മൂന്നുമാസത്തിനിടെ സൗദിയിൽ വിനോദ പരിപാടികളിൽ പങ്കെടുത്തത് 1.6 കോടിയിലധികം സന്ദർശകർ
text_fieldsറിയാദ്: കഴിഞ്ഞ മൂന്നുമാസത്തിനിടെ രാജ്യത്ത് നടക്കുന്ന വിനോദ പരിപാടികളിൽ പങ്കെടുത്തവരുടെ എണ്ണം 1.6 കേടിയിലധികമായെന്ന് പൊതുവിനോദ അതോറിറ്റി (ജി.ഇ.എ) വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 130 ശതമാനം വർധവുണ്ടായി. അന്ന് സന്ദർശകരുടെ എണ്ണം 70 ലക്ഷമായിരുന്നു. മൂന്നുമാസത്തിനിടെ രാജ്യ വ്യാപകമായി ആകെ 1,529 ഇവന്റുകൾക്കാണ് ലൈസൻസുകൾ അനുവദിച്ചത്.
ഇക്കാര്യത്തിലും 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 7.3 ശതമാനം വർധവുണ്ടായിട്ടുണ്ട്. അന്ന് 1,425 ഇവന്റുകൾക്കാണ് ലൈസൻസ് അനുവദിച്ചത്. റസ്റ്റാറന്റുകളിലും കഫേകളിലും തത്സമയ പ്രകടനങ്ങൾക്കായാണ് ഏറ്റവും കൂടുതൽ ലൈസൻസുകൾ നൽകിയത്. ആകെ 523 ലൈസൻസുകൾ.
വിനോദ പരിപാടികൾക്ക് 433 ഉം വിനോദ പ്രകടനങ്ങൾക്ക് 322 ഉം വിനോദ പാർക്കുകൾക്ക് 93ഉം ക്രൗഡ് മാനേജ്മെന്റ് ഓർഗനൈസേഷന് 60 ഉം ലൈസൻസുകൾ അനുവദിച്ചു. ലൈസൻസുള്ള വിനോദ കേന്ദ്രങ്ങളുടെ എണ്ണം 97 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.