കോവിഡ്: ജിദ്ദയിൽ മരിച്ച നാലു മലയാളികളുടെ ഖബറടക്ക നടപടികൾ പുരോഗമിക്കുന്നു
text_fieldsജിദ്ദ: ജിദ്ദയിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച നാലു മലയാളികളുടെ ഖബറടക്കനടപടികൾ പുരോഗമിക്കുന്നു. തിങ്കളാഴ്ചയാണ് നാലു മലയാളികൾ ജിദ്ദയിൽ മരണത്തിനു കീഴടങ്ങിയത്. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുസ്സലാം (58), മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി പറശ്ശീരി ഉമർ (53), മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചുകണ്ടൻ മുഹമ്മദ് ഇല്യാസ് (43), കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ എന്ന ഷാനു (42) എന്നിവരാണ് മരിച്ചത്.
മലപ്പുറം രാമപുരം ബ്ലോക്കുംപടി സ്വദേശി അഞ്ചുകണ്ടി തലക്കൽ മുഹമ്മദിെൻറ മകൻ എ.കെ. അബ്ദുസ്സലാം ജിദ്ദയില്‍ അബ്ഹൂറിലെ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സില്‍ വെച്ചാണ് മരിച്ചത്. ജിദ്ദയിലെ ഹലഗ മാര്‍ക്കറ്റിനു സമീപം ഫ്രൂട്ട്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. റമദാൻ ആദ്യ വാരത്തിലാണ് ഇദ്ദേഹത്തെ കോവിഡ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി പറശ്ശീരി ഉമറും അബ്ഹൂറിലുള്ള കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിൽവെച്ചാണ് മരിച്ചത്. സാംസങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.
ഒരു മാസത്തോളമായി കോവിഡിനുള്ള ചികിത്സയിലായിരുന്നു ഇദ്ദേഹം. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചുകണ്ടൻ മുഹമ്മദ് ഇല്യാസ് സ്വകാര്യ ആശുപത്രിയിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം. ജുബൈലിലും ഒരു മലയാളി തിങ്കളാഴ്ച കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ഇതാദ്യമായാണ് ഒരേ ദിവസം കോവിഡ് ബാധിച്ച് ഇത്രയധികം മലയാളികള്‍ സൗദിയില്‍ മരിക്കുന്നത്. നാലുപേരുടെയും മൃതദേഹം ഖബറടക്കാൻ ഇന്ത്യൻ കോൺസുലേറ്റുമായും സൗദി പൊലീസ് ഡിപ്പാർട്മെൻറുമായും ബന്ധപ്പെട്ട് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് അംഗങ്ങളായ ജലീൽ ഒഴുകൂർ, മുഹമ്മദ്കുട്ടി പാണ്ടിക്കാട് എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ നടന്നുവരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.