ഇന്ന് ലോക ഡൗൺസിൻഡ്രോം ദിനം: മിടുക്കരാണ്, കഴിവുള്ളവരാണ്, ഡൗൺസിൻഡ്രോം ഉള്ളവർ
text_fieldsദോഹ: ഇന്ന് മാർച്ച് 21, ലോക ഡൗൺസിൻഡ്രോം ദിനം. ഡൗൺസിൻഡ്രോം അവസ്ഥയിൽ ഉള്ളവരുടെ പ്രത്യേകതകൾ തിരിച്ചറിയുകയും അവരുടെ അവകാശങ്ങൾ സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഉണ്ടാക്കുകയും ചെയ്യുന്നതിന് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) ബോധവത്കരണ പരിപാടികൾ നടത്തിവരുന്നുണ്ട്. ഡൗൺസിൻഡ്രോം ഒരു രോഗാവസ്ഥയല്ല. ഇതിനാൽതന്നെ ചികിത്സിച്ച് ഭേദപ്പെടുത്തേണ്ടതോ ഒഴിവാക്കാനാവുന്നതോ അല്ല ഇത്.
ഇത്തരം കുഞ്ഞുങ്ങൾ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരാകുന്നത് ക്രോമസോമുകളിലെ വ്യത്യസ്തത മൂലമാണ്. 23 ജോടി അല്ലെങ്കിൽ 46 ക്രോമസോമുകൾക്ക് പകരം ഇവർക്ക് 47 ക്രോമസോമുകളാണുള്ളത്. ഇതിനാൽ ജനിതക വ്യത്യാസങ്ങളോടെയാണ് ഇത്തരം കുഞ്ഞുങ്ങൾ ജനിക്കുന്നത്. ക്രോമസോം അസ്വാഭാവികതമൂലം ജന്മനാകുട്ടികൾക്കുണ്ടാവുന്ന സവിശേഷമായ അവസ്ഥയാണിത്. ലോകത്താകമാനം ആയിരം ജനനങ്ങൾ നടക്കുേമ്പാൾ ഒന്നിൽ ഡൗൺസിൻഡ്രോം സംഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നത്. എല്ലാ വർഷവും 3000 മുതൽ 5000 വരെ കുഞ്ഞുങ്ങൾ ഡൗൺസിൻഡ്രോം ഉള്ളവരായി ജനിക്കുന്നുണ്ട്.
'ബന്ധിപ്പിക്കുക' എന്നതാണ് ഇത്തവണത്തെ ദിനാചരണത്തിെൻറ മുദ്രാവാക്യം. ഡൗൺസിൻഡ്രോം ബാധിച്ചവരുമായുള്ള ശാസ്ത്രീയമായ ഇടപഴകലുകൾ, ബന്ധം ഉണ്ടാക്കൽ എന്നിവയാണ് ഈ മുദ്രാവാക്യം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ പ്രത്യേകതകളുള്ള കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ഈ മേഖലയിലെ അറിവുകളും ആശയങ്ങളും പരസ്പരം പങ്കുവെക്കുകയും ദിനാചരണത്തിെൻറ ലക്ഷ്യമാണ്. ഡൗൺസിൻഡ്രോം ഉള്ള വ്യക്തികൾ ഏെറ കഴിവും സാമർഥ്യവും ഉള്ളവരാണ്. അവർക്ക് സാധാരണജീവിതം സാധ്യമാകുമെന്നും എച്ച്.എം.സി അധികൃതർ പറയുന്നു. എന്നാൽ, ചിലർക്ക് ആരോഗ്യപരമായ ചില പ്രശ്നങ്ങൾ ഉണ്ടാവാം. ജന്മനായുള്ള ഹൃദയതകരാറ്, കേൾവിക്കും കാഴ്ചക്കുമുള്ള പ്രശ്നങ്ങൾ, വായ മുതൽ മലദ്വാരം വരെയുള്ള വ്യവസ്ഥയിലെ ചില തകരാറുകൾ എന്നിവയാണിവ. എന്നാൽ ഇവയിൽ പലതിനും നിലവിൽ ചികിത്സയുണ്ട്.
മാതാപിതാക്കൾ നൽകുന്ന ശ്രദ്ധയും പരിചരണവും, വൈദ്യസഹായം, സമൂഹം നൽകുന്ന പിന്തുണ തുടങ്ങിയവയിലൂടെ ഡൗൺസിൻഡ്രോം ബാധിച്ചവർക്ക് സാധാരണ ജീവിതം നയിക്കാനും അവരുടെ കഴിവുകൾ പുറത്തെടുക്കാനും കഴിയും. ഒരാൾക്ക് ഡൗൺസിൻഡ്രോം ഉണ്ടോ എന്ന് നേരത്തേതന്നെ തിരിച്ചറിയുക, ആവശ്യമായ വൈദ്യസഹായം നൽകുക എന്നിവയാണ് ഇത്തരം വ്യക്തികളുടെ കഴിവും സാമർഥ്യവും പുറത്തെടുക്കാൻ സഹായിക്കുക.
പരിചരണവും പരിശീലനവും നൽകി റുമൈല ആശുപത്രി
റുമൈല ആശുപത്രിയിലെ ൈചൽഡ് ഡവലപ്മെൻറ് സെൻററിൽ ഡൗൺസിൻഡ്രോം ബാധിച്ച കുട്ടികൾക്ക് മികച്ച പരിചരണവും പരിശീലനവുമാണ് ലഭിക്കുന്നത്. 75 കുട്ടികൾക്ക് നിലവിൽ സേവനം നൽകുന്നുണ്ട്. കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ആധുനികരീതിയിലുള്ള തെറപ്പി നൽകുന്നുണ്ടെന്ന് പീഡിയാട്രിക് തെറപ്പി സർവിസസ് അസിസ്റ്റൻറ് ഡയറക്ടർ ഫാത്തിമ മുസ്തഫ പറഞ്ഞു. ഉന്നതയോഗ്യതയുള്ള ഫിസിയോതെറപ്പിസ്റ്റുകൾ, തെറപ്പിസ്റ്റുകൾ, സ്പീച്തെറപ്പിസ്റ്റുകൾ, സ്പെഷൽ എജുക്കേഷൻ വിദഗ്ധർ, സൈക്കോജളിസ്റ്റുകൾ തുടങ്ങിയവരടങ്ങിയ സംഘമാണ് ഇവിടെയുള്ളത്.
എല്ലാവർഷവും ഹമദ് ആശുപത്രികളിൽനിന്നും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽനിന്നും ഇത്തരം പ്രശ്നങ്ങളുള്ള 40 മുതൽ 50 വരെ കുട്ടികളെയാണ് ഇവിടേക്ക് റഫർ ചെയ്യുന്നത്. ഓരോ രക്ഷിതാക്കൾക്കുമുള്ള പ്രത്യേക കൗൺസലിങ്, കുടുംബങ്ങൾക്കുള്ള കൗൺസലിങ്, ഗ്രൂപ് കൗൺസലിങ് തുടങ്ങിയവയുണ്ട്. ഡൗൺസിൻഡ്രോം നേരത്തേ തിരിച്ചറിയപ്പെടുന്ന കുട്ടികൾക്കായി ശാസ്ത്രീയമായ പരിചരണവും പരിശീലനവും നൽകുന്നുണ്ട്. +974 4439 6666, 16060, +974 4439 3333 എന്നീ നമ്പറുകളിൽ വിവരങ്ങൾ അറിയാം.
എല്ലാവർഷവും മാർച്ച് 21ന് റുമൈല ആശുപത്രിയിലെ ചൈൽഡ്ഡെവലപ്മെൻറ് സെൻറർ ആൻഡ് തെറപ്പി സെൻററിെൻറ ആഭിമുഖ്യത്തിൽ ലോക ഡൗൺസിൻഡ്രോം ആചരിക്കുന്നുണ്ട്. ലോകസമൂഹവുമായി യോജിച്ചാണ് പ്രവർത്തനം.
വായുടെയും പല്ലിെൻറയും ആരോഗ്യം പ്രധാനം
മാർച്ച് 20നാണ് ലോക വായ് ആരോഗ്യദിനമായി ആചരിക്കുന്നത്. ഇതിനാൽതന്നെ ഇത്തവണത്തെ ഡൗൺസിൻഡ്രോം ദിനാചരത്തിൽ ഇത്തരം കുട്ടികളുടെ വായുടെയും പല്ലിെൻറയും ആരോഗ്യകാര്യത്തിനുകൂടി ഊന്നൽ നൽകുന്നുണ്ട്. വായുടെയും പല്ലിെൻറയും ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന സന്ദേശവും നൽകുകയാണ് ഇത്തവണം. കുട്ടികളിലും യുവതലമുറകളിലും പ്രായമായവരിലും ദന്തപരിചരണത്തിെൻറ പ്രാധാന്യം സംബന്ധിച്ചും ഭക്ഷണ, പാനീയങ്ങളിൽ പഞ്ചസാരയുടെ അളവ് കുറക്കുന്നതുമായി ബന്ധപ്പെട്ടും ബോധവത്കരണം നടക്കുന്നുണ്ട്. കുട്ടികളുടെ വായ്ക്കകത്തെ ആരോഗ്യം സംബന്ധിച്ച് അതീവശ്രദ്ധ നൽകണം.
പല്ലുകളുടെ ജീർണത, മോണ പഴുപ്പ് എന്നിവയിൽനിന്നും അവരെ സംരക്ഷിക്കണം. ഇത്തരം രോഗങ്ങൾ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും. വിദ്യാഭ്യാസ മികവുപുലർത്താൻ കഴിയാതെ വരുകയും ചെയ്യും. വായ്ക്കകത്തുണ്ടാകുന്ന വേദനയും അസ്വസ്ഥതകളും കുട്ടികളെ സംബന്ധിച്ച് കഠിനമാണ്. ഇത് പാഠ്യപ്രവർത്തനങ്ങളിൽ അവരെ ബാധിക്കും. കുട്ടികളുടെ ദിവസേനയുള്ള വായ് ശുചീകരണം ഉറപ്പുവരുത്തണം. വായ് ആരോഗ്യത്തെ സംബന്ധിച്ചും വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടും കുട്ടികളെ ചെറുപ്പം മുതൽ പഠിപ്പിക്കാൻ രക്ഷിതാക്കൾ ശ്രമിക്കണം. വലുതാകുമ്പോൾ അതവരിൽ വലിയ മാറ്റം വരുത്തും.
വായ് കഴുകുന്നതിനും ബ്രഷ് ചെയ്യുന്നതിനും രക്ഷിതാക്കൾ കുട്ടികളെ നിർബന്ധമായും സഹായിക്കണം. ഫ്ലൂറൈഡ് ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് ദിവസേന മൂന്ന് പ്രാവശ്യമെങ്കിലും ബ്രഷ് ചെയ്യിപ്പിക്കണം. ഭക്ഷണം കഴിച്ചതിനുശേഷം വായ് നല്ലവണ്ണം കഴുകി വൃത്തിയാക്കാൻ അവരെ ഉപദേശിക്കണം. മൂന്ന് മാസത്തിലൊരിക്കൽ ബ്രഷ് മാറ്റണം. വായ്ക്കകത്തെ അനാരോഗ്യ പ്രവണതകൾ മുഴുവൻ ആരോഗ്യത്തെതന്നെ ബാധിക്കും. ഭക്ഷണരീതികളും ഭക്ഷണങ്ങളുടെ തെരഞ്ഞെടുപ്പും വായ് ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു. ആറു വയസ്സിന് താഴെയുള്ള ഖത്തറിലെ കുട്ടികളിൽ 88 ശതമാനത്തിനും പല്ലിന് വിവിധ പ്രശ്നങ്ങളുണ്ട്. പ്രവാസികളിലെ കുട്ടികളിലാവെട്ട 61 ശതമാനത്തിനും പല്ലിന് കേടുണ്ട്. ഡൗൺസിൻഡ്രോം ഉള്ള വ്യക്തികളുടെ വായ് ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.