Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅറ്റകുറ്റപ്പണി:...

അറ്റകുറ്റപ്പണി: വക്റ ആരോഗ്യ കേന്ദ്രത്തിലെ ചില സേവനങ്ങൾ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

text_fields
bookmark_border
wakra Health Center
cancel

ദോഹ: അൽ വക്റ ഹെൽത്ത് സെന്ററിലെ ചില ക്ലിനിക്കുകളും സേവനങ്ങളും അറ്റകുറ്റപ്പണികൾക്കായി മധ്യമേഖലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ അറിയിച്ചു. വക്റ ആരോഗ്യ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത രോഗികൾക്ക് നൽകുന്ന ചികിത്സയുടെ തുടർച്ച ഉറപ്പാക്കാനാണ് മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

ആദ്യ ഘട്ടത്തിൽ ദന്ത സേവനങ്ങളും ആരോഗ്യ കാർഡ് രജിസ്ട്രേഷനുമാണ് മാറ്റുന്നത്. ജൂലൈ 18നും 28നും ഇടയിൽ ദന്തസേവനങ്ങൾ അൽ മഷാഫ്, എയർപോർട്ട് ഹെൽത്ത് സെന്ററിലാണ് ലഭ്യമാവുക. ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ എയർപോർട്ട്, റൗദത്ത് അൽ ഖൈൽ, തുമാമ ഹെൽത്ത് സെന്ററുകളിലേക്കാണ് മാറ്റിയത്. രണ്ടാം ഘട്ടത്തിൽ ജൂലൈ 28 മുതൽ ആഗസ്റ്റ് ആറുവരെ ഒപ്ടോമെട്രി, ഒഫ്താൽമോളജി സേവനങ്ങൾ മഷാഫ്, എയർ പോർട്ട് ഹെൽത്ത് സെന്ററുകളിലേക്ക് മാറ്റും. മൂന്നാം ഘട്ടത്തിൽ ആഗസ്റ്റ് ആറുമുതൽ 15 വരെ ‘വെൽ ബേബി’ സേവനം മഷാഫിലേക്ക് മാറ്റും. മരുന്നും റേഡിയോളജി, പനോരമ സേവനങ്ങളും മഷാഫ്, എയർപോർട്ട്, റൗദത് അൽ ഖൈൽ, തുമാമ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാകും. അൾട്രാസൗണ്ട് സേവനം നൽകാൻ സൗത്ത് അൽ വക്റ ആരോഗ്യ കേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്തനാർബുദ, കുടൽ അർബുദ പരിശോധന റൗദത് അൽ ഖൈലിലാണ് സജ്ജമാക്കിയിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maintenancewakra Health Center
News Summary - Maintenance at wakra Health Center
Next Story