Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right1.25 ലക്ഷം ഡോസ്...

1.25 ലക്ഷം ഡോസ് പിന്നിട്ട് വാക്സിനേഷൻ

text_fields
bookmark_border
1.25 ലക്ഷം ഡോസ് പിന്നിട്ട് വാക്സിനേഷൻ
cancel
camera_alt

ഇൻഡസ്ട്രിയൽ ഏരിയ വാക്സിനേഷൻ കേന്ദ്രം

ദോഹ: പ്രവർത്തനമാരംഭിച്ച് ഒരാഴ്ചക്കുള്ളിൽ 1.25 ലക്ഷത്തിലേറെ പേർക്ക് കോവിഡ് പ്രതിരോധ മരുന്ന് നൽകി ഇൻഡസ്ട്രിയൽ ഏരിയ വാക്സിനേഷൻ സെന്‍റർ. തൊഴിലാളികൾക്കും വാണിജ്യ മേഖലയിലെ ജീവനക്കാർക്കും അതിവേഗത്തിൽ ബൂസ്റ്റർ ഡോസ് നൽകാൻ ലക്ഷ്യമിട്ട് ജനുവരി ഒമ്പതിനായിരുന്നു ഇൻഡസ്ട്രിയൽ ഏരിയയിലെ ബൂഖർനിൽ വാക്സിനേഷൻ സെന്‍റർ ആരംഭിച്ചത്. ബൂസ്റ്റർ ഡോസിന് പുറമെ, ഒന്നും രണ്ടും ഡോസ് സ്വീകരിക്കാത്തവർക്കും കേന്ദ്രം വഴി വാക്സിൻ നൽകുന്നതായി ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു.

പ്രവർത്തനം ആരംഭിച്ച ആദ്യദിനത്തിൽ തന്നെ 10,000ലേറെ ഡോസ് നൽകിയ കേന്ദ്രം, അതിനു പിന്നാലെ ഓരോ ദിവസവും കൂടുതൽ പേർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയിരുന്നു. പ്രതിദിനം 25,000 ഡോസ് വാക്സിൻ നൽകാൻ ശേഷിയോടെയാണ് ഇൻഡസ്ട്രിയൽ ഏരിയ സെന്‍റർ ആരംഭിച്ചത്. 400 മെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ 500ഓളം ജീവനക്കാരുടെ സേവനം ലഭ്യമാണ്. 280ഓളം കുത്തിവെപ്പ് പോയന്‍റുകൾ ഒരേ സമയവും പ്രവർത്തിക്കുന്നുണ്ട്. ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചു വരെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.

ആരോഗ്യ മന്ത്രാലയത്തിനും എച്ച്.എം.സിക്കും കീഴിൽ ആഭ്യന്തര മന്ത്രാലയം, വാണിജ്യ മന്ത്രാലയം, കോകോഫിലിപ്സ് എന്നിവരുടെ സഹകരണത്തോടെയാണ് ബു ഖർനിലെ സെന്‍റർ ആരംഭിച്ചത്. നേരത്തെ അപ്പോയ്ൻമെന്‍റ് ബുക്ക് ചെയ്തവർക്കാണ് വാക്സിനുകൾ നൽകുന്നത്. കമ്പനികൾക്ക് QVChamad.qa എന്ന ഇ-മെയിൽ വിലാസം വഴിയും തങ്ങളുടെ തൊഴിലാളികളുടെ വാക്സിനേഷൻ ബുക്ക് ചെയ്യാവുന്നതാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു.

രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നത്. അർഹരായ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസിനൊപ്പം നേരത്തെ ഒന്നും രണ്ടും വാക്സിൻ സ്വീകരിക്കാത്തവർക്കും സെന്‍റർ വഴി വാക്സിൻ ലഭ്യമാവും. കോവിഡ് ആദ്യതരംഗങ്ങളിലും ഖത്തറി‍െൻറ വാക്സിനേഷനിൽ ഇൻഡസ്ട്രിയൽ ഏരിയ സെന്‍ററായിരുന്നു കൂടുതൽ കുത്തിവെപ്പ് നടത്തിയത്. കോവിഡ് ഭീതിയൊഴിഞ്ഞശേഷം, നിർത്തിവെച്ച സെന്‍റർ മൂന്നാം തരംഗം തുടങ്ങിയതോടെ ബൂസ്റ്റർ ഡോസ് നൽകാനായി ബു ഖർനിൽ വീണ്ടും ആരംഭിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19
News Summary - Vaccination after 1.25 lakh dose
Next Story