അഭയാർഥി ഒളിമ്പിക്സ് ടീമിന് ഖത്തറിെൻറ കരുതൽ
text_fieldsദോഹ: രാജ്യമില്ലാത്തവർക്ക് അഭയവും കരുതലുമൊരുക്കൽ നിയോഗമെന്നോണം പിന്തുടരുന്നതാണ് ഖത്തറിൻെറ പരമ്പര്യം. ഇക്കുറി ലോകം ഒളിമ്പിക്സിന് ഒരുങ്ങുേമ്പാഴും ഖത്തർ തങ്ങളുടെ ദൗത്യം മറന്നില്ല. ജൂൈല 23 മുതൽ ടോക്യോ വേദിയാവുന്ന ഒളിമ്പിക്സിനുള്ള അഭയാർഥി ടീമിന് പരിശീലന ക്യാമ്പിന് അവസരമൊരുക്കിയാണ് ഖത്തർ ഇക്കുറി ചരിത്രംകുറിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്ന് അഭയാർഥികളായി, രാജ്യമില്ലാത്തവരായി മാറിയ അത്ലറ്റുകൾക്ക് ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി നേതൃത്വത്തിൽ പരിശീലനത്തിന് അവസരമൊരുക്കും.
11 രാജ്യങ്ങളിൽനിന്ന് 29 അത്ലറ്റുകളാണ് ഇക്കുറി അഭയാർഥി ടീമായി ഒളിമ്പിക്സിൽ മത്സരിക്കുന്നത്. ഗെയിംസ്, അത്ലറ്റിക്സ്, നീന്തൽ, ബാഡ്മിൻറൺ, ബോക്സിങ്, സൈക്ലിങ്, കനോയിങ്, ജൂഡോ, കരാേട്ട, തൈക്വാൻഡോ, ഷൂട്ടിങ്, ഗുസ്തി, വെയ്റ്റ് ലിഫ്റ്റിങ് തുടങ്ങിയ വിവിധ കാറ്റഗറികളിൽ മത്സരിക്കുന്ന ഇവർക്ക് പക്ഷേ, മെച്ചപ്പെട്ട പരിശീലനവും അടിസ്ഥാന സൗകര്യവുമാണ് എന്നും പ്രശ്നമായിരുന്നു. ഈ പ്രതിസന്ധിക്കാണ് ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി പരിഹാരമാവുന്നത്.
രാജ്യമില്ലാതെ ഒറ്റപ്പെട്ടുപോയ സമൂഹങ്ങൾക്ക് സാന്ത്വനമെന്നോണമാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയും ഐക്യരാഷ്ട്ര സഭയുടെ അഭയാർഥി ഹൈകമീഷണറും ഒളിമ്പിക്സിൽ അവസരമൊരുക്കാൻ തീരുമാനിച്ചത്. 2016ലായിരുന്നു ആദ്യമായി ഐ.ഒ.സി റെഫ്യൂജി ഒളിമ്പിക്സ് ടീമിന് ആദ്യമായി രൂപം നൽകിയത്. റിയോ ഒളിമ്പിക്സിന് മുന്നോടിയായി ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ പല സാഹചര്യങ്ങളിലായി നടന്ന ഇവരുടെ പരിശീലനത്തിന് ഐ.ഒ.സി തന്നെ മേൽനോട്ടം വഹിക്കുകയായിരുന്നു.
എന്നാൽ, ടോക്യോയിലേക്കുള്ള ഒരുക്കത്തിൽ ഇവരെ ഖത്തർ ഏറ്റെടുത്തു. രാജ്യത്തെ സ്പോർട്ട് പരിശീലന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വരും ദിവസങ്ങളിൽ ടീം അംഗങ്ങൾ ഇവിടെ വിശ്വമേളക്കായി തയാറെടുക്കും. ഒളിമ്പിക്സിൽ തങ്ങളുടെ ഇനങ്ങളുടെ ഷെഡ്യൂൾ അനുസരിച്ചാവും ഇവർ ടോക്യോവിലേക്ക് യാത്രയാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.