എൺപതോളം ഔട്ട്ലറ്റുകൾ
text_fieldsഭക്ഷ്യമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ഖത്തര്‍ മ്യൂസിയം ചെയർപേഴ്സൻ ശൈഖ അല്‍ മയാസ ബിന്ത് ഹമദ് ആൽഥാനിയും
ഖത്തര്‍ ടൂറിസം ചെയര്മാൻ അക്ബര്‍ അല്‍ ബാകിറും
സ്വദേശികളും വിദേശികളുമായ ഷെഫുമാരുടെ പാചകവൈവിധ്യവുമായി 80ഓളം ഔട്ട്ലറ്റുകളാണ് ഇത്തവണ ഭക്ഷ്യമേളയിൽ സജ്ജീകരിച്ചത്. അറേബ്യൻ വിഭവങ്ങൾക്കൊപ്പം പടിഞ്ഞാറൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള രുചികളും സന്ദർശകർക്ക് ആസ്വദിക്കാം.
ഇതിനൊപ്പം തത്സമയ വിനോദപരിപാടികളും നടക്കുന്നുണ്ട്. കുട്ടികള്‍ക്കായി വ്യത്യസ്ത പരിപാടികളും നടക്കുന്നുണ്ട്. ഖത്തറിന്റെ പ്രാദേശിക രുചികൾ അവതരിപ്പിക്കുന്ന കൂടാരങ്ങൾക്കൊപ്പം സസ്യാഹാര പ്രിയരെയും പരിഗണിക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സഹകരണത്തോടെ രണ്ടു പ്രീമിയം ഫുഡ് ലോഞ്ചുകള്‍, പബ്ലിക് വി.ഐ.പി ലോഞ്ച്, ക്ഷണിതാക്കള്‍ക്കു മാത്രമായുള്ള വി.ഐ.പി ലോഞ്ച് എന്നിവയും ഇത്തവണയുണ്ട്.
മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. പക്ഷേ, പ്രീരജിസ്ട്രേഷന്‍ ആവശ്യമാണ്. ദിവസവും വൈകീട്ട് നാലു മുതൽ രാത്രി 11.00 വരെയാണ് മേള. വാരാന്ത്യങ്ങളില്‍ പുലർച്ച ഒരു മണിവരെയും തുടരും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.