അൽഅഖ്സ പള്ളിയിലെ അതിക്രമം: മുസ്ലിം വേൾഡ് ലീഗും ഒ.െഎ.സിയും അപലപിച്ചു
text_fieldsജിദ്ദ: അൽഅഖ്സ പള്ളി മുറ്റത്ത് ഇസ്രയേൽ തീവ്രവാദ കുടിയേറ്റക്കാർ ഇരച്ചുകയറിയതിനെ മുസ്ലിം വേൾഡ് ലീഗ് അപലപിച്ചു. ഇൗ അതിക്രമം അപകടകരമാണ്. ഇസ്ലാമിലെ വിശുദ്ധസ്ഥലങ്ങളുടെ പവിത്രതയെ ലംഘിക്കുന്നതാണ്. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ഗുരുതരമായ ലംഘനമാണ്. നീതിപൂർവകവും സമഗ്രവുമായ സമാധാനത്തിനായുള്ള പ്രവർത്തനങ്ങൾ ഉണ്ടാവേണ്ടതുണ്ട്. അധിനിവേശ പ്രദേശങ്ങളിൽ പരിഹാരത്തിനുള്ള സാധ്യതകളെ തുരങ്കം വയ്ക്കുന്ന എല്ലാ നടപടികളും നിർത്തലാക്കണം. അടിയന്തിരവും വേദനാജനകവുമായ അന്തർദേശീയ പ്രശ്‌നങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ് ഫലസ്തീൻ പ്രശ്നം. അത് പരിഹരിക്കേണ്ടതിന് വലിയ പ്രധാന്യമുണ്ടെന്നും മുസ്ലിം വേൾഡ് ലീഗ് പ്രസ്താവനയിൽ പറഞ്ഞു.
അൽഅഖ്സ മസ്ജിദിെൻറ മുറ്റത്ത് തീവ്രവാദ കുടിയേറ്റക്കാർ ഇരച്ചുകയറിയതിനെയും ഫലസ്തീൻ പൗരന്മാർക്കെതിരായ തുടർച്ചയായ ആക്രമണങ്ങളെയും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സിയുടെ ജനറൽ സെക്രട്ടേറിയറ്റും ശക്തമായി അപലപിച്ചു. ഈ അപകടകരമായ കടന്നുകയറ്റം വിശുദ്ധ സ്ഥലങ്ങളുടെ പവിത്രതയ്ക്കും ആരാധനാസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നാക്രമണമായി കണക്കാക്കുന്നു.
അന്താരാഷ്ട്ര നിയമങ്ങളുടെയും ജനീവ കൺവെൻഷനുകളുടെയും ഐക്യരാഷ്ട്ര പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ്. അൽഅഖ്സ പള്ളി പൂർണമായും മുസ്ലിംകളുടെ വിശുദ്ധമായ ആരാധനാലയമാണ്. അതിെൻറ നേർക്കുള്ള ഇസ്രായിലിെൻറ ആവർത്തിച്ചുള്ള ആക്രമണങ്ങളും ലംഘനങ്ങളും തടയുന്നതിനും അതിെൻറ പവിത്രതയെ നിലനിർത്തുന്നതിനും നിയമപരവും ചരിത്രപരവുമായ പദവി സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിെൻറ ഇടപെടലുണ്ടാകേണ്ടതുണ്ടെന്നും ഒ.െഎ.സി സെക്രേട്ടറിയറ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.