മൂന്നര പതിറ്റാണ്ടിനു ശേഷം അബ്ദുൽ ഖരീം മുതുവാട്ടിലും കുടുംബവും മടങ്ങുന്നു
text_fieldsനാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽ ഖരീം മുതുവാട്ടിലും കുടുംബവും
റിയാദ്: മൂന്നര പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് അബ്ദുൽ ഖരീം മുതുവാട്ടിലും കുടുംബവും നാട്ടിലേക്ക് മടങ്ങുന്നു. മലപ്പുറം കൽപകഞ്ചേരി തോട്ടായി സ്വദേശിയാണ്. 30 വർഷത്തോളം റിയാദിലെ അബ്ദുൽ ഖാദർ ഫർണിചർ കമ്പനിയിൽ ലോജിസ്റ്റിക് ഡിപ്പാർട്മെൻറിൽ ജോലി ചെയ്ത ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്. 1987ൽ ആണ് പ്രവാസിയായി റിയാദിൽ എത്തുന്നത്. ജീവിതത്തിലെ നല്ലൊരു കാലഘട്ടം പ്രവാസ ലോകത്ത് ചെലവഴിച്ച തനിക്ക് മറക്കാനാകാത്ത അനവധി ഓർമകൾ പ്രവാസം സമ്മാനിെച്ചന്നും പ്രവാസത്തോടുള്ള മടക്കവും ഏറെ സംതൃപ്തി നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തിരക്കേറിയ ജോലിക്കിടയിലും റിയാദിലെ പ്രവാസി സമൂഹത്തിനിടയിൽ ജീവകാരുണ്യപ്രവർത്തനത്തിൽ സജീവമായിരുന്നു അബ്ദുൽ ഖരീമും ഭാര്യ റസിയ ഖരീമും. പ്രവാസി സാംസ്കാരികവേദി, തനിമ, റിയാദ് മലയാളം ടോസ്റ്റ് മാസ്റ്റർ ക്ലബ്, കൂട്ടുകുടുംബം, മിന്നാമിന്നി ഗാവൽസ് ക്ലബ് തുടങ്ങിയ നിരവധി സംഘടനകളുടെ നേതൃപദവികൾ വഹിച്ചിരുന്നു ഇരുവരും. റിയാദിലെ വനിതകളുടെ കലാകൂട്ടായ്മയായ 'ഓറ'യുടെ സ്ഥാപക അംഗങ്ങളിൽ പ്രധാനിയാണ് റസിയ ഖരീം. വിവിധ സംഘടനകൾ ഇവർക്ക് യാത്രയയപ്പ് നൽകി. കോവിഡ് പശ്ചാത്തലത്തിൽ സുഹൃത്തുക്കളെ നേരിട്ട് കണ്ടു യാത്ര പറയാൻ കഴിയാത്തതിെൻറയും വെർച്വൽ പ്ലാറ്റുഫോമിലൂടെ യാത്ര ചോദിക്കേണ്ടി വന്നതിെൻറയും പ്രയാസം ഉണ്ടെന്ന് രണ്ടുപേരും പറഞ്ഞു. സക്കരിയ്യ ഖരീം, സഹനൂഫ് ഖരീം എന്നിവർ മക്കളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.