Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ: ജിംനേഷ്യം...

ഖത്തർ: ജിംനേഷ്യം തുറക്കുമ്പോൾ

text_fields
bookmark_border
ഖത്തർ: ജിംനേഷ്യം തുറക്കുമ്പോൾ
cancel

ദോഹ: കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ മൂന്നാംഘട്ടമായ ജൂലൈ 28 മുതൽ രാജ്യത്തെ ജിംനേഷ്യങ്ങൾക്ക്  പ്രവർത്തനം പുനരാരംഭിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം അനുമതി നൽകി. കർശന നിയന്ത്രണങ്ങൾ പാലിച്ചു  കൊണ്ടായിരിക്കണം ജിംനേഷ്യങ്ങളുടെ പ്രവർത്തനം. പൊതുജനാരോഗ്യ മന്ത്രാലയം, ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയം എന്നിവർ നിർദേശിച്ചിട്ടുള്ള  മാനദണ്ഡങ്ങളും സുരക്ഷ മുൻകരുതലുകളും ജിംനേഷ്യങ്ങൾ പാലിക്കണമെന്ന് വാണിജ്യ മന്ത്രാലം ആവശ്യപ്പെട്ടു.

മറ്റു നിർദേശങ്ങൾ
- ജിംനേഷ്യത്തിലെത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കണം. 38 ഡിഗ്ര സെൽഷ്യസിൽ കൂടുതലുള്ളവരെ  പ്രവേശിപ്പിക്കരുത്.
- ഇഹ്തിറാസ് ആപ്പിൽ പച്ച നിറം സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ.
- 12 വയസ്സിന് താഴെയുള്ളവരെ ജിംനേഷ്യത്തിലേക്ക് പ്രവേശിപ്പിക്കരുത്.
- ജിംനേഷ്യത്തിലെത്തുന്നവർ സ്വന്തമായി ടവലുകൾ, വ്യക്തിഗത ശുചിത്വ കിറ്റുകൾ, കുടിവെള്ളം എന്നിവ കൊണ്ടുവരണം.
- കുടുംബാംഗങ്ങളൊഴികെയുള്ളവർ രണ്ട് മീറ്ററിൽ കുറയാത്ത സാമൂഹിക അകലം പാലിക്കുക. ഓരോ ഫിറ്റ്നസ്  െട്രയിനറിനും ഒമ്പത് ചതുരശ്രമീറ്ററെങ്കിലും ഉണ്ടായിരിക്കണം.
- പ്രവർത്തന ശേഷി 50 ശതമാനമായിരിക്കണം.
- ഫിറ്റ്നസ് സെഷനുകളിൽ പങ്കെടുക്കാനെത്തുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യാൻ ശ്രമിക്കണം.
പൊതുജനാരോഗ്യമന്ത്രാലയ നിർദേശ പ്രകാരം ജിംനേഷ്യത്തിലെ ജീവനക്കാർ കോവിഡ് പരിശോധനക്ക്  വിധേയമാകണം.
- 60 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ, മാറാരോഗമുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണം.
- സ്റ്റെറിൽ വൈപ്പ്സ്, സാനിറ്റൈസർ, സോപ്പ് എന്നിവ ജിംനേഷ്യത്തിൽ ഉണ്ടായിരിക്കണം.
- ഹീറ്റിങ്, എച്ച്.വി.എ.സി സിസ്റ്റം എന്നിവ ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശങ്ങളനുസരിച്ചായിരിക്കണം.
- എല്ലാ ഉപകരണങ്ങളും സംവിധാനങ്ങളും സൗകര്യങ്ങളും രണ്ട് മണിക്കൂറിൽ അണുമുക്തമാക്കണം.
- സുരക്ഷിത അകലം പാലിക്കുന്നതിനുള്ള സ്റ്റിക്കറുകൾ സ്ഥാപിക്കുക.
- ലോക്കർ കീ റിസപ്ഷനിൽ നൽകുക. ക്ലൈൻറുകൾക്ക് നൽകുന്നതിനുമുമ്പ് അണുമുക്തമാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newsJim
News Summary - jim-qatar news-gulf news
Next Story