എയർ ഇന്ത്യ എക്സ്പ്രസ് പണിമുടക്ക് പ്രവാസികളോടുള്ള ക്രൂരത -സൗദി ഐ.എം.സി.സി
text_fieldsദമ്മാം: ജി. സി. സി. രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവിസ് നിരന്തരം മുടക്കുന്നത് പ്രവാസികളോട് ചെയ്യുന്ന കൊടും ക്രൂരതയാണ്. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരായ 300ഓളം സീനിയർ ക്യാബിൻ ക്രൂ അംഗങ്ങളാണ് സിക്ക് ലീവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി മിന്നൽ പണിമുടക്ക് നടത്തിയത്. ജീവനക്കാരുടെ അപ്രതീക്ഷിത സമരത്തിൽ ഇന്ത്യയിൽനിന്ന് ഗൾഫ് മേഖലയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങളാണ് റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നത്. അപ്രതീക്ഷിതമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്കില്‍പ്പെട്ട് വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതും യാത്ര മുടങ്ങിയതുമായ യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും എത്രയും പെട്ടെന്ന് ബദല്‍ യാത്ര ഒരുക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ് ഏറ്റവുമധികം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനയാത്രയെ ആശ്രയിക്കുന്നത്.
ഗള്‍ഫിലെ പല രാജ്യങ്ങളിലും നിലവിലുള്ള വിസ സമ്പ്രദായം അനുസരിച്ചു കൃത്യസമയത്ത് ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ ജോലി തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. അതുപോലെ അത്യാവശ്യകാര്യങ്ങള്‍ക്കു നാട്ടിലേക്കു പോകാന്‍ ടിക്കറ്റെടുത്ത യാത്രക്കാരും പ്രതിസന്ധിയില്‍പ്പെട്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ കേന്ദ്ര / കേരള സര്‍ക്കാറുകള്‍ ഉടനടി ഇടപ്പെട്ട് പ്രശ്നം പരിഹരിക്കണം. നിലവില്‍ സംജാതമായിട്ടുള്ള പ്രത്യേക പരിതസ്ഥിതിയില്‍ ഇടപെട്ട് യാത്ര മുടങ്ങിയവര്‍ക്ക് പകരം സംവിധാനങ്ങള്‍ ഒരുക്കുകയും, ജീവനക്കാരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ച് സമരം അവസാനിപ്പിക്കുന്നതിന് വേണ്ടിയുളള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളാന്നും കേന്ദ്ര സര്‍ക്കാറും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് മേനേജ്മെന്റും തയ്യാറാകണമെന്നു സൗദി ഐഎംസിസി നേതാക്കളായ സൈദ് കള്ളിയത്ത്,ഹനീഫ് അറബി , റാഷിദ് കോട്ടപ്പുറം, സൈനുദ്ദീൻ അമാനി തുടങ്ങിയവർ ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.