Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗിന്നസിൽ ഇടംനേടി...

ഗിന്നസിൽ ഇടംനേടി വാർത്താവിനിമയ മന്ത്രാലയം പവിലിയൻ

text_fields
bookmark_border
ഗിന്നസിൽ ഇടംനേടി വാർത്താവിനിമയ മന്ത്രാലയം പവിലിയൻ
cancel
camera_alt

ഗിന്നസ് അംഗീകാരപത്രവുമായി മന്ത്രിമാരായ മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ മന്നാഇൗ, ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സുബൈഇൗ

2. 

ദോഹ: ഖത്തർ വാർത്താവിനിമയ, ഐ.ടി മന്ത്രാലയത്തിന്റെ ടാസ്മു (സ്മാർട്ട് ഖത്തർ) ഗിന്നസ് ലോക റെക്കോഡ് പുസ്തകത്തിൽ ഇടംനേടി.അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്‌സ്‌പോ (എക്‌സ്‌പോ 2023 ദോഹ)യിൽ ത്രിമാന പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഏറ്റവും നീളമുള്ള സ്വതന്ത്ര കോൺക്രീറ്റ് ഘടനയിൽ മന്ത്രാലയത്തിന്റെ പവിലിയൻ നിർമിച്ചതിനാണ് ടാസ്മു ഗിന്നസിൽ ഇടംനേടിയത്.170 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 12.4 മീറ്റർ ഉയരത്തിലാണ് പവിലിയൻ നിർമിച്ചിരിക്കുന്നത്.

ഗിന്നസ് റെക്കോഡ് ബുക്കിൽ ഇടംപിടിച്ച  ഐ.ടി മന്ത്രാലയത്തിന്റെ ത്രിമാന പ്രിന്റിങ് സാങ്കേതികവിദ്യയിൽ പണിത കെട്ടിടം


ഓരോ നിരയിലും ഏഴ് ഇഷ്ടികകൾ ഉപയോഗിച്ച് പത്ത് നിലകളിലായുള്ള ഗോപുരത്തിന്റെ രൂപത്തിലാണ് പവിലിയൻ രൂപകൽപന. ത്രിമാന സാങ്കേതികവിദ്യ ഉപയോഗിച്ച് 75 ഭാഗങ്ങളാണ് നിർമിച്ചിരിക്കുന്നത്.ഗിന്നസ് റെക്കോഡ് നവീകരണത്തിന്റെയും നേട്ടത്തിന്റെയും പ്രതീകം മാത്രമല്ലെന്നും, സാങ്കേതികവിദ്യയിലെ എല്ലാ അതിർവരമ്പുകളും മറികടക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രം കൂടിയാണെന്നും വാർത്താവിനിമയ, ഐ.ടി മന്ത്രി മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ മന്നാഈ പറഞ്ഞു.

ആഗോള വെല്ലുവിളികളെ നേരിടാൻ പരമ്പരാഗത മൂല്യങ്ങൾ നൂതന സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് സാക്ഷ്യപ്പെടുത്തുന്ന സാങ്കേതിക പുരോഗതിയുടെ വ്യക്തമായ തെളിവാണ് മന്ത്രാലയത്തിന്റെ പവിലിയനെന്നും ഫലപ്രദമായ സഹകരണം പ്രോത്സാഹിപ്പിക്കുകയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം എല്ലാ മനുഷ്യരാശിക്കും ഇത് പ്രചോദനമാണെന്നും അൽ മന്നാഈ വിശദീകരിച്ചു.

ഖത്തർ വിഷൻ 2030ന് അനുസൃതമായി സുസ്ഥിരതയിലും നവീകരണത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന പരിപാടിയെന്ന നിലയിൽ എക്‌സ്‌പോയിൽ മന്ത്രാലയത്തിന്റെ സംഭാവനകൾ വലുതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guinness World RecordMinistry of Information
News Summary - Guinness World Record for Ministry of Information Pavalion
Next Story