Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ ഇന്നു...

ഖത്തറിൽ ഇന്നു മുതൽ ചതുരംഗപ്പോരാട്ടം

text_fields
bookmark_border
asian games-chess
cancel

ദോഹ: ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ മാഗ്നസ് കാൾസൻ, മുൻനിര താരങ്ങളായ ഹികാരു നകാമുറ, അനിഷ് ഗിരി, ഇന്ത്യയുടെ അത്ഭുത ബാലൻ ആർ. പ്രഗ്നാനന്ദ തുടങ്ങി ചതുരംഗത്തിലെ ലോകതാരങ്ങളുടെ പോരാട്ടത്തിനൊരുങ്ങി ഖത്തർ. ഖത്തർ ചെസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് ഖത്തർ മാസ്‌റ്റേഴ്‌സ് ഇന്റർനാഷനൽ ഓപൺ ചെസ് ചാമ്പ്യൻഷിപ്പിന് ബുധനാഴ്ച തുടക്കമാകും. ലുസൈൽ സ്‌പോർട്‌സ് ഹാളിലാണ് ലോകതാരങ്ങൾ മാറ്റുരക്കുന്ന ചതുരംഗ പോരാട്ടം നടക്കുന്നത്. ഒക്ടോബർ 20 വരെ നീളുന്ന പോരാട്ടത്തിൽ 42 രാജ്യങ്ങളിൽ നിന്നായി 250 താരങ്ങൾ മാറ്റുരക്കുന്നു. 62 സീനിയർ ഇന്റർനാഷനൽ ഗ്രാൻഡ്മാസ്റ്റർമാർ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളാണ് അങ്കം വെട്ടുന്നത്. 16 അറബ് രാജ്യങ്ങളിൽനിന്നും താരങ്ങളുണ്ട്. പുരുഷ-വനിതകളിലായി 76 കളിക്കാരാണ് ഇന്ത്യയിൽ നിന്നുള്ളത്. ഏറ്റവും കൂടുതൽ താരങ്ങളുടെ പങ്കാളിത്തവും ഇന്ത്യക്കാണെന്ന് ഖത്തർ ചെസ് അസോസിയേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഹമദ് അൽ തമീമി അറിയിച്ചു.

2014, 2015 സീസണുകളിലായിരുന്നു ലോകതാരങ്ങൾ മാറ്റുരച്ച ഖത്തർ മാസ്റ്റേഴ്സ് ഓപണിന് ദോഹ വേദിയായത്.

ഏതാനും ആഴ്ചകൾ മുമ്പ് ബകുവിൽ നടന്ന ഫിഡെ ലോകകപ്പിൽ കാൾസനെ വിറപ്പിച്ച് ശ്രദ്ധേയനായ പ്രഗ്നാനന്ദയുടെ സാന്നിധ്യമാണ് പ്രധാനം. ഇന്ത്യയുടെ രമേഷ് വൈശാലി, വന്തിക അഗർവാൾ എന്നിവരും വനിത വിഭാഗത്തിൽ കരുക്കൾ നീക്കുന്നുണ്ട്. ഖത്തറിന്റെ താരങ്ങളും മത്സരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsQatar
News Summary - Four-way fight in Qatar from today
Next Story