ഖത്തറിന് ആഘോഷം കാരുണ്യത്തിേൻറത്
text_fieldsദോ.ഹ: ഖത്തറിന് ആഘോഷങ്ങൾ വെറും ആഘോഷം മാത്രമല്ല, ലോകത്തിൻെറ വിവിധ ഭാഗങ്ങളിലെ പാവപ്പെട്ടവരെ സ്നേഹിക്കാനും ചേർത്തുപിടിക്കാനുമുള്ള അവസരംകൂടിയാണ്. ബലിപെരുന്നാളിനോടനുബന്ധിച്ച് രാജ്യം നടത്തിയ അദാഹി കാമ്പയിൻ വഴി ലോകരാജ്യങ്ങളിലെ അർഹരായ പതിനായിരക്കണക്കിനാളുകൾക്കാണ് ബലിമാംസം എത്തിച്ചത്.
ഖത്തർ റെഡ് ക്രസൻറ് സൊസൈറ്റിയുടെ (ക്യു.ആർ.സി.എസ്) 2020 അദാഹി പദ്ധതി കഴിഞ്ഞ ദിവസം സമാപിച്ചു. ബലിമാംസം ലോകത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള അർഹരായ ആളുകൾക്ക് എത്തിക്കാനാണ് പദ്ധതി നടത്തിയത്. ഖത്തറിലെയും മറ്റ് വിവിധ രാജ്യങ്ങളിലെയും അർഹരായ 1,41,128 പേർക്കാണ് പദ്ധതിക്ക് കീഴിൽ മാംസം എത്തിച്ചത്. 'നിങ്ങളുടെ ത്യാഗം അർപ്പിക്കൂ' തലക്കെട്ടിൽ ആയിരം ആടുകളുെട മാംസം 1211 കുടുംബങ്ങൾക്കും 2672 തൊഴിലാളികൾക്കുമായി എത്തിച്ചു. ഖത്തറിൻെറ ദൂരദിക്കുകളിൽ താമസിക്കുന്ന അർഹരായ 60 കുടുംബങ്ങൾക്ക് അവരവരുടെ വീടുകളിൽ മാംസം നേരിട്ട് എത്തിക്കുകയാണ് ചെയ്തത്.
മൂന്നാം വർഷവും ഖത്തർ റെഡ്ക്രസൻറ് െസാസൈറ്റിയുമായി ഈ പദ്ധതിയിൽ സഹകരിക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് വിദാം ഫുഡ്സ് പബ്ലിക് റിലേഷൻസ് മാനേജർ മൂസ അൽ ഉഥ്മാൻ പറഞ്ഞു. നിർധനരായ കുടുംബങ്ങൾക്ക് സഹായമെത്തിക്കാനുള്ള ഇത്തരം പദ്ധതിക്കുള്ള കമ്പനിയുടെ എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചു. പദ്ധതി വഴി ആടുകളെ അറുത്തത് എല്ലാവിധ ഗുണനിലവാരവും മതശാസനകളും കൃത്യമായി പാലിച്ചാണ്.
വിദേശരാജ്യങ്ങളിൽ ഫലസ്തീൻ, സുഡാൻ, സോമാലിയ, ഛാദ്, ഇത്യോപ്യ എന്നീ രാജ്യങ്ങളിലാണ് പദ്ധതി നടത്തിയത്. പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവർ, വിവിധ കാരണങ്ങളാൽ വീടും നാടും നഷ്ടപ്പെട്ടവർ, വിധവകൾ, അനാഥർ തുടങ്ങി 1,31,190 പേർക്കാണ് ഇവിടങ്ങളിൽ പദ്ധതിയുടെ സഹായം ലഭിച്ചിരിക്കുന്നത്.
അതത് രാജ്യങ്ങളിലെ ലഭ്യതയനുസരിച്ച് പശുക്കൾ, ആടുകൾ, ചെമ്മരിയാടുകൾ തുടങ്ങി 8590 ഉരുക്കളെയാണ് വിതരണം ചെയ്തത്.ഖത്തറിലെ കാരുണ്യമുള്ള വ്യക്തികളുെടയും സംഘടനകളുെടയും സ്ഥാപനങ്ങളുെടയും സഹായത്താലാണ് പദ്ധതി യാഥാർഥ്യമായത്. സംഭാവന നൽകുന്നവർക്കും പദ്ധതിയുടെ ഗുണഭോക്താക്കൾക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. മാംസം വിലകൊടുത്ത് വാങ്ങാൻ ശേഷിയില്ലാത്ത ആയിരങ്ങൾക്ക് അതിനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചത്. ആരാധനയുടെ ഭാഗമായി സഹായമനസ്കർ നൽകുന്ന സംഭാനകളിലൂടെയാണ് ഇത് സാധ്യമാകുന്നത്.
ഫലസ്തീന് 80 പശുക്കളെയാണ് നൽകിയത്. ഇതിലൂടെ 14,710 കിലോഗ്രാം ഇറച്ചി 7355 കുടുംബങ്ങളിലെ 44,130 ആളുകൾക്ക് ലഭിച്ചു. വെസ്റ്റ് ബാങ്കിലെ ഉൾപ്രദേശങ്ങൾ, ജറൂസലമിലെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ അർഹരായവർ എന്നിവർക്കാണ് ഗുണം ലഭിച്ചത്.സുഡാനിൽ 500 ആടുകളെ വിതരണം ചെയ്തു. 12,000 ഗുണഭോക്താക്കളാണുണ്ടായിരുന്നത്. ഖർത്തൂമിലെയും ദർഫുറിലെയും വിവിധ പ്രദേശങ്ങളിലാണ് മാംസം നൽകിയത്. സോമാലിയയിൽ 4000 കുടുംബങ്ങളിലായി 24,000 ആളുകൾ, ഛാദിലെ ആറായിരം കുടുംബങ്ങൾ എന്നിവർക്കും പദ്ധതി വഴി പ്രയോജനം ലഭിച്ചു. ഇത്യോപ്യയിൽ 2510 കുടുംബങ്ങളാണ് ഗുണഭോക്താക്കളായത്.
