Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനീന്തിത്തുടിക്കാം; ഈ...

നീന്തിത്തുടിക്കാം; ഈ പൊയ്കയിലെ പന്തോളങ്ങളിൽ

text_fields
bookmark_border
നീന്തിത്തുടിക്കാം; ഈ പൊയ്കയിലെ പന്തോളങ്ങളിൽ
cancel
camera_alt

ജിദ്ദ സീസൺ 2024ലെ അത്യാകർഷക ഏരിയയായ സിറ്റി വാക്കിലെ ബീച്ച് ക്ലബ്ബിലൊരുക്കിയ ബാൾ പൂളിൽനിന്നുള്ള കാഴ്ച

ജിദ്ദ: ഈ വർഷത്തെ ജിദ്ദ സീസൺ ആഘോഷ വേദികളിൽ ഏറ്റവും ആകർഷണീയത സിറ്റി വാക്കിലെ ബീച്ച് ക്ലബ്ബിനാണ്. അതുല്യമായ വിസ്മയാനുഭവം സമ്മാനിക്കുന്ന ഈ ഏരിയയിലാണ് 20 ലക്ഷം വെള്ളയും മഞ്ഞയും പന്തുകൾ നിറഞ്ഞ ‘ബാൾ പൂൾ’ (പന്തുകളുടെ പൊയ്ക) ഉള്ളത്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ഈ പൂളിൽ നിറഞ്ഞുകിടക്കുന്ന ബാളുകൾക്കിടയിൽ ചാടിമറിഞ്ഞും നീന്തിതുടിച്ചും കളിച്ചും ഉല്ലാസത്തിൽ ആറാടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. മുതിർന്നവർക്കും കുട്ടികൾക്കുമായി ബാൾ പൂൾ രണ്ടായി വിഭജിച്ചിട്ടുണ്ട്.

മുതിർന്നവർക്കുള്ള പൂളിന് ഒരു മീറ്ററും കുട്ടികളുടെ പൂളിന് അര മീറ്ററും ആഴമാണുള്ളത്. റീസൈക്കിൾഡ് പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചതാണ് ബാളുകൾ. നാടകങ്ങൾ, തത്സമയ കലാ-സാംസ്കാരിക പ്രകടനങ്ങൾ, നൂതന വിനോദ-കായിക-വിനോദസഞ്ചാര ആക്ടിവിറ്റികൾ, തദ്ദേശീയവും അന്തർദേശീയവുമായ റെസ്റ്റോറൻറുകൾ, കഫേകൾ, നിരവധി വിസ്മയകരമായ അനുഭവങ്ങൾ, സാഹസിക പ്രവൃത്തികൾക്കുള്ള ഉപാധികൾ, സംവേദനാത്മക ഗെയിമുകൾ എന്നിവ ഇത്തവണത്തെ ജിദ്ദ സീസൺ ഏരിയകൾ സന്ദർശർക്ക് സമ്മാനിക്കുന്നു. ഇതിനോടൊപ്പം ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഇഷ്ട ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള ഷോപ്പിങ് ഏരിയകളും ഒരുക്കിയിട്ടുണ്ട്.

ജിദ്ദ നഗരത്തിലെ വിനോദസഞ്ചാര, ചരിത്ര, സാംസ്കാരിക, സമുദ്ര സാധ്യതകളിൽ മുതലിറക്കി വ്യാവസായിക വളർച്ചക്ക് ശ്രമിക്കുേമ്പാൾ അതിനൊപ്പം തനതായ വിനോദ അനുഭവം സന്ദർശകർക്ക് പകർന്ന് തദ്ദേശീയ ടൂറിസത്തെ മെച്ചപ്പെടുത്തുകയും ജിദ്ദ സീസൺ ആഘോഷങ്ങളുടെ ലക്ഷ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddah Season 2024
News Summary - Ball pool in Jeddah
Next Story