അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഖത്തറിൽ
text_fieldsഖത്തറിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കനെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
ദോഹ: അഫ്ഗാനിലെ മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ തിങ്കളാഴ്ച ഖത്തറിൽ എത്തി. 20 വർഷത്തെ അഫ്ഗാൻ അധിനിവേശം അവസാനിപ്പിച്ച് അേമരിക്കൻ സൈന്യം കാബൂൾ വിടുകയും അഫ്ഗാെൻറ ഭരണം താലിബാൻ പിടിച്ചടക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ആൻറണി ബ്ലിങ്കെൻറ ഖത്തർ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അഫ്ഗാനിൽനിന്നുള്ള ഒഴിപ്പിക്കലിന് നേതൃപരമായ പങ്കുവഹിക്കുകയും അമേരിക്കൻ പൗരന്മാർക്കും അഫ്ഗാനികൾക്കും ഇടത്താവളമൊരുക്കയും ചെയ്ത ഖത്തറിന് നന്ദി അറിയിക്കാനാണ് തെൻറ യാത്രയെന്ന് ഖത്തറിേലക്ക് പുറപ്പെടുംമുമ്പ് ബ്ലിങ്കൻ ട്വീറ്റ് ചെയ്തു. ഖത്തർ അമീർ ൈശഖ് തമിം ബിൻ ഹമദ് ആൽഥാനി ഉൾപ്പെടെയുള്ള രാഷ്ട്ര നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഖത്തറിൽ കഴിയുന്ന അഫ്ഗാൻ പൗരന്മാരെയും അദ്ദേഹം സന്ദർശിക്കുമെന്ന് യു.എസ് വിദേശകാര്യ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
വരുംദിവസങ്ങളിൽ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഖത്തറിലെത്തുന്നുണ്ട്. സൗദി, ബഹ്റൈൻ, കുവൈത്ത് സന്ദർശനത്തിെൻറ ഭാഗമായാണ് ഓസ്റ്റിെൻറ വരവ്. ഇരുവരും അഫ്ഗാൻ വിഷയത്തിൽ ഖത്തറുമായി പ്രധാനചർച്ചകൾ നടത്തും.
അഫ്ഗാൻ വിഷയത്തിൽ മധ്യസ്ഥ റോളിൽ നേരേത്തതന്നെ ഖത്തർ നിർണായകമായി ഇടപെടുന്നുണ്ട്. താലിബാനും അധികാരഭ്രഷ്ടരായ അഫ്ഗാൻ സർക്കാറും തമ്മിലെ സമാധാന ചർച്ചകൾക്കും ദോഹയായിരുന്നു വേദി. താലിബാൻ കാബൂൾ പിടിച്ചടക്കിയശേഷം, അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ ഖത്തർ, തുടർന്ന് കാബൂൾ ഹാമിദ് കർസായി വിമാനത്താവളത്തിെൻറ പുനർനിർമാണത്തിനും അഫ്ഗാനിലേക്ക് ദുരിതാശ്വാസ സഹായമെത്തിക്കാനും സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 40ലേറെ ടൺ ഭക്ഷ്യവസ്തുക്കളും മരുന്നുകളുമാണ് ഖത്തറിൽനിന്ന് അഫ്ഗാനിലെത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.