അത്രമേൽ ഇഷ്ടമാണ് വയോജനങ്ങളെ
text_fieldsദോഹ: രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിന് മുേമ്പ വയോജനങ്ങളുെട കാര്യത്തിൽ ശ്രദ്ധേയ നടപടികളാണ് ഖത്തർ സ്വീകരിച്ചത്. ഒരു സാഹചര്യത്തിലും വയോജനങ്ങൾക്ക് രോഗം വരാതിരിക്കണമെന്ന ജാഗ്രതയോടെയായിരുന്നു ഓരോനീക്കവും.കോവിഡ് നിയന്ത്രണങ്ങൾ പതിയെ നീക്കുന്നതിെൻറ ഭാഗമായി ഖത്തറിൽ കൂടുതൽ പള്ളികളും കഴിഞ്ഞദിവസം തുറന്നുനൽകി. മുതിർന്ന പൗരന്മാർക്കും പ്രാർഥനക്കെത്താൻ അനുമതിയുണ്ട്.
എന്നാൽ, 60 വയസ്സിന് മുകളിലുള്ളവർ, കുട്ടികൾ, ദീർഘകാലരോഗികൾ എന്നിവർ വീടുകളിൽ നമസ്കരിക്കണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്. വിവിധരോഗങ്ങളാൽ പ്രയാസപ്പെടുന്ന വയോജനങ്ങൾ വീടുകളിൽ നമസ്കരിക്കുകയാണ് വേണ്ടത്. പ്രായമായവരുടെ കാര്യത്തിൽ ഭരണകൂടം പുലർത്തുന്ന ജാഗ്രതയാണ് ഇത് വ്യക്തമാക്കുന്നത്.
കോവിഡ്കാലത്ത് പ്രായമായർക്ക് ആവശ്യമായ പരിചരണം വീടുകളിലെത്തി നൽകുന്ന ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷെൻറയും ഹമദ് മെഡിക്കൽ കോർപറേഷൻെറയും ഹോം ഹെൽത്ത് കെയർ സർവിസ് ഗുണകരമാണ്.
ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി പരിചരണവും ചികിത്സയും നൽകുകയാണ് ചെയ്യുന്നത്. നിലവിൽ ഖത്തറിൽ താമസിക്കുന്ന മൂവായിരത്തോളം പ്രായമായവർ പദ്ധതിക്ക് കീഴിലുണ്ട്. ഇതിൽ ഭൂരിഭാഗവും 60 വയസ്സിന് മുകളിലുള്ളവരാണ്. പലകാരണത്താൽ ഏതെങ്കിലും ക്ലിനിക്കുകളിലോ ആശുപത്രികളിേലാ നേരിട്ട് സന്ദർശനം നടത്താൻ കഴിയാത്ത ആളുകൾക്കാണ് സേവനം ലഭിക്കുന്നത്.
ഈ വർഷം മാർച്ചിനും മേയ് അവസാനത്തിനുമിടയിൽ ആകെ 22,300 ഗൃഹസന്ദർശനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ആരോഗ്യപ്രവർത്തകർ നടത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും നേരത്തേ ഏർപ്പെടുത്തി. ആരോഗ്യമന്ത്രാലയത്തിെൻറ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് സേവനം നൽകുന്നെതന്നും അധികൃതർ അറിയിച്ചു. കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകരുടെ ഗൃഹസന്ദർശനം പ്രായമായവർക്കും ഗുണകരമാണ്. ആശുപത്രികളിൽ നേരിെട്ടത്തുേമ്പാഴുള്ള പ്രയാസങ്ങളും ഇതിലൂെട ഒഴിവാകുന്നതിെൻറ ആശ്വാസത്തിലാണ് വയോജനങ്ങൾ.
കോവിഡ് പശ്ചാത്തലത്തിൽ 60 വയസ്സിന് മുകളിലുള്ളവരുടെ കാര്യത്തിൽ ഏറെ ശ്രദ്ധവേണമെന്ന് ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രായമായവർ അനാവശ്യയാത്രകൾ ഒഴിവാക്കുകയോ നീട്ടിവെക്കുകയോ വേണമെന്ന് ഡബ്ല്യൂ.എച്ച്.ഒ പറയുന്നു. കോവിഡ് ഗുരുതരമാകാനും മരണത്തിനുമുള്ള സാധ്യത മുൻനിർത്തിയാണ് നിർദേശം.
നിർബന്ധമായും യാത്ര ചെയ്യേണ്ടവർ മെഡിക്കൽ മാസ്ക് ധരിക്കണം. നിർബന്ധിത സാഹചര്യത്തിൽ മാത്രം മാസ്ക് മാറ്റുക. മാറ്റും മുമ്പ് കൈകൾ വൃത്തിയാക്കണം. ഉൗരിയ മാസ്ക് സീൽ ചെയ്ത പ്ലാസ്റ്റിക് ബാഗിൽ ഇട്ടശേഷവും കൈകൾ വൃത്തിയാക്കണം. സാധ്യമാകുന്നയിടങ്ങളിൽ മറ്റുള്ളവരിൽനിന്ന് കുറഞ്ഞത് ഒരുമീറ്റർ അകലം പാലിക്കുക.
