വാണിജ്യതർക്ക പരിഹാരങ്ങളിൽ ശ്രദ്ധേയമായി ക്യു.ഐ.സി.സി.എ
text_fieldsദോഹ: വാണിജ്യ വ്യവസായ രംഗത്തെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി ഖത്തർ ചേംബറിന് കീഴിൽ പ്രവർത്തിക്കുന്ന ഖത്തർ ഇന്റർനാഷനൽ സെന്റർ ഫോർ കൺസിലിയേഷൻ ആൻഡ് ആർബിട്രേഷൻ (ക്യു.ഐ.സി.സി.എ). നിർമാണ കരാറുകൾ മുതൽ വിവിധ മേഖലകളിലെ ഇടപാടുകളും, വ്യവസായങ്ങളും സംബന്ധിച്ച തർക്കങ്ങൾ വരെ വിജയകരമായി പരിഹരിക്കുന്നതിൽ ക്യു.ഐ.സി.സി.എ നിർണായക പങ്ക് വഹിക്കുന്നതായി സെക്രട്ടറി ജനറൽ ഇബ്രാഹിം ഷാബിക് പറഞ്ഞു. 2023ൽ ഏകദേശം 300 കോടി റിയാൽ വരെയുള്ള തുക സംബന്ധിച്ച തർക്കങ്ങൾ സമിതിക്ക് മുന്നിലെത്തി. നിർമാണ കരാറുകളുമായി ബന്ധപ്പെട്ടവയായിരുന്നു അതിൽ ഏറെയെന്നും ഷാബിക് വ്യക്തമാക്കി. 35 ശതമാനം കേസുകളിൽ മധ്യസ്ഥത വിധിച്ചു. ശേഷിച്ചവ പരിഗണിച്ചു വരുകയാണ്.
2006-ൽ സ്ഥാപിതമായതു മുതൽ ഖത്തരി നിയമ-വ്യാപാര സമൂഹത്തിനുള്ളിൽ മധ്യസ്ഥത പ്രോത്സാഹിപ്പിക്കുന്നതിൽ സുപ്രധാന പങ്കാണ് ആർബിട്രേഷൻ സമിതി വഹിക്കുന്നത്. വാണിജ്യ മധ്യസ്ഥതയാണ് ഏറ്റവും ഫലപ്രദമായ ബദൽ തർക്ക പരിഹാര മാർഗം.
കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള വേഗമേറിയതും കാര്യക്ഷമവുമായ മാർഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ക്യു.ഐ.സി.എ.സി.എയുടെ പ്രവർത്തന രീതി. ഇതിലൂടെ ദേശീയ കോടതികളുടെ ഭാരം ലഘൂകരിക്കുന്നതിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.