നാലുപതിറ്റാണ്ട് പ്രവാസ സാക്ഷ്യം; കമറുദ്ദീൻ നാട്ടിലേക്ക്
text_fieldsദോഹ: മൂന്നും നാലും നിലകളിൽ തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾ കിലോമീറ്ററുകളുടെ ഇടവേളകളിൽ മാത്രം കാണാം. ഏറ്റവും വലിയ കെട്ടിടങ്ങളുടെ ഉയരം അേഞ്ചാ ആറോ നിലകൾ വരെ മാത്രം. അതും ഇന്നത്തെ മുശൈരിബിലോ ദോഹയിലോ മാത്രമേ ഇത്തരം കാഴ്ചകളുണ്ടാവൂ. നിരത്തിൽ പഴയ വിേൻറജ് കാറുകളിൽ സഞ്ചരിക്കുന്ന അറബികൾ. നാട്ടിലെ വിശേഷങ്ങൾ അറിയാൻ ആഴ്ചകളെടുത്ത് എത്തുന്ന കത്തിനായി കാത്തിരിക്കണം. പ്രിയപ്പെട്ടവരുടെ ശബ്ദം കേൾക്കുന്നതെല്ലാം അതിമോഹമായ കാലം.
നാലു പതിറ്റാണ്ട് മുമ്പ് കണ്ടും അനുഭവിച്ചുമറിഞ്ഞ പ്രവാസം മതിയാക്കി ചാവക്കാട് ഒരുമനയൂർ സ്വദേശിയായ കമറുദ്ദീൻ തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങി. 43 വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് വീടണയുേമ്പാൾ ഗൾഫ് എയർവിമാനത്തിൽ താൻ വന്നിറങ്ങിയ ദോഹ ലോകനഗരമായി മാറി. അംബരചുംബികളായ കെട്ടിടങ്ങളും അത്യാഡംബര വാഹനങ്ങളും ലോകത്തിെൻറ എല്ലാ കോണിൽനിന്നുള്ള ജനങ്ങളുമായി തിങ്ങിനിറഞ്ഞ മഹാനഗരം. നഗരത്തിെൻറയും രാജ്യത്തിെൻറയും വളർച്ച കൺമുന്നിൽ കണ്ടാണ് ഇദ്ദേഹത്തിെൻറ മടക്കയാത്ര.
മലയാള മണ്ണിൽനിന്ന് ഒരുപിടി സ്വപ്നങ്ങളുമായി ലക്ഷ്യത്തിലെത്തുമോ എന്ന് നിശ്ചയമില്ലാതെ കടൽ കടന്നെത്തിയതായിരുന്നു കമറുദ്ദീെൻറ പിതാവ് ആർ.ഒ. ബീരാൻ. ലോഞ്ചിൽ കയറി, ദിവസങ്ങളെടുക്കുന്ന ഭാഗ്യ പരീക്ഷണത്തിനൊടുവിൽ അദ്ദേഹം ഖത്തറിെൻറ കടൽ തീരമണയുന്നത് 1960കളിൽ. ഈ മണ്ണിലെ ആദ്യകാല പ്രവാസികളിൽ ഒരാളായി ജീവിതം തുടങ്ങി.
അറബി വീടുകളും മജ്ലിസുമെല്ലാമുള്ള ദോഹ സിറ്റിയിലെ ഒരിടത്ത് ചെറിയ കഫ്റ്റീരിയ തുറന്നായിരുന്നു ജീവിതത്തിന് പച്ചപ്പ് പകർന്നത്. പിതാവിെൻറ ഖത്തർ ജീവിതം 18 വർഷത്തോളം പിന്നിട്ട ശേഷം, കൗമാരക്കാനായ കമറുദ്ദീനും പ്രവാസിയായി. വർഷം 1979. പിതാവിനൊരു സഹായിയായി കഫ്റ്റീരിയ സജീവമാക്കി. 2006ലെ ഏഷ്യൻ ഗെയിംസ് വികസന പ്രവർത്തനങ്ങളുെട ഭാഗമായി പൊളിച്ചുനീക്കും വരെ ദോഹ സിറ്റിയിൽ ഇവരുടെ കടയും സജീവമായിരുന്നു. ഇതിനിടയിൽ 1990കളുടെ തുടക്കത്തിൽ പിതാവ് പ്രവാസം മതിയാക്കി നാട്ടിലെത്തുകയും അധികം വൈകാതെ മരിക്കുകയും ചെയ്തു. സഹോദരങ്ങളെയും പ്രവാസികളാക്കി കുടുംബത്തെ തീരമണയിച്ചു. പിതാവ് ആരംഭിച്ച കഫ്റ്റീരിയ നഷ്ടമായ ശേഷം, ഒരു വർഷത്തോളം സെയിൽസ് മാനായി ജോലി ചെയ്തു. പിന്നെ, ഹമദ് ആശുപത്രിയിൽ നഴ്സിങ് എയ്ഡ് കം ഓഫിസ് ബോയ് ആയി പുതിയ ജോലിയിലെത്തി. അവിടെ 15 വർഷം സേവനം ചെയ്താണ് ഇപ്പോൾ പടിയിറങ്ങുന്നത്.
വെറുമൊരു 10ാംക്ലാസുകാരനായി 43 വർഷം മുമ്പ് നാട്ടിൽനിന്ന് പറന്നെത്തിയ ആൾ, ഇന്ന് ലോക പരിചയവും ഇംഗ്ലീഷ്, ഹിന്ദി, അറബി ഭാഷാ പ്രവീണ്യവുമെല്ലാമായാണ് വീടണയുന്നത്.
ഇക്കാലത്തിനിടയിൽ ഏതൊരു പ്രവാസിയെയും പോലെ കുടുംബം സുരക്ഷിതമാക്കി. വീടുവെച്ചു, മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകി. മുംതാസാണ് ഭാര്യ. തസ്ലിൻ കമറുദ്ദീൻ, തൻസീർ, യാസീൻ എന്നിവർ മക്കളാണ്. മാതാവ്: ആച്ചുമ്മ.
നാട്ടിലേക്ക് മടങ്ങും മുേമ്പ സൗത്ത് ഒരുമനയൂർ നിവാസികളുടെ കൂട്ടായ്മയായ ഒയാസിസ് ഖത്തർ നേതൃത്വത്തിൽ കമറുദ്ദീന് യാത്രയയപ്പും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.