Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിലേക്കുള്ള...

മക്കയിലേക്കുള്ള കവാടങ്ങളിൽ പരിശോധന ശക്തം

text_fields
bookmark_border
Checking strengthened at gates to Makkah
cancel
camera_alt

മക്കയിൽ ഹജ്ജ് അനുമതിപത്രം പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ (ഫയൽ)

മക്ക: അനുമതിപത്രമില്ലാതെ ഹജ്ജ് ചെയ്യാനെത്തുന്നവരെ പിടികൂടാൻ മക്കയിൽ പരിശോധന ശക്തം. പ്രവേശന കവാടങ്ങളിൽ ശവ്വാൽ 15 മുതൽ ഏർപ്പെടുത്തിയ പരിശോധനയിൽ ഇതുവരെ നൂറു കണക്കിന് നിയമലംഘകർ പിടിയിലായി. ഹജ്ജ് ചെയ്യാൻ അനുമതിപത്രമില്ലാതെ എത്തിയ 28 പേരെയും അവർക്ക് വാഹന സൗകര്യമൊരുക്കിയ എട്ട് ഡ്രൈവർമാരെയും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജിന് അനുമതിപത്രം നിർബന്ധമാക്കുന്നതും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതും തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനാണെന്ന് മക്ക ഡെപ്യൂട്ടി ഗവർണറും ഹജ്ജ് കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനുമായ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് വ്യക്തമാക്കി. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന കുറ്റവാളികളെ കണ്ടെത്താൻ മക്കയിലെ പാർപ്പിട കേന്ദ്രങ്ങളിലും പരിസര പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

പിടിയിലാകുന്നവർക്ക് 15 ദിവസം തടവും ഓരോ നിയമലംഘനത്തിനും 10,000 റിയാൽ വീതം പിഴയുമാണ് ശിക്ഷ. വിദേശികളാണെങ്കിൽ ഈ ശിക്ഷകൾക്കുശേഷം പുനഃപ്രവേശന വിലക്കോടെ നാടുകടത്തും. പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റിനെറ സീസണൽ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റികൾ വഴിയായിരിക്കും ശിക്ഷനടപടികൾ നടപ്പാക്കുക. നിയമലംഘകരെ കടത്താൻ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും കഴിഞ്ഞ ദിവസം പിടികൂടി. ഹജ്ജ് കർമങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിവിധ മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മക്കയിലെ റോഡുകളും ഹജ്ജ് പ്രദേശങ്ങളും പൂർണമായും സുരക്ഷ സൈനികരുടെ നിരീക്ഷണത്തിലാണ്. വിദേശങ്ങളിൽനിന്നും സൗദിയിൽനിന്നും എത്തുന്ന 20 ലക്ഷത്തിലേറെ വരുന്ന തീർഥാടകർക്ക് സുഖപ്രദവും സുരക്ഷിതവുമായി ഹജ്ജ് നിർവഹിക്കാൻ അവസരം നൽകാൻ ഹജ്ജ് നിയമങ്ങളും സുരക്ഷ നിയന്ത്രണങ്ങളും അധികൃതർ നൽകുന്ന നിർദേശങ്ങളും പൂർണമായും പാലിക്കാൻ എല്ലാ പൗരന്മാരോടും രാജ്യത്തെ താമസക്കാരായ പ്രവാസികളോടും ഹജ്ജ് ഉംറ മന്ത്രാലയം ആഹ്വനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahCheckingSaudi News
News Summary - Checking strengthened gates to Makkah
Next Story