Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉത്സവമായി...

ഉത്സവമായി സ്പോര്‍ട്സ് കാർണിവൽ

text_fields
bookmark_border
ഉത്സവമായി സ്പോര്‍ട്സ് കാർണിവൽ
cancel
camera_alt

എക്സ്പാറ്റ് സ്പോർട്ടിവ് സ്പോർട്സ് കാർണിവലിന്റെ സമാപനമായി ലോകകപ്പിന് പിന്തുണയർപ്പിച്ചുള്ള ബാനറുമായി
വിശിഷ്ടാതിഥികൾ

ദോഹ: ലോകകപ്പിനൊരുങ്ങുന്ന ഖത്തറിന് ഇന്ത്യന്‍സമൂഹത്തിന്റെ വരവേൽപായി മാറിയ എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സ്പോര്‍ട്സ് കാര്‍ണിവലിന്‌ ആവേശോജ്ജ്വല സമാപനം. ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് സംഘടിപ്പിച്ച ഒരുവര്‍ഷം നീണ്ടുനിന്ന വിവിധ കലാകായിക പരിപാടികൾക്കാണ് സ്പോര്‍ട്സ് കാര്‍ണിവലോടെ കൊട്ടിക്കലാശം കുറിച്ചത്.

സമാപനത്തിന്റെ ഭാഗമായി റയ്യാന്‍ പ്രൈവറ്റ് സ്കൂളില്‍ ലോകകപ്പിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള 2022 പേരുടെ ഗോള്‍വല നിറയ്ക്കല്‍ നൂറുകണക്കിന്‌ ഫുട്ബാള്‍ ആരാധകരെ സാക്ഷിയാക്കി ബ്രസീലിയന്‍ ഫുട്ബാളര്‍ റഫീഞ്ഞ ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. അല്‍ ദന സ്വിച്ച് ഗിയര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫൈസല്‍ കുന്നത്തിന്റെ കിക്കോടെ 2022 പൂര്‍ത്തീകരിച്ചു.

'ലോകകപ്പിന് പന്തുരുളാന്‍ ഇനി 50 ദിവസം കൂടി' ആഘോഷപരിപാടികളില്‍ ഖത്തര്‍ കമ്യൂണിറ്റി പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഇബ്രാഹീം മുഹമ്മദ് റാശിദ് അല്‍ സിമയ്ഹ്, ഹമദ് മെഡിക്കല്‍ കോർപറേഷൻ കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ ഡയറക്ടര്‍ ഡോ. മുന അൽ മസ്‌ലമനി, ഖത്തർ റെഡ്ക്രസൻറ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ മുന അൽ സുലൈതി, ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ ആക്റ്റിവിറ്റീസ് -ഇവൻറ്സ് ഹെഡ് അബ്ദുല്ല മുഹമ്മദ് ദോസരി, കമ്യൂണിറ്റി പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് പബ്ലിക് റിലേഷന്‍സ് സെക്രട്ടറി മേജര്‍ തലാല്‍ മെനസ്സര്‍ അല്‍ മദൗരി, കമ്യൂണിറ്റി പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് കോഓഡിനേറ്റര്‍ ഡോ. കെ.എം. ബഹാവുദ്ദീന്‍, അയേണ്‍ മാന്‍ ട്രയാത്‌ലണ്‍ ഫിനിഷര്‍ അബ്ദുസ്സമദ്, ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായര്‍, ഐ.സി.സി മുന്‍ പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഇസുസു ജനറല്‍ മാനേജര്‍ ഹരി സുബ്രമണി, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം, കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എ.സി. മുനീഷ്, ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളായ ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, അഡ്വ. നിസാര്‍ കോച്ചേരി, നൗഫല്‍ പാലേരി, ഹൈദര്‍ ചുങ്കത്തറ, അബ്രഹാം ജോസഫ്, എസ്.എസ്. മുസ്തഫ, ഹബീബുറഹ്മാന്‍ കിഴിശ്ശേരി, അൻവർ ഹുസൈൻ, ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.കാർണിവല്‍ കള്‍ച്ചറല്‍ ഫിയസ്റ്റ സിനിമതാരം ഹരിപ്രശാന്ത് വര്‍മ ഉദ്ഘാടനം ചെയ്തു. ദോഹയിലെ പ്രമുഖ കലാകാരന്മാരുടെ മ്യൂസിക്കല്‍ ഫ്യൂഷന്‍ ഷോ, മാജിക് ഷോ, ഗാനമേള, നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ അരങ്ങേറി. കാര്‍ണിവല്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി ഒരുക്കിയ ഗെയിം സോണില്‍ വിവിധ കളികളും മത്സരങ്ങളും എന്റര്‍ടെയിൻമെന്റ് സോണില്‍ മൈലാഞ്ചി, കരകൗശല വസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ സ്റ്റാളുകളും ലോകകപ്പ് ചരിത്രങ്ങള്‍ അനാവരണംചെയ്യുന്ന കൊളാഷ് പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

ആത്മവിശ്വാസത്തോടെ ലോകകപ്പിനെ വരവേല്‍ക്കാം എന്ന തലക്കെട്ടില്‍ ഒരുമാസമായി നടന്നുവരുന്ന ശരീരഭാരം കുറക്കല്‍ മത്സരത്തില്‍ പുരുഷവിഭാഗത്തില്‍ സാജിദ് വെള്ളിനിപറമ്പിലും വനിതവിഭാഗത്തില്‍ ഷഹീന അലി അക്ബറും ജേതാക്കളായി. വിഷ്ണുരാജ്, പ്രിയങ്ക പ്രകാശ് എന്നിവരെ ദമ്പതികളുടെ മത്സരത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ച ജോഡികളായും തിരഞ്ഞെടുത്തു.

ആവേശമായി വടംവലി

വടംവലിയില്‍ പുരുഷവിഭാഗം ഫൈനലില്‍ ടീം തിരൂരിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി സാക്ക് ഖത്തര്‍ ചാമ്പ്യന്മാരായി. വനിതവിഭാഗത്തില്‍ ഫീനിക്സ് ഖത്തറിനെ പരാജയപ്പെടുത്തി 360 ഡിഗ്രി മല്ലൂസ് ഫിറ്റ്നസ് ക്ലബ് കിരീടം ചൂടി.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ അല്‍ഫ എഫ്സിയെ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ ജേതാക്കളായി. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരം അര്‍ജന്റീന ഫാന്‍സിന്റെ ജംഷീര്‍ കരസ്ഥമാക്കി. ബോക്സ് ക്രിക്കറ്റ് ഫൈനലില്‍ സെനിത് ഖത്തറിനെ പരാജയപ്പെടുത്തി ക്ലാസിക് മാംഗ്ലൂര്‍ കിരീടംചൂടി.

കെയര്‍ ആൻഡ് ക്യുവര്‍ ചെയര്‍മാന്‍ ഇ.പി. അബ്ദുറഹ്മാന്‍, കള്‍ച്ചറല്‍ ഫോറം അഡ്വൈസറി ബോര്‍ഡ് ചെയര്‍മ്മാന്‍ ഡോ. താജ് ആലുവ, ബ്രാഡ്മ എം.ഡി ഹാഷിം, ഗ്രാൻറ്മാള്‍ റീജനല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, മൈക്രോ ഹെല്‍ത്ത് എച്ച്.ആര്‍ മാനേജര്‍ അനീസ് മുഹമ്മദ്, ഓട്ടോ ഫാസ്റ്റ് ട്രാക് എം.ഡി ഷിയാസ് കൊട്ടാരം, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റുമാരായ ചന്ദ്രമോഹനന്‍, മുഹമ്മദ് കുഞ്ഞി, സജ്ന സാക്കി, കാർണിവല്‍ ജനറല്‍ കണ്‍വീനര്‍ റഹീം വേങ്ങേരി, കെ.ബി.എഫ് ജനറല്‍ സെക്രട്ടറി നിഹാദ് അല്‍കൗണ്‍ ഗ്രൂപ് എച്ച്.ആര്‍ മാനേജര്‍ അനീഷ് ജോര്‍ജ്, ഷാനവാസ് ബാവ, സംഘാടക സമിതിയംഗങ്ങളായ മജീദ് അലി, എ.ആര്‍. അബ്ദുല്‍ ഗഫൂര്‍, അഹമ്മദ് ഷാഫി, മുഹമ്മദ് റാഫി, സഞ്ചയ് ചെറിയാന്‍, അനസ് ജമാല്‍, ഇദ്‌രീസ് ഷാഫി, അനീസ് റഹ്മാന്‍ മാള, ഡോ. നൗഷാദ്, ഷാഹിദ് ഓമശ്ശേരി, റഷീദ് കൊല്ലം, കെ.ടി. മുബാറക് തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള ട്രോഫിയും മെഡലും കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും കൈമാറി.സിദ്ദീഖ് വേങ്ങര, അസീം, റഹ്മത്തുല്ല കൊണ്ടോട്ടി, ഷബീബ് അബ്ദുറസാഖ്, ഷമീര്‍, ഹഫീസുല്ല, നബീല്‍ പുരയില്‍, ഫായിസ്, ലിജിന്‍ രാജന്‍, ഹാരിസ്, മുഹ്സിന്‍ ഓമശ്ശേരി, ഷറഫുദ്ദീന്‍, മുഹമ്മദ് സമീല്‍, ജസീം ലക്കി തുടങ്ങിയവര്‍ കാര്‍ണിവലിന്‌ നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:festivalSports carnival
News Summary - Sports carnival as festival
Next Story