കളി കേട്ടിരുന്ന കാലം...
text_fieldsആദ്യമായി ബ്രോഡ്കാസ്റ്റ് ചെയ്യപ്പെട്ട ലോകകപ്പായി 1930 ഇറ്റാലിയ. റേഡിയോ വഴിയായിരുന്ന മത്സരങ്ങളുടെ തത്സമയ വിവരണം നൽകിയത്. ജർമനിയിലെയോ ഹോളണ്ടിലെയോ പോലെ വ്യക്തികൾക്ക് റേഡിയോ സ്വന്തമായി ഉപയോഗിക്കാൻ അന്ന് ഇറ്റലിയിൽ അനുമതിയില്ലായിരുന്നു. എന്നാൽ, പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന റേഡിയോ വഴി ജനങ്ങൾ കളി കേട്ടിരുന്നു. റേഡിയോക്ക് വ്യാപകമായി പ്രചാരം നൽകുന്നതിൽ ആ ലോകകപ്പിന് വലിയ പങ്ക് വഹിക്കാനും കഴിഞ്ഞു. ചില സ്റ്റേഡിയങ്ങളിൽ ഗാലറി നിറഞ്ഞില്ലെങ്കിൽ റേഡിയോ വഴി കാണികളോട് എത്തിച്ചേരാൻ ആഹ്വാനം ചെയ്തിരുന്നതായും, അങ്ങനെ ഫാക്ടറികളിൽ നിന്നും മറ്റും കാണികളെ എത്തിച്ചതായും ഫുട്ബാൾ ചരിത്രകാരന്മാർ എഴുതുന്നു.
'പ്രൊപഗാൻഡയോട് നോ'
മുസോളിനിയുടെ ഫാസിസ്റ്റ് പ്രൊപഗാൻഡ ഇറ്റലിയിൽ തന്നെ തളച്ചിടാൻ വിദേശരാജ്യങ്ങൾ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. ബ്രിട്ടണിൽ നിന്നും ഒരു മാധ്യമപ്രവർത്തകൻ പോലും കളി റിപ്പോർട്ട് ചെയ്യാൻ ഇറ്റലിയിൽ എത്തിയില്ല. അതിനാൽ ബ്രിട്ടീഷ് പത്രങ്ങളിൽ ലോകകപ്പിന്‍റെ ഒരു വരി വാർത്ത പോലും പ്രസിദ്ധീകരിച്ചുമില്ല. ജർമനി, ഫ്രാൻസ്, നെതർലൻഡ്സ് ടീമുകൾ കളിച്ചെങ്കിലും പത്ര വാർത്തകൾ പരിമിതപ്പെടുത്തി.
മുസോളിനി ട്രോഫി
ലോകകപ്പ് ജേതാക്കൾക്കുള്ള ഔദ്യോഗിക കിരീടമായ യുൾറിമേ ട്രോഫിക്കു മുകളിൽ തന്‍റെ ട്രോഫി നൽകാനും ഇറ്റാലിയൻ ഏകാധിപതി മുസോളിനി ശ്രമിച്ചു. വിജയികൾക്ക് യുൾറിമേ ട്രോഫി നൽകിയതിനൊപ്പം, ആറിരട്ടി വലിപ്പമുള്ള ഒരു സ്പെഷ്യൽ ട്രോഫിയും സമ്മാനിച്ചു.
മുസോളിനി ഹിറ്റ്ലർ കൂടികാഴ്ച
ലോകകപ്പും കഴിഞ്ഞ് ടീമുകളെല്ലാം മടങ്ങി നാലാം ദിനമായിരുന്നു വിശേഷപ്പെട്ടൊരു ചരിത്ര നിമിഷത്തിന് ഇറ്റലിയിലെ വെനിസ് സാക്ഷിയായത്. ഫാസിസ്റ്റ് പാർട്ടി തലവൻ മുസോളിനിയും ജർമൻ നാസി ഭരണാധികാരി അഡോൾഫ് ഹിറ്റ്ലറും തമ്മിലെ ആദ്യ കൂടികാഴ്ച നടന്നു. പുതിയൊരു അച്ചുതണ്ട് ശക്തിയുടെ തുടക്കവും, ലോകഗതി മാറ്റിമറിച്ച രണ്ടാം ലോകയുദ്ധ ആരംഭത്തിന്‍റെ ത ഈ കൂടികാഴ്ചച്ച.
ഫെഡറേൽ 102; ഔദ്യോഗിക പന്ത്
1934 ഇറ്റലി ലോകകപ്പിന് ഉപയോഗിച്ച പന്തിലുമുണ്ടായിരുന്നു രാഷ്ട്രീയം. അക്കാലത്ത് ബ്രിട്ടനായിരുന്നു പന്ത് നിർമാണത്തിൽ പ്രബലർ. ബ്രിട്ടനിൽ നിന്നും കയറ്റി അയക്കുന്ന പന്തുകളായിരുന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മൈതാനങ്ങളിൽ ആവേശം പടർത്തിയത്. എന്നാൽ, ലോകകപ്പിനെ ഫാസിസ്റ്റ് ദേശീയതയുടെ പ്രതീകമാക്കാൻ ഒരുങ്ങിയ മുസോളിനി പന്ത് സ്വന്തം നാട്ടിൽ നിർമിക്കാൻ തീരുമാനിച്ചു. അങ്ങനെ, ഇറ്റലിയിൽ തന്നെ നിർമിച്ച 'ഫെഡറേൽ 102' (Federale 102) 1934 ലോകകപ്പിന്‍റെ ഔദ്യോഗിക പന്തായി മാറി. പതിവായി ഉപയോഗിച്ചിരുന്ന 12 പാനലിനു പകരം, 13 പോളിഗോനൽ പാനൽ ഉപയോഗിച്ചായിരുന്നു പന്ത് നിർമാണം. തുകൽ ലെയ്സിനു പകരം ബ്രൗൺ കോട്ടൺ ഉപയോഗിച്ച് തുന്നിയായിരുന്നു പന്തിന്‍റെ നിർമാണം. കളിക്കാർക്ക് ഹെഡ് ചെയ്യുമ്പോൾ പന്ത് കൂടുതൽ മൃദുലമാവാൻ ഈ പരീക്ഷണം സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.