ഖത്തർ ചാരിറ്റിയുടെ ഉദ്ഹിയ്യത്ത് കാമ്പയിനിൽ ഈ വർഷം ഖത്തറിന് പുറമെ ഏഷ്യ, ആഫ്രിക്ക, യൂറോപ് ഭൂഖണ്ഡങ്ങളിലെ 30 രാജ്യങ്ങളിൽനിന്നായി 1.6 ദശലക്ഷം പേരാണ് ഗുണഭോക്താക്കളാകുന്നത്. ഖത്തറിൽനിന്നുള്ള ഉദാരമതികളുടെ സഹായത്തോടെ 20 ദശലക്ഷം റിയാൽ ചെലവിൽ കാമ്പയിനിെൻറ ഭാഗമായി 42,286 ഉരുക്കളെയാണ് ബലിയറുക്കുന്നത്. പദ്ധതി പുരോഗമിക്കുകയാണ്. ഖത്തറിന് പുറമെ അൽബേനിയ, ഇത്യോപ്യ, ബോസ്നിയ–ഹെർസഗോവിന, സെനഗാൾ, ഫിലിപ്പീൻസ്, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഗാംബിയ, യമൻ, ഘാന, ഫലസ്തീൻ, കൊസോവോ, ലബനാൻ, നേപ്പാൾ, ഐവറികോസ്റ്റ്, ഇന്തോനേഷ്യ, നൈജീരിയ, സുഡാൻ, കെനിയ, കിർഗിസ്താൻ, മാലി, ഛാദ്, ജോർഡൻ, ബെനിൻ, ബുർകിനഫാസോ, തുർക്കി, ടോഗോ, തുനീഷ്യ എന്നീ രാജ്യങ്ങളിലും ഉദ്ഹിയ്യത്ത് കാമ്പയിൻ നടക്കുന്നുണ്ട്.
ദരിദ്രരും അഗതികളും കുടിയൊഴിപ്പിക്കപ്പെട്ടവരും അഭയാർഥികൾക്കും പുറമെ ഇത്തവണ കോവിഡ്–19 പ്രതിസന്ധിയിലകപ്പെട്ടവരും ഗുണഭോക്താക്കളാകും. മൂന്ന് ഭൂഖണ്ഡങ്ങളിൽനിന്നുള്ള ആയിരങ്ങൾക്ക് ഖത്തർ ചാരിറ്റി ഉദ്ഹിയ്യത്ത് കാമ്പയിൻ വലിയ ആശ്വാസമാകും.
കോവിഡ്–19 കാരണം കടുത്ത പ്രതിസന്ധിയിലകപ്പെട്ടവരും ആഭ്യന്തര–വൈദേശിക ഇടപെടലുകളാൽ കുടിയൊഴിപ്പിക്കപ്പെട്ടവരും അഭയാർഥികളും കാമ്പയിനിെൻറ ഭാഗമാകുന്നുണ്ട്. നേരത്തേ ബലിപെരുന്നാൾ ആഘോഷത്തിൻെറ ഭാഗമായി ഖത്തർ സർക്കാർ രാജ്യത്ത് എത്തിച്ചുനൽകിയത് 50,000 പേർക്കുള്ള ഭക്ഷണമായിരുന്നു. പെരുന്നാൾ ആഘോഷത്തിൻെറയും കോവിഡ് വ്യാപനം തടയുന്നതിന് വീടുകളിലിരിക്കേണ്ടതിെൻറ പ്രാധാന്യം ഓർമിപ്പിച്ചും ഖത്തർ ഭരണകൂടം നടപ്പാക്കിയ
'അവർ ഈദ് ഇൗസ് വൺ ഇനിഷ്യേറ്റിവ് –2 പദ്ധതിയിലൂടെയാണ് ഇത് നടത്തിയത്. 17 രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് പദ്ധതിയുടെ ഭാഗമായി 25,000 ഭക്ഷണ കൂപ്പണുകളും അവശ്യ ഭക്ഷ്യസാധനങ്ങളുമാണ് വിതരണം ചെയ്തത്.
ഈദിെൻറ ഒന്നാം ദിവസം ലുസൈലിലെ ഖത്തർ ചാരിറ്റി ആസ്ഥാനത്ത് നടന്ന കൂപ്പൺ വിതരണ ചടങ്ങിൽ വിവിധ എംബസികളിൽനിന്നും കമ്യൂണിറ്റികളിൽനിന്നുമുള്ള 40ലധികം പ്രതിനിധികളും പങ്കെടുത്തിരുന്നു.
വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം, ഖത്തർ ചാരിറ്റി, ഉരീദു എന്നിവരാണ് പദ്ധതിക്ക് പിന്നിൽ അണിനിരന്നത്. കോവിഡ്–19 കാലത്ത് ഖത്തറും പ്രവാസി സമൂഹങ്ങളിലെ അംഗങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതായിരുന്നു 'അവർ ഈദ് ഇൗസ് വൺ ഇനിഷ്യേറ്റിവ്–2' പദ്ധതി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.