ചരിത്രത്തിലെ ഏറ്റവും നൂതന ലോകകപ്പ്
text_fieldsഖത്തർ ലോകകപ്പ് സി.ഇ.ഒ നാസർ അൽഖാതിർ ഫിഫ പ്രസിഡൻറും
ലോകകപ്പിെൻറ ചരിത്രത്തിലെ ഏറ്റവും നൂതന പതിപ്പിനായിരിക്കും ഖത്തറും മിഡിലീസ്റ്റും 2022ൽ സാക്ഷ്യം വഹിക്കുക. ഓരോ സ്റ്റേഡിയവും തമ്മിൽ അത്യാധുനിക ഗതാഗത സംവിധാനങ്ങൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഫുട്ബാൾ േപ്രമികൾക്കും താരങ്ങൾക്കും ഒഫീഷ്യലുകൾക്കും സ്റ്റേഡിയങ്ങളിൽനിന്നും സ്റ്റേഡിയങ്ങളിലേക്കുള്ള യാത്രാസമയം വളരെ കുറവായിരിക്കും. ഇത് താരങ്ങളുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കും. മുൻ കഴിഞ്ഞ ലോകകപ്പുകളിൽ സ്റ്റേഡിയങ്ങളിൽനിന്നും സ്റ്റേഡിയങ്ങളിലേക്ക് മണിക്കൂറുകളുടെ വിമാന യാത്രകളാണുണ്ടായിരുന്നത്. ഖത്തറിൽ രണ്ട് സ്റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം 75 കിലോമീറ്റർ മാത്രമാണ്. അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയവും വക്റയിലെ അൽ ജനൂബ് സ്റ്റേഡിയവും തമ്മിലാണ് ഏറ്റവും ദൂരം കൂടിയത്. എജുക്കേഷൻ സിറ്റി സ്റ്റേഡിയവും റയ്യാൻ സ്റ്റേഡിയവും തമ്മിലുള്ള ദൂരമാകട്ടെ, അഞ്ച് കിലോമീറ്റർ മാത്രം.
ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഖത്തർ ലോകകപ്പിെൻറ മാച്ച് ഷെഡ്യൂൾ ഫിഫ പുറത്തു വിട്ടത്. 60,000 പേർക്ക് ഒരേ സമയം ഇരിപ്പിടമൊരുക്കുന്ന അൽ ബെയ്ത് സ്റ്റേഡിയമായിരിക്കും ഉദ്ഘാടന മത്സരത്തിന് വേദിയാവുക. ഡിസംബർ 18ന് ഖത്തർ ദേശീയദിനത്തിൽ ലുസൈൽ സ്റ്റേഡിയത്തിൽ കലാശപ്പോരാട്ടവും നടക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.