Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉരുൾ ദുരന്തം;...

ഉരുൾ ദുരന്തം; സുബൈറിന്റെ മകളുടെ വിവാഹത്തിന് പത്ത് പവൻ നൽകും -റിയാദ് പ്രവാസി മൊയ്തീൻ കുട്ടി

text_fields
bookmark_border
ഉരുൾ ദുരന്തം; സുബൈറിന്റെ മകളുടെ വിവാഹത്തിന് പത്ത് പവൻ നൽകും -റിയാദ് പ്രവാസി മൊയ്തീൻ കുട്ടി
cancel
camera_alt

സുബൈറും കുടുംബവും

റിയാദ്: വയനാട് ഉരുൾപൊട്ടലിൽ വീട് അടക്കം മുഴുവനും നഷ്ടപ്പെട്ട മുണ്ടക്കൈ സ്വദേശി സുബൈറിന്റെ മകളുടെ കല്യാണത്തിന് പത്ത് പവൻ താൻ നൽകുമെന്ന് റിയാദിൽ പ്രവാസിയായ മലപ്പുറം കാളികാവ് സ്വദേശി കാരക്കാടൻ മൊയ്തീൻ കുട്ടി. എല്ലാം നഷ്ടപ്പെട്ടവയുടെ കൂട്ടത്തിൽ സുബൈറിന്റെ മകൾ ഫിദ ഫാത്തിമയുടെ വിവാഹത്തിനായി സ്വരുക്കൂട്ടി വെച്ചിരുന്ന രണ്ടേമുക്കാൽ പവൻ സ്വർണവും നഷ്ടപ്പെട്ടിരുന്നു.

ഭാര്യയും ഉമ്മയും മക്കളുമടങ്ങുന്ന കുടുംബത്തെ കാഴ്ചപരിമിതിയുള്ള സുഹൃത്തുമൊന്നിച്ച് തെരുവിൽ പാട്ടുപാടി ഉപജീവനം കണ്ടെത്തിയായിരുന്നു സുബൈർ പോറ്റിയിരുന്നത്. ഉരുൾപൊട്ടലിൽ സുബൈറിന്റെ ചെറിയ വീടും സ്ഥലവും മറ്റുള്ളതെല്ലാം ഒലിച്ചുപോയിരുന്നു. ഇതിനൊപ്പം നവംബറിൽ നടക്കുന്ന മകൾ ഫിദ ഫാത്തിമയുടെ വിവാഹത്തിനായി സ്വരൂക്കൂട്ടിവെച്ചിരുന്ന രണ്ടേമുക്കാൽ പവൻ സ്വർണവും ഒലിച്ചുപോയി.

മൊ​യ്തീ​ൻ കു​ട്ടി​

ഇതുസംബന്ധിച്ച് മീഡിയവൺ ചാനലിൽ വന്ന വാർത്ത ശ്രദ്ധയിൽ പെട്ടപ്പോഴാണ് റിയാദിൽ സ്പെയർ പാർട്സ് മേഖലയിൽ ബിസിനസ് നടത്തുന്ന മൊയ്തീൻ കുട്ടി, സുബൈറിന്റെ മകളുടെ കല്യാണത്തിനായി പത്ത് പവൻ താനും കുടുംബവും നൽകാമെന്ന് ചാനൽ മുഖേന കുടുംബത്തെ അറിയിക്കുന്നത്.

വയനാട്ടിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന മകൾ ഷഹന സുബൈറിന്റെ മകളെ നേരിൽ വിളിച്ചു തങ്ങളുടെ വാഗ്ദാനം അറിയിക്കുകയും ചെയ്തു. പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല, എല്ലാം നഷ്ടപ്പെട്ട ഒരു കുടുംബത്തിന് തങ്ങളാലാവുംവിധം സഹായിക്കുക എന്നത് മാത്രമാണ് ഇങ്ങിനെ ഒരു തീരുമാനത്തിന് പിന്നിലെന്ന് മൊയ്തീൻ കുട്ടി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideSaudi News
News Summary - 10 Pawan will be given for Zubair's daughter's marriage
Next Story