ഉപരോധം: വെല്ലുവിളി അതിജീവനത്തിന് പിന്നിൽ ജനശക്തി
text_fieldsദോഹ: ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധത്തിന് മൂന്നു വർഷം പൂർത്തിയാകുമ്പോൾ ഖത്തർ ജനതയുടെയും വിദേശികളുടെയും പ്രതിരോധത്തിന് അഭിവാദ്യമർപ്പിച്ച് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്്ദുറഹ്മാൻ ആൽഥാനി.തെറ്റായ വിവരത്തിെൻറ പുറത്തുള്ള ദുർബലമായ കാമ്പയിനുമായാണ് ഖത്തറിനെതിരായ ഉപരോധം ആരംഭിച്ചത്. അത് ജി.സി.സിയുടെ പ്രതിച്ഛായക്കും കളങ്കം വരുത്തിയെന്നും നമ്മുടെ ജനതക്ക് ദോഷകരമായി ബാധിച്ചുവെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. ഈ സാഹചര്യത്തിൽ ഖത്തരി പൗരന്മാർക്കും വിദേശികൾക്കും അവരുടെ നിശ്ചയദാർഢ്യത്തിനും അഭിവാദ്യമർപ്പിക്കുകയാണ്.
ഇക്കാലയളവിൽ രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങളിൽ അഭിമാനിക്കുന്നുവെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഉപരോധത്തിന് മൂന്നു വർഷം തികയുന്ന സന്ദർഭത്തിൽ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.കോവിഡ്-19നെന്ന മഹാമാരിയുടെ പ്രതിസന്ധിയിലൂടെയാണ് മേഖലയും ലോകവും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുന്നതിനും നമ്മുടെ ജനതയെ സംരക്ഷിക്കുന്നതിനും ജി.സി.സിയുടെ ഐക്യദാർഢ്യം ഊർജം നൽകിയിരുന്നു, നിർഭാഗ്യവശാൽ വിശാലമനസ്കതക്കും വിവേകത്തിനും പകരം ധ്രുവീകരണമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമത്വവും പരമാധികാരത്തെ മാനിച്ചും അന്താരാഷ്്ട്ര നിയമങ്ങൾക്കനുസൃതമായും ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതെയുമുള്ള നിരുപാധിക ചർച്ചകൾക്ക് ഖത്തർ എപ്പോഴും തയാറാണ്. ഈ നിലപാടിൽനിന്നും ഒരിക്കലും പിറകോട്ട് പോകാൻ സാധിക്കില്ല. ഒരു ദിവസം ഉപരോധ രാജ്യങ്ങൾ ഇത് അംഗീകരിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ പിതാക്കന്മാർ സ്ഥാപിച്ച ജി.സി.സി സഹകരണത്തിെൻറയും സമഗ്രതയുടെയും അച്ചുതണ്ടായി മാറുമെന്നും ജനതയുടെ വികാരമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്്ദുറഹ്മാൻ ആൽഥാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.