മധ്യാഹ്ന വിശ്രമ നിയമം ലംഘിച്ചു; 67 കമ്പനികൾക്കെതിരെ നടപടി
text_fieldsദോഹ: രാജ്യത്ത് മധ്യാഹ്ന വിശ്രമ നിയമം ലംഘിച്ച 67 കമ്പനികളുടെ തൊഴിലിടങ്ങൾ ഭരണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയം അടച്ചുപൂട്ടി. ജൂലൈ 16 മുതൽ ആഗസ്റ്റ് 13 വരെ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. 67 കമ്പനികളുടെ തൊഴിലിടങ്ങൾ മൂന്നു ദിവസത്തേക്കാണ് മന്ത്രാലയം അടച്ചുപൂട്ടിയത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിർമാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന കമ്പനികളുടെ തൊഴിലിടങ്ങളാണ് മന്ത്രാലയം അടച്ചുപൂട്ടിയത്.
മന്ത്രാലയത്തിെൻറ നിയമ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത നിയമ നടപടി നേരിടേണ്ടി വരുമെന്നും ഒരു മാസം വരെ തൊഴിലിടങ്ങൾ അടച്ചുപൂട്ടുമെന്നും തൊഴിൽ മന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.2007ലെ 16ാം നമ്പർ മന്ത്രാലയ തീരുമാന പ്രകാരമാണ് കൊടും വേനലിൽ നിശ്ചിത സമയം തുറസ്സായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്നവർക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്.
ജൂൺ 15 മുതൽ ആഗസ്റ്റ് 31 വരെയാണിത്. രാവിലെ 11.30 മുതൽ ഉച്ച തിരിഞ്ഞ് 3.00 വരെയാണ് തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ഇക്കാലയളവിൽ തുറസ്സായ പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം അഞ്ച് മണിക്കൂറിൽ അധികമാകരുത്. തൊഴിലാളികളുടെ സുരക്ഷക്കായി ശീതീകരണ സംവിധാനങ്ങളൊരുക്കാനും തണുത്ത കുടിവെള്ളം നൽകാനും ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ നൽകാനും ഇടവിട്ട സമയങ്ങളിൽ വിശ്രമമനുവദിക്കാനും മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.