മദ്റസാധ്യാപകരും കോവിഡ് കാലവും
text_fieldsഅബ്ദുറഹ്മാൻ പനക്കൽ, കൊടിഞ്ഞി അൽഖോബാർ
പശിയടക്കാൻ വഴിയരികിൽ മരച്ചീനി കച്ചവടം നടത്തിവന്ന മദ്റസ അധ്യാപകെൻറ വാർത്ത വായിക്കാനിടയായി. ഇപ്പോൾ അദ്ദേഹം സമൂഹ മാധ്യമങ്ങളിലും വൈറലായി. പല നന്മനസ്സുകളും സഹായഹസ്തങ്ങളുമായി അദ്ദേഹത്തെ തേടിയെത്തുന്നതായി വാർത്ത വന്നുതുടങ്ങി. വളരെ നല്ലകാര്യം. എന്നാൽ, ഈ ഒരു വാർത്ത ഒരുപാട് ചിന്തകൾ തുറന്നിടുന്നുണ്ട്.
കൊറോണ രോഗഭീതിയിൽ മദ്റസകൾ അടഞ്ഞുകിടന്നതിനാൽ ആ രംഗങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ജോലി നഷ്ടമായി. അതേസമയം സർക്കാർ സ്കൂളുകളിലും മാനേജ്മെൻറ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള അധ്യാപക- അധ്യാപകേതര ജീവനക്കാർക്കാവെട്ട വേതനവും മറ്റാനുകൂല്യങ്ങളും കിട്ടിവരുന്നു.
തങ്ങളുടെ കുഞ്ഞുമക്കൾക്ക് ഇസ്ലാമികകാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന ഈ മദ്റസ അധ്യാപകരിൽ ഭൂരിഭാഗം പേർക്കും വളരെ തുച്ഛമായ ശമ്പളവും മറ്റുമാണ് പലസ്ഥലത്തും കിട്ടിക്കൊണ്ടിരിക്കുന്നത്. അതുതന്നെ ഇപ്പോൾ പലേടത്തും കോവിഡ്കാരണം മതസ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ കിട്ടുന്നില്ലെന്നാണറിവ്. വളരെ ഗൗരവമായി ഇസ്ലാമിക സമൂഹം ഇക്കാര്യം ഏറ്റെടുക്കേണ്ടതാണ്. ഈ ഉസ്താദ് തെൻറ വേഷവിധാനത്തോടുകൂടി കപ്പ വിൽക്കാൻ പൊതുനിരത്തിൽ ഇറങ്ങിയതിനാൽ ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന് പലരുടെയും സഹായങ്ങളുണ്ടാവുകയും ചെയ്തു. എന്നാൽ, ഇതുപോലും ചെയ്യാൻ കഴിയാത്തവരും അഭിമാനപ്രശ്നത്താൽ തെൻറ ഇല്ലായ്മ മറ്റൊരാളുടെ മുന്നിൽ അവതരിപ്പിക്കുന്നതിന് സാധിക്കാതെവരുന്നതുമായ എത്രയോ ആളുകൾ നമുക്കുചുറ്റും ഉണ്ടെന്നുള്ളത് കണ്ണ് തുറന്നുനോക്കിയാൽ കാണാനാകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.