യാത്രയിൽ ഇടക്കിടെ കൈകൾ വൃത്തിയാക്കണം. ഏതെങ്കിലും പ്രതലത്തിൽ തൊടുന്നതിന് മുമ്പ് രോഗാണുനാശിനിയടങ്ങിയ ൈവപ്പ് കൊണ്ട് തുടക്കുക. ഇൗ തുടച്ച വൈപ്പ് സീൽ ചെയ്ത പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കുക തുടങ്ങിയ നിർദേശങ്ങളും ലോകാരോഗ്യസംഘടന നൽകുന്നുണ്ട്. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് വയോജനങ്ങളെ കോവിഡ് ഭീഷണിയിൽനിന്ന് സംരക്ഷിക്കാൻ ഹമദ് മെഡിക്കൽ കോർപറേഷെൻറ ടെലിഫോൺ സേവനം നേരത്തേതന്നെ നിലവിലുണ്ട്.
കോർപറേഷന് കീഴിലുള്ള ജെറിയാട്രിക് ആൻഡ് ലോങ്ടേം കെയർ ഡിപ്പാർട്മെൻറിന് കീഴിലാണ് 60 വയസ്സ് കഴിഞ്ഞ ആളുകളുമായി ആശയവിനിമയം നടത്താനും അവർക്ക് പിന്തുണ നൽകാനും എൽഡർലി ടെലിഫോൺ റീ അഷുറൻസ് സർവിസ് ആരംഭിച്ചത്. നിരവധി പ്രായമായവരാണ് ഈ സേവനം ഉപയോഗപ്പെടുത്തിയത്.
ചികിത്സ വീടുകളിലേക്ക്
സേവനം ആവശ്യമുള്ള എല്ലാവര്ക്കും വീടുകളില്‍ വളരെ പെട്ടെന്നും ഉന്നതനിലവാരത്തിലുള്ള പരിചരണമാണ് ഹോം ഹെൽത്ത് കെയർ സർവിസിലൂടെ ലഭിക്കുന്നത്.
ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റി ആസ്ഥാനമാക്കിയാണ് ഹോം ഹെല്‍ത്ത് കെയര്‍ സേവനം. അല്‍ഖോര്‍, അല്‍ വഖ്റ എന്നിവിടങ്ങളില്‍ സാറ്റലൈറ്റ് കേന്ദ്രങ്ങളുമുണ്ട്. രാജ്യത്തെ എല്ലാ പ്രായക്കാരുമായ പ്രവാസികള്‍ക്കും ഖത്തരികള്‍ക്കും ഹോം ഹെല്‍ത്ത്കെയര്‍ സേവനം നല്‍കുന്നുണ്ട്.
2009ലാണ് സേവനത്തിന് തുടക്കംകുറിച്ചത്. തുടര്‍ച്ചയായ നിരീക്ഷണം ആവശ്യമില്ലാത്ത രോഗികള്‍ക്കാണ് ഹോംകെയര്‍ സേവനം ലഭ്യമാക്കുന്നത്.എമര്‍ജന്‍സി ഡിപ്പാര്‍ട്മെൻറിലെ തിരക്ക് കുറക്കാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറക്കാനും ഹോം കെയര്‍ സേവനങ്ങള്‍ സഹായിക്കുന്നുണ്ട്.
ഹോം കെയര്‍ സര്‍വിസിനെ എച്ച്.എം.സിയുടെ മൊബൈല്‍ ഡോക്ടര്‍ സര്‍വിസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. 60 വയസ്സിന് മുകളിലുള്ളവര്‍ക്കും മാരകരോഗമുള്ളതും അംഗവൈകല്യമുള്ളതുമായ കുട്ടികള്‍ക്കുമാണ് ഹോംകെയര്‍ സേവനം ലഭ്യമാവുക. പ്രായമേറിയ രോഗികള്‍ക്കാണ് ഇതിെൻറ പ്രയോജനം കൂടുതൽ ലഭിക്കുക. കഴിഞ്ഞ ആഗസ്റ്റ് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 662 പ്രായമേറിയ രോഗികള്‍ക്കാണ് പദ്ധതി വഴി സേവനം ലഭിച്ചത്.
ആഗസ്റ്റില്‍ ആകെ 6900 ഭവന സന്ദര്‍ശനങ്ങളും ഇതിെൻറ ഭാഗമായി നടത്തി. ആദ്യഘട്ടമെന്ന നിലയില്‍ പി.എച്ച്.സി.സിയുടെ ഭവന ആരോഗ്യപരിചരണ സേവനങ്ങള്‍ 60 വയസ്സിലധികം പ്രായമുള്ള ഖത്തരി ജി.സി.സി പൗരന്മാര്ക്കായിരുന്നു ലഭിച്ചിരുന്നത്.
മുഖാമുഖമുള്ള സന്ദർശനങ്ങൾ ഒഴിവാക്കി കോവിഡ് ആശങ്ക പരമാവധി കുറക്കുകയാണ് തങ്ങളുെട ലക്ഷ്യമെന്നും ഇതിന് ഹോം കെയർ സംവിധാനം ഉപകാരപ്രദമാണെന്നും റുമൈല ആശുപത്രിയുടെയും ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിെൻറയും മെഡിക്കൽ ഡയറക്ടറായ ഡോ. ഹനാദി അൽ ഹമദ് പറയുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.