കടമ്പകള്‍ക്കൊടുവിൽ പ്രതാപന് ജനാര്ദനെൻറ മൃതദേഹം നാട്ടിലെത്തി
text_fieldsജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയില്‍ മരിച്ച കൊല്ലം ചാത്തന്നൂര്‍ സ്വദേശി സരിത ഭവനിൽ പ്രതാപന് ജനാര്ദനെൻറ മൃതദേഹം നാട്ടിലേക്ക് അയച്ചത് ഏറെ കടമ്പകള്‍ കടന്ന്. രേഖകള്‍ ശരിയാക്കണമെന്ന അഭ്യർഥന നാട്ടില്‍നിന്നു ലഭിച്ചതിനെ തുടര്‍ന്ന് ജിദ്ദ നവോദയ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് ഷിബു തിരുവനന്തപുരം ഇടപെടുകയും നടപടിക്രമങ്ങള്‍ സംഘടന ഏറ്റെടുക്കുകയും ചെയ്തു. ഏറെ നാളുകളായി സ്വകാര്യ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി സേവനമനുഷ്ഠിക്കുകയായിരുന്നു പ്രതാപന്. ശാരീരിക അസ്വസ്ഥതയാല്‍ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഇദ്ദേഹം മരിച്ചത്.
തുടര്‍ന്ന് മൃതദേഹം ഏറ്റെടുക്കാന്‍ സൗദിയില്‍ ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ നവോദയ ഏറ്റെടുക്കുകയായിരുന്നു. ജീവകാരുണ്യ പ്രവര്ത്തകന് സയിദ് കൂട്ടായിയുടെ നേതൃത്വത്തില്‍ അനുമതിപത്രവും മറ്റു രേഖകളും തയാറാക്കുകയും ബന്ധപ്പെട്ട അധികാരികൾക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കോവിഡിെൻറ പ്രത്യേക സാഹചര്യത്തില്‍ ഏറെ പണിപ്പെട്ടാണ് വിമാന അനുമതി സംഘടിപ്പിച്ചത്. മൃതദേഹം എത്തിക്കേണ്ടത് തിരുവനന്തപുരം വിമാനത്താവളത്തിലേക്കായതിനാൽ കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട രേഖകളും നിര്‍ബന്ധമായിരുന്നു. ഇതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിഷയത്തില്‍ ഇടപെടുകയും നോര്‍ക്ക റൂട്ട്സിെൻറ സഹായത്താല്‍ കാര്യങ്ങള്‍ എളുപ്പമാക്കുകയുമാണ് ഉണ്ടായത്. ഭാര്യ: റീന പ്രതാപ്, മക്കള്‍: അനന്യ പ്രതാപ്, അര്ജുന് പ്രതാപ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.