മുനിസിപ്പാലിറ്റി പരിശോധനക്കിടെ രക്ഷപ്പെടുന്ന ജീവനക്കാർക്ക് 10,000 റിയാൽ പിഴ
text_fieldsജിദ്ദ: മുനിസിപ്പാലിറ്റി പരിശോധന നടത്താനെത്തുമ്പോൾ സ്ഥാപനങ്ങളിൽനിന്ന് മാറിനിൽക്കുകയോ ഓടി രക്ഷപ്പെടുകയോ ചെയ്യുന്ന ജീവനക്കാർക്ക് 10,000 റിയാൽ പിഴ. ഇങ്ങനെ ചെയ്യുന്നത് ഗുരുതര നിയമലംഘനമാണെന്നും ഒരു മുന്നറിയിപ്പും കൂടാതെ പിഴ ചുമത്തുമെന്നും മുനിസിപ്പൽ മന്ത്രാലയം വ്യക്തമാക്കി. ഈ നിയമം ഒക്ടോബർ 15 മുതൽ നടപ്പാവും.
മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഏതെങ്കിലും സ്ഥാപനത്തിൽ പരിശോധനക്ക് വരുമ്പോൾ അവിടുത്തെ ജീവനക്കാരൻ മാറിനിന്നാൽ മുന്നറിയിപ്പൊന്നും നൽകാതെ അവിടെ എത്ര ജീവനക്കാരുണ്ടോ അവർക്കെല്ലാം 10,000 റിയാൽ വീതം പിഴ ചുമത്തുമെന്നും സ്ഥാപനം 14 ദിവസത്തേക്ക് അടച്ചിടുമെന്നും കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മന്ത്രാലയം വിശദീകരിച്ചു.
നിയമലംഘനത്തെ തുടർന്ന് അടച്ചുപൂട്ടിയ സ്ഥാപനത്തിൽ പതിച്ച ‘അടപ്പിച്ചു’ എന്ന സ്റ്റിക്കൽ നീക്കം ചെയ്യുന്നതും അധികാരികളുടെ അനുമതിയില്ലാതെ സ്ഥാപനം വീണ്ടും തുറക്കുന്നതും ഗുരുതര കുറ്റമാണ്. ഇതിന് മുന്നറിയിപ്പില്ലാതെ 40,000 റിയാൽ പിഴ ചുമത്തും. പരിശോധിക്കാൻ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ വരുേമ്പാൾ സ്ഥാപനങ്ങൾ അടക്കുന്നതും അവരെ സ്ഥാപനത്തിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതിരിക്കുന്നതും ഗുരുതരമായ കുറ്റമായി കണക്കാക്കും. ഇതിനും 10,000 റിയാലാണ് പിഴ.
ആരോഗ്യ സ്ഥാപനത്തിന് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ മറികടന്ന് ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിക്കുന്നതും ഗൗരവമായ നിയമലംഘനമാണ്. 20,000 റിയാലാണ് പിഴ. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. സ്ഥാപനം ഏഴ് ദിവസത്തേക്ക് അടിച്ചിടും. വ്യാപാരസ്ഥാപനങ്ങളിൽ അകാരണമായി സാധനങ്ങൾ വിൽക്കാതിരിക്കുന്നതും സേവനം നൽകേണ്ട സ്ഥാപനങ്ങൾ അത് നൽകാതിരിക്കുന്നതും കുറ്റമാണ്. അത്തരം സ്ഥാപനങ്ങൾ 14 ദിവസത്തേക്ക് അടച്ചിടും. 3,000 റിയാൽ പിഴയും ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.