കളിക്കളത്തും പുറത്തും വംശീയത സജീവം –സാമുവേൽ ഏറ്റു
text_fieldsദോഹ: കളിക്കളത്തിൽ വംശീയത സജീവമാണെന്നും ആഫ്രിക്കൻ താരങ്ങൾ തൊലിനിറത്തിെൻറ കാരണത്താൽ മാത്രം അവമതിക്കെപ്പടുകയാണെന്നും കാമറൂണിെൻറ മുൻ ലോകകപ്പ് താരം സാമുവേൽ ഏറ്റു. ആഫ്രിക്കയിൽ എല്ലാമുണ്ട്. വൻകിട ഖനികളുണ്ട്.
പ്രകൃതി സമ്പത്തുണ്ട്. ലോകോത്തര താരങ്ങളുണ്ട്. എന്നാൽ, ആഫ്രിക്കക്കാരെ ഭരിക്കുന്നത് മറ്റുള്ളവരാണ്. യൂറോപ്പിലും മറ്റും താരങ്ങൾ എത്തുേമ്പാൾ നിങ്ങൾ എന്തിനാണ് ഇവിെട വരുന്നതെന്നാണ് പലരും ചോദിക്കുന്നത്. കഴിവിനും പ്രാപ്തിക്കുമപ്പുറം വംശത്തിെൻറയും വർണത്തിെൻറയും പേരിലുള്ള കായികരംഗത്തെ വിവേചനം അവസാനിപ്പിക്കണം. താൻ അതിനെ എപ്പോഴും എതിർക്കാറുണ്ടെന്നും ബാഴ്സലോണയുടെ ഇതിഹാസതാരവുമായ ഏറ്റു പറഞ്ഞു. ഖത്തർ ലോകകപ്പിെൻറ അംബാസഡർ കൂടിയായ അദ്ദേഹം ദോഹയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
റെയൽ മഡ്രിഡ്, ഇൻറർമിലാൻ, ചെൽസി തുടങ്ങിയ ക്ലബുകൾക്കായും ബൂട്ടുകെട്ടിയെ ഏറ്റു 98ലെ ലോകകപ്പിൽ 17ാം വയസ്സിൽ കളത്തിലിറങ്ങിയതോടെ അന്നത്തെ ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായി. 2014 ലോകകപ്പിലും കാമറൂൺ ജഴ്സിയണിഞ്ഞതോടെ നാല് ലോകകപ്പ് കളിക്കുന്ന മൂന്നാമത് ആഫ്രിക്കൻ ഫുട്ബാളറുമായി. ആ വർഷം ആഗസ്റ്റ് 27നാണ് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുന്നത്.
നിലവിൽ ഖത്തർ ലോകകപ്പിെൻറ അംബാസഡർമാരിൽ ഒരാളാണ്.2022 ലോകകപ്പിെൻറ നാലാമത് സ്റ്റേഡിയമായ അൽറയ്യാൻ ഉദ്ഘാടനവുമായി ബന്ധെപ്പട്ടാണ് അദ്ദേഹം ദോഹയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.