േകാവിഡിനെ നേരിടൽ: ശാസ്ത്രീയ ആഗോള പ്രതികരണം ആവശ്യം –സൗദി യു.എന്നിൽ
text_fieldsജുബൈൽ: കോവിഡ് -19 പകർച്ചവ്യാധിയെ നേരിടാൻ ശാസ്ത്രത്തെ അടിസ്ഥാനമാക്കി സുതാര്യവും ശക്തവും ഏകോപിതവും വിശാലവുമായ ആ ഗോള പ്രതികരണം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല ബിൻ യഹിയ അ ൽമുവല്ലാമി. ഈ പൊതുവായ ഭീഷണിക്കെതിരെ ഐക്യപ്പെടാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. നാമെല്ലാവരും ഒരു യുദ്ധത്തെ അഭിമുഖീകരിക്കുന്നു. കോവിഡിെൻറ ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെ അഭിസംബോധന ചെയ്യുന്നത് ഇന്ന് ഏറെ പ്രാധാന്യമുള്ള കാര്യമാണ്.
ഈ പ്രതിസന്ധിയിൽനിന്ന് കരകയറാൻ സഹകരണവും ഫലപ്രദമായ ഏകോപനവും ആവശ്യമുള്ള ഘട്ടത്തിലാണ് നാമുള്ളതെന്ന് സൽമാൻ രാജാവ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഫലസ്തീൻ പ്രശ്നം ഉൾപ്പെടെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെ സംബന്ധിച്ച് വ്യാഴാഴ്ച സുരക്ഷാ കൗൺസിലിെൻറ ഒാൺലൈൻ യോഗത്തിലാണ് രാജ്യത്തിെൻറ പ്രസ്താവന വന്നത്. ഇസ്രായേൽ അധിനിവേശ ഫലസ്തീൻ പ്രദേശത്ത് തങ്ങളുടെ സെറ്റിൽമെൻറ് നയം തുടരുകയാണെന്നും നിയമവിരുദ്ധമായ ഇസ്രായേലിെൻറ എല്ലാ നടപടികളും പദ്ധതികളും രാജ്യം നിരസിച്ചുവെന്നും അംബാസഡർ ചൂണ്ടിക്കാട്ടി. ഫലസ്തീൻ ലക്ഷ്യത്തിനായി സൗദി അറേബ്യയുടെ പിന്തുണ അംബാസഡർ ആവർത്തിച്ചു. യമൻ ജനതക്കുള്ള ഐക്യരാഷ്ട്രസഭയുടെ പദ്ധതിക്ക് സൗദി സർക്കാർ പിന്തുണ പ്രഖ്യാപിച്ചതായി അദ്ദേഹം പറഞ്ഞു.
500 മില്യൺ ഡോളർ യമനിൽ കോവിഡ് വ്യാപനം തടയുന്നതിന് സഹായമായി നൽകും. യമനിൽ സമാധാനം സ്ഥാപിക്കാനുള്ള രാജ്യത്തിെൻറ മഹത്തായ ശ്രമങ്ങളെ അംബാസഡർ ഉയർത്തിക്കാട്ടി. യമനിൽ വെടിനിർത്തലിനായി അന്താരാഷ്ട്രതലത്തിൽ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഇറാൻ പിന്തുണക്കുന്ന ഹൂതി വിഭാഗം അതിന് തയാറാവുന്നില്ല എന്നാണ് നഗരങ്ങളെയും സിവിലിയന്മാരെയും ആക്രമിക്കുന്നതിലൂടെ തീവ്രവാദികൾ തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.