ഉള്ളൂ. വീട്ടുകാരെയൊക്കെ എതിർത്ത് എെൻറ കൈപിടിച്ചിറങ്ങി വന്നവളാ... ഞാനെന്നാൽ ജീവനാണവൾക്ക്'. 'പ്രാർഥിക്കാം... ഇക്ക സമാധാനായിട്ടിരിക്ക്, ഇത്താക്ക് ഒരു കുഴപ്പൊണ്ടാവില്ല..' ഞാൻ സമാധാനിപ്പിച്ചു.
അദ്ദേഹം എഴുന്നേറ്റു പതുക്കെ നടന്നുനീങ്ങുമ്പോഴും പതിഞ്ഞ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു 'ൻെറ പാത്തൂനൊന്നും വരൂല്ല, പടച്ചോൻ കൈവിടില്ല...'മറ്റുള്ളവർക്ക് പ്രകാശം പരത്താൻ സ്വയം ഉരുകിത്തീരാൻ വിധിക്കപ്പെട്ടവരാണ് എന്നും പ്രവാസികൾ.ഉമ്മർക്കയുടെ പ്രിയപ്പെട്ടവളുടെ സ്ഥിതി ഇപ്പോൾ എന്തായിരിക്കും. അറിയാൻ ആശ ഏറെ ഉണ്ടെങ്കിലും ഉമ്മർക്ക പിെന്ന ഇതുവഴി വന്നതേയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.