Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേന്ദ്ര സർക്കാർ...

കേന്ദ്ര സർക്കാർ ഭാരതത്തിെൻറ അടിത്തറ തകർക്കുന്നു –ജോസ് വള്ളൂർ

text_fields
bookmark_border
കേന്ദ്ര സർക്കാർ ഭാരതത്തിെൻറ അടിത്തറ തകർക്കുന്നു –ജോസ് വള്ളൂർ
cancel
camera_alt

ഇൻകാസ്-ഒ.ഐ.സി.സി തൃശൂർ ജില്ല ഗ്ലോബൽ കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ യോഗം

റിയാദ്: കർഷക സമരത്തിനെതിരെ മുഖംതിരിക്കുകയും കർഷകരെ ഭീതികരമാം വിധം നേരിടുകയും ചെയ്യുന്ന മോദി സർക്കാർ ഭാരതത്തിെൻറ അടിത്തറ തകർക്കുകയാണെന്ന് തൃശൂർ ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ പറഞ്ഞു. ഇൻകാസ്-ഒ.ഐ.സി.സി തൃശൂർ ജില്ല ഗ്ലോബൽ കോഓഡിനേഷൻ കമ്മിറ്റി ഒരുക്കിയ സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപറേറ്റുകൾക്ക് ഭാരതത്തെ തീറെഴുതിക്കൊടുക്കുന്ന നിലപാടാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. ദിനംപ്രതി പെട്രോൾ വില വർധനവ് സാധാരണക്കാരെൻറ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാൻപോലും കേന്ദ്ര - കേരള സർക്കാറുകൾക്ക് സാധിക്കുന്നില്ല. ഫാഷിസത്തിനെതിരെയുള്ള സന്ധിയില്ലാ സമരം നയിക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങുമ്പോൾ, ഫാഷിസത്തിനെതിരെ സംസാരിക്കാൻ നാവില്ലാത്ത ഭരണാധികാരിയാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇൻകാസ് - ഒ.ഐ.സി.സി തൃശൂർ ജില്ല ഗ്ലോബൽ കോഓഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് എൻ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോവിഡ് കാലത്തെങ്കിലും പ്രവാസികളെ വഞ്ചിക്കുന്ന നിലപാടിൽനിന്ന് കേരള സർക്കാർ പിന്മാറണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പരിശോധനയുടെ പേരിൽ എയർപോർട്ടിൽ നടക്കുന്ന പകൽക്കൊള്ള ഇന്നും തുടർന്നുവരുകയാണ്. ഗൾഫ് രാജ്യങ്ങളിൽ സ്കൂളുകൾ തുറന്നതുകൊണ്ട്, തിരികെ മടങ്ങുന്ന പ്രവാസി കുടുംബങ്ങൾക്ക് ഇത് അധിക ബാധ്യതയാണ്. ഈ പകൽക്കൊള്ളക്കു നേരെ മുരടനക്കാൻ കേരള സർക്കാറിന് ഇതുവരെയും സാധിച്ചിട്ടില്ലെന്നത് പ്രവാസികളോടു ചെയ്യുന്ന കൊടുംവഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ, ഗ്ലോബൽ കോഓഡിനേഷൻ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് സുരേഷ് ശങ്കർ, ഇൻകാസ് യു.എ.ഇ ആക്ടിങ് പ്രസിഡൻറ് ടി.എ. രവീന്ദ്രൻ, വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇൻകാസ് - ഒ.ഐ.സി.സി പ്രതിനിധികളായ എ.പി. മണികണ്ഠൻ, സുഭാഷ് ചന്ദ്രബോസ്, ജലിൻ തൃപ്രയാർ, ടി.എ. നാസർ, നസീർ തിരുവത്ര, ബി. പവിത്രൻ, ഹമീദ് കണിച്ചാട്ടിൽ, രാജു തൃശൂർ, സോണി പാറക്കൽ, എൻ.എ. ഹസ്സൻ, അർഷദ് ദേശമംഗലം, ആേൻറാ വാഴപ്പള്ളി, ഷാജു ജോസ്, ഫിറോസ് മുഹമ്മദാലി, താജുദ്ദീൻ, ഖാലിദ് തൊയക്കാവ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.എം. അബ്ദുൽ മനാഫ് സ്വാഗതവും റിയാസ് ചെന്ത്രാപ്പിന്നി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Government
News Summary - Central Government lays the foundation of India - Jose Vallour
Next